Don't Miss!
- News മുടങ്ങിക്കിടക്കിടന്ന കാര്യങ്ങൾ നടക്കും, പ്രതീക്ഷിക്കാത്ത ചിലവുകൾ വരും, കാത്തിരുന്ന ജോലി കിട്ടും, രാശിഫലം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സല്മാന് വേണ്ടി വീട് വിട്ടിറങ്ങി, തിരിച്ചുകിട്ടിയത് വഞ്ചനയും മര്‍ദ്ദനവും; ഇനി കൂടെ അഭിനയിക്കില്ലെന്ന് ഐശ്വര്യ
താരങ്ങള്‍ക്കിടയിലെ പ്രണയങ്ങളും വഴക്കുകളും പിരിയലുമെല്ലാം എന്നും മാധ്യമങ്ങളുടേയും ആരാധകരുടേയും ശ്രദ്ധ നേടിയിരുന്നു സംഭവങ്ങളാണ്. ഇന്നും അതിനൊരു മാറ്റവുമില്ല. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഐശ്വര്യ റായിയും സല്മാന് ഖാനും തമ്മിലുള്ള പ്രണയവും വേര്പിരിയിലുമെല്ലാം ഒരുകാലത്ത് വലിയ മാധ്യമ ശ്രദ്ധ നേടിയ സംഭവമായിരുന്നു. ഒരുമിച്ച് അഭിനയിച്ച താരങ്ങളില്‍ നിന്നും പ്രണയിതാക്കളായി മാറിയ ഐശ്വര്യയും സല്‍മാനും തമ്മിലുള്ള വേര്‍പിരിയല്‍ ബോളിവുഡിനെയാകെ ഞെട്ടിച്ച സംഭവങ്ങളിലൂടെയായിരുന്നു.
ഹോട്ട് ലുക്കില്‍ യുവതാരം ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട് കാണാം
ഐശ്വര്യയും സല്മാന് ഖാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് 1997 ലായിരുന്നു. അപ്പോഴേക്കും ബോളിവുഡിലെ സൂപ്പര്‍താരമായി മാറിയിരുന്നു സല്മാന് ഖാന്. ഈ സമയം തന്റെ കാമുകി സോമി അലിയുമായുള്ള സല്‍മാന്റെ വിവാഹം ഉടനെ നടക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. 1999 ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുക്കേ സനം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സല്‍മാനും ഐശ്വര്യയും അടുക്കുന്നത്. ചിത്രത്തിലെ നായികയായി ഐശ്വര്യയുടെ പേര് പറഞ്ഞത് സല്മാന് തന്നെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമ വന്‍ വിജയമായി മാറുകയായിരുന്നു.
സല്മാന് ഖാന് ഐശ്വര്യയുമായി അടുക്കുന്നതോടെയാണ് സോമി അലി സല്‍മാനെ ഉപേക്ഷിക്കുന്നതും ഇന്ത്യ തന്നെ വിട്ട് യുഎസ്എയില്‍ സ്ഥിരതാമസമാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ഐശ്വര്യയും സല്‍മാനും അടുത്തു. സല്‍മാന്റെ സഹോദരിമാരായ അല്വിറയുമായും അര്പ്പിതയുമായും ഐശ്വര്യയ്ക്ക് നല്ല ബന്ധമായിരുന്നു. തന്റെ മാതാപിതാക്കളെ പോലും എതിര്‍ത്താണ് ഐശ്വര്യ സല്‍മാനെ പ്രണയിച്ചതെന്നും വീടുവിട്ടിറങ്ങിയ ഐശ്വര്യ പുതിയ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.
എന്നാല്‍ പതിയെ ഇരുവരും അകലാന്‍ തുടങ്ങി. 2001 നവംബറില്‍ ഒരു രാത്രി ഐശ്വര്യയുടെ അപ്പാര്‍ട്ട്മെന്റിലെത്തിയ സല്മാന് ദീര്‍ഘനേരം വാതില്‍ തുറക്കുന്നതായി മുട്ടി വിളിക്കുന്നതായി കണ്ടുവെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു. പുലര്‍ച്ചെ മൂന്ന് മണിവരെ സല്മാന് വാതില്‍ തുറക്കുന്നതിനായി കാത്തു നില്‍ക്കുകയും വാതിലില്‍ മുട്ടി ബഹളം വെക്കുകയും ചെയ്തിരുന്നു. വാതില്‍ തുറന്നില്ലെങ്കില്‍ മേല്‍ക്കുര പൊളിച്ചിറങ്ങുമെന്ന് വരെ സല്മാന് ഖാന് ഭീഷണിപ്പെടുത്തിയതായും അയല്‍വാസികള്‍ പറഞ്ഞിരുന്നു. എന്തായാലും പിന്നീട് ഐശ്വര്യ വാതില്‍ തുറന്നു.
കോപാകുലനായിരുന്നു സല്മാന്. അതുകൊണ്ട് തന്നെ ഇടപെടാനോ പോലീസിനെ വിളിക്കാനോ അയല്‍വാസികള്‍ ധൈര്യപ്പെട്ടില്ല. വാതിലില്‍ അടിച്ച് സല്‍മാന്റെ കൈമുറിഞ്ഞിരുന്നു. സല്മാന് ഐശ്വര്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്നും എ്ന്നാല്‍ തന്റെ കരിയറിന്റെ മികച്ച ഘട്ടത്തിലെത്തി നില്‍ക്കുകയായിരുന്ന അതിന് സമ്മതിക്കാതെ നില്ക്കുകയാണമെന്നുമായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് നടന്നതെന്ന് സല്മാന് തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
''സംഭവം നടന്നുവെന്നത് സത്യമാണ്. പക്ഷെ പലതും മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ഞാന്‍ ഐശ്വര്യയുമായി പ്രണയത്തിലാണ്. നിങ്ങളുടെ ബന്ധത്തിനായി പൊരുതാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പരസ്പരം പ്രണയിക്കുന്നില്ല എന്നാണ്. ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ ആ ബില്‍ഡിങ്ങിലേക്ക് പ്രവേശിക്കാന്‍ പോലീസ് പോലും എന്നെ അനുവദിക്കുന്നില്ല'' എന്നായിരുന്നു സല്മാന് ഖാന് പറഞ്ഞത്.
ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് റായ് ആയിരുന്നു പൊലീസിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഐശ്വര്യയുടെ മാതാപിതാക്കള്‍ നല്ലവരാണെന്നും തന്റെ മുന്‍ ബന്ധങ്ങള്‍ മൂലമാണ് അവര്‍ക്ക് തന്നെ ഇഷ്ടമില്ലാത്തതുമെന്നുമായിരുന്നു ഇതേക്കുറിച്ച് സല്മാന് പറഞ്ഞത്. തന്നെ ഐശ്വര്യയെ കാണുന്നതില്‍ നിന്നും അവര്‍ ഒരിക്കലും വിലക്കിയിട്ടില്ല. പക്ഷെ താന്‍ അവരോട് പെരുമാറുന്നത് മോശമായിട്ടാണെന്നും അത് ഐശ്വര്യയ്ക്ക് ഇഷ്ടമല്ലെന്നും സല്മാന് പറഞ്ഞു. തനിക്കെതിരെ പരാതി നല്കാന് ഐശ്വര്യയുടെ അച്ഛന്റെ പക്കല്‍ എല്ലാ ന്യായവും ഉണ്ടെന്നും താരം പറഞ്ഞിരുന്നു.
ഇതിനിടെയായിരുന്നു സല്മാന് ഖാന് മുന്‍കാമുകി സോമി അലിയെ കാണാനായി യുഎസ്എയിലേക്ക് പോകുന്നത്. തന്റെ അച്ഛന്റെ ചികിത്സയ്ക്കായി സോമി സല്‍മാനോട് പണം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഐശ്വര്യയെ അറിയിക്കാതെ സല്മാന് ഖാന് സോമിയുടെ അരികിലേക്ക് പോവുകയായിരുന്നു. ഈ സംഭവം ഐശ്വര്യ റായിയെ വല്ലാതെ ചൊടിപ്പിച്ചു. എങ്കിലും ഐശ്വര്യയെ തല്‍ക്കാലത്തേക്ക് ആശ്വസിപ്പിക്കാന്‍ സല്മാന് സാധിച്ചു. ഇതിന് ശേഷം 2002 ലെ ഫിലിംഫെയര്‍ അവാര്‍ഡിന് ഒടിഞ്ഞ കയ്യും കറുത്ത കണ്ണടയുമായി ഐശ്വര്യ എത്തിയതോടെ സല്മാന് ഐശ്വര്യയെ മര്ദ്ദിച്ചുവെന്നായി പ്രചരണങ്ങള്‍. ഐശ്വര്യ അഭിനയിച്ചിരുന്ന കുച്ച് നാ കഹോയുടെ ലൊക്കേഷനിലെത്തിയ സല്മാന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും നടിയുടെ കാര്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പിന്നാലെ തന്നെ ഇതിനെതിരെ ഐശ്വര്യ രംഗത്ത് എത്തി. താന്‍ വീണതാണെന്ന് വിശ്വസിക്കാന്‍ എന്താണ് മടിയെന്നായിരുന്നു ഐശ്വര്യയുടെ ചോദ്യം. തന്നെ കരുത്തയായ സ്ത്രീയെന്ന വിളിച്ച മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ ദുര്ബലയാക്കുകയാണ്. അര്‍നോള്‍ഡ് ഷ്വാസ്നെഗറിന് പോലും ആക്സിഡന്റില്‍ പരുക്കേല്ക്കും പിന്നെ എന്തുകൊണ്ട് എനിക്ക് പറ്റില്ലെന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ശാരീരികമായി അതിക്രമിച്ചിരുന്നുവെങ്കില് താന്‍ പ്രതികരിക്കുമായിരുന്നുവെന്നും എല്ലാം അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്നും ഐശ്വര്യ പറഞ്ഞു.
എന്നാല്‍ അധികം വൈകാതെ തന്നെ താനും സല്‍മാനും പിരിഞ്ഞതായി ഐശ്വര്യ അറിയിക്കുകയായിരുന്നു.''സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞു. പക്ഷെ അത് അംഗീകരിക്കാന്‍ അവന് പ്റ്റിയിട്ടില്ല. പിരിഞ്ഞതിന് ശേഷവും അവന് വിളിച്ചു കൊണ്ടിരിക്കുകയാണ്. വിവരക്കേടുകള്‍ പറയുന്നു. എനിക്ക് സഹനടന്മാരുമായി ബന്ധമാണെന്ന് സംശയിക്കുകയാണ്. അഭിഷേക് ബച്ചന് മുതല്‍ ഷാരൂഖ് ഖാന് വരെയുള്ളവരുമായി എന്നെ ബന്ധപ്പെടുത്തി. സല്മാന് എന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഭാഗ്യത്തിന് പാടുകളൊന്നുമുണ്ടായില്ല. അതുകൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ ജോലിയ്ക്ക് പോകുമായിരുന്നു. സല്മാന് എന്നെ പിന്തുടരുകയായിരുന്നു. അവന്റെ ഫോണ്‍ എടുക്കാതെ വരുമ്പോള്‍ സ്വയം ഉപദ്രവിക്കും'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
''അവന്റെ മദ്യപാന ശീലം സഹിച്ച് ഞാന്‍ കൂടെ നിന്നു. പക്ഷെ എനിക്ക് തിരികെ കിട്ടിയതാകട്ടെ ശാരീരികവും മാനസികവുമായ അതിക്രമങ്ങളും വഞ്ചനയുമാണ്. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയേയും പോലെ ഞാന്‍ അവനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്'' എന്ന് ഐശ്വര്യ വ്യക്തമാക്കി. എന്നാല്‍ ഐശ്വര്യയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം സല്മാന് ഖാന് തള്ളി. താന്‍ ആരേയും ദോഹോപ്രദവം ചെയ്യാറില്ല. തന്നെ തല്ലാന്‍ ആര്‍ക്കും പറ്റും. അതുകൊണ്ടാണ് ആളുകള്‍ തന്നെ പേടിക്കാത്തത്. തനിക്ക് ദേഷ്യം വരുമ്പോള്‍ സ്വയം വേദനിപ്പിക്കുകയാണ് ചെയ്യാറുള്ളത്. തല ചുമരില്‍ ഇടിക്കുകയൊക്കെ ചെയ്യും. തനിക്കാരേയും വേദനിപ്പിക്കാനാകില്ലെന്നും സല്മാന് പറഞ്ഞു. താന്‍ ആകെ തല്ലിയിട്ടുള്ളത് സുഭാഷ് ഗായിയെയാണ്. പിറ്റേന്ന് തന്നെ അദ്ദേഹത്തോട് മാപ്പ് ചോദിച്ചതായും സല്മാന് പറഞ്ഞു.
Recommended Video
ഷാരൂഖ് ഖാന് നായകനും നിര്‍മ്മാതാവുമായ ചല്‍തേ ചല്തേയുടെ സെറ്റിലെത്തിയും സല്മാന് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. സല്മാന് ഐശ്വര്യയോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട സുഹൃത്തായ ഷാരൂഖിനോടും സല്മാന് ഖാന് മോശമായാണ് പെരുമാറിയത്. ഷാരൂഖിന്റെ കോളറിന് കയറി പിടിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ ചിത്രത്തില്‍ നിന്നും ഐശ്വര്യയെ മാറ്റുകയായിരുന്നു. പിന്നീട് ഈ വേഷം ചെയ്തത് റാണി മുഖര്‍ജിയായിരുന്നു. സല്‍മാനെ നായകനാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കാനിരുന്ന ബാജിറാവു മാസ്താനിയില് അഭിനയിക്കാനുള്ള ഓഫര്‍ ഐശ്വര്യ നിരസിക്കുകയും ചെയ്തു.
മോഹൻലാലും മമ്മൂട്ടിയും വിദേശത്ത്, മഞ്ജു 'മുംബൈ'യിൽ, താരങ്ങളുടെ ഓണം...
പിന്നീട് താന്‍ ഇനി മേലാല്‍ സല്മാന് ഖാനൊപ്പം അഭിനയിക്കില്ലെന്ന് ഐശ്വര്യ റായ് പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. തന്റേയും കുടുംബത്തിന്റേയും ആത്മാഭിമാനവും നല്ല ജീവിതവുമാണ് തനിക്ക് പ്രധാനപ്പെട്ടത്. ഇനി സല്മാന് ഖാനൊപ്പം അഭിനയിക്കില്ല. സല്മാന് ഖാന്റെ അധ്യായം തന്റെ ജീവിതത്തിലെ ദുസ്വപ്നമായിരുന്നു. അത് കഴിഞ്ഞതില്‍ ആശ്വാസം എന്നായിരുന്നു പ്രസ്താവനയില്‍ ഐശ്വര്യ പറഞ്ഞത്. അതിന് ശേഷം നാളിതുവരെ ഐശ്വര്യ റായ് സല്മാന് ഖാനൊപ്പം അഭിനയിച്ചിട്ടില്ല.
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍