അച്ഛന്‍ വീട്ടിലേക്ക് വരുമ്പോള്‍ അമ്മ ഈ ആചാരം എന്നും പാലിച്ചിരുന്നു; ശ്രീദേവിയെക്കുറിച്ച് ജാന്‍വി

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ജാന്‍വി കപൂറിന്റെ സ്ഥാനം. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തേയും വലിയ നായികയായ ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. ജാന്‍വിയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു ശ്രീദേവി. മകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും പരിശീലനങ്ങളുമെല്ലാം നല്‍കി കൊണ്ട് അവളെ ഒരുക്കുകായിരുന്നു ശ്രീദേവി. എന്നാല്‍ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല.

അമ്മയുടെ ആഗ്രഹം പോലെ തന്നെ മികച്ചൊരു അരങ്ങേറ്റം ജാന്‍വിയ്ക്ക് ലഭിച്ചുവെങ്കിലും അത് കാണാന്‍ അമ്മയില്ലായിരുന്നുവെന്നത് ജാന്‍വിയെ വല്ലാതെ അലട്ടിയിരുന്നു. അമ്മയുടെ അസാന്നിധ്യത്തെക്കുറിച്ച് പലപ്പോഴും ജാന്‍വി വികാരഭരിതയായിട്ടുണ്ട്. ജീവിതത്തിലെ സ്‌പെഷ്യല്‍ ദിവസങ്ങളില്‍ അമ്മയുടെ അസാന്നിധ്യമുണ്ടാക്കുന്ന ശൂന്യതയെക്കുറിച്ച് ജാന്‍വി സംസാരിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു ജാന്‍വിയുടെ പിറന്നാള്‍. സിനിമാ ലോകവും ആരാധകരുമെല്ലാം ആശംസകളുമായി എത്തുമ്പോഴും അമ്മയില്ലാത്തതിന്റെ വിഷമം ജാന്‍വിയെ അലട്ടിയിരുന്നു.

അമ്മയും അച്ഛനും

തന്റെ അമ്മയെക്കുറിച്ചും അച്ഛനേക്കുറിച്ചും അമ്മയും അച്ഛനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുമെല്ലാം ജാന്‍വി മനസ് തുറന്നിരുന്നു. ഒരിക്കല്‍ അമ്മ അച്ഛന്‍ വീട്ടിലേക്ക് വരുമ്പോള്‍ സ്ഥിരമായി ചെയ്യാറുണ്ടായിരുന്ന കാര്യത്തെക്കുറിച്ചും ജാന്‍വി വെളിപ്പെടുത്തിയിരുന്നു. ശ്രീദേവിയും ബോണിയും തങ്ങളുടെ പ്രണയത്തെ എന്നും ആഘോഷമാക്കി നിലനിര്‍ത്തിയിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ജാന്‍വിയുടെ വെളിപ്പെടുത്തല്‍. താരപുത്രിയുടെ വാക്കുകള്‍ വായിക്കാം.

അച്ഛന്‍ വീട്ടിലേക്ക് വരുന്നതിന് തൊട്ട് മുമ്പ്

''ഒരു ബ്യൂട്ടി പ്രൊഡക്ടിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മ അമ്മ മേക്കപ്പ് ഇടുന്നത് കാണുന്നതാണ്. അച്ഛന്‍ വീട്ടിലേക്ക് വരുന്നതിന് തൊട്ട് മുമ്പ് അമ്മ പുരികം ശരിയാക്കുകയും ചെറുതായി ലിപ്സ്റ്റിക് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. അത് കാണുമ്പോള്‍ ഞാന്‍ അമ്മയോട് ചോദിക്കുമായിരുന്നു, എന്തിനാണ് അമ്മേ ഇങ്ങനെ ചെയ്യുന്നത്, പെട്ടെന്ന് എവിടേലും പോകുന്നുണ്ടോ എന്ന്. എന്നാല്‍ നിന്റെ അച്ഛന്‍ വരുന്നുണ്ടെന്നായിരിക്കും അമ്മയുടെ മറുപടി'' എന്നായിരുന്നു ജാന്‍വി പറഞ്ഞത്. ഇന്ത്യന്‍ സിനിമയെ ആകെ ഞെട്ടിച്ചതായിരുന്നു ശ്രീദേവിയുടെ മരണം. ഒരു വിവാഹത്തിനായി ദുബായിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.

അതിജീവിച്ചു

അമ്മയുടെ മരണത്തെ തുടര്‍ന്ന് പെട്ടന്നുണ്ടായ ശ്യൂനത എങ്ങനെ അതിജീവിച്ചുവെന്നത് ഇപ്പോഴും അറിയില്ലെന്ന് ജാന്‍വി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അമ്മ മരിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം ജാന്‍വി തിരികെ ധടക്ക് പൂര്‍ത്തികരിക്കാനായി ഷൂട്ടിങിനെത്തിയിരുന്നു. അമ്മയുടെ വേര്‍പാടിന്റെ വേദന മറക്കാന്‍ തന്നെ സഹായിച്ചത് ഷൂട്ടിംഗ് തിരക്കുകളായിരുന്നുവെന്നാണ് ജാന്‍വി പറഞ്ഞത്. തീവ്രമായ ആഘാതമാണ് അമ്മയുടെ മരണത്തിലൂടെ എനിക്ക് സംഭവിച്ചത്. വിഷാദം പിടിപെടുന്ന സ്ഥിതിയായി. അന്ന് എന്നെ മുന്നോട്ട് നയിച്ചത് ഷൂട്ടിങിന് പോകുമ്പോഴുള്ള ചെറിയ സന്തോഷങ്ങളായിരുന്നു. കൂടുതല്‍ സങ്കടം എനിക്കുണ്ടാകാതിരിക്കാന്‍ പ്രത്യക്ഷത്തില്‍ സഹതാപം കാണിക്കാതെ എല്ലാവരും ഒപ്പം നിന്നു. സെറ്റുകളില്‍ സന്തോഷത്തോടെ തുടരാന്‍ വേണ്ടതെല്ലാം അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും എനിക്ക് ചെയ്ത് തന്നു' എന്നാണ് ജാന്‍വി പറഞ്ഞത്.

Recommended Video

ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
ഭാവിയിലെ സൂപ്പര്‍ നായിക

ധഡക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജാന്‍വി ആദ്യ ിനിമയിലൂടെ തന്നെ കയ്യടി നേടി. നെറ്റ്ഫ്‌ളിക്‌സ് റിലീസായി എത്തിയ ഗുഞ്ജന്‍ സക്‌സേനയിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രുഹിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. മലയാള സിനിമയായ ഹെലന്റെ ഹിന്ദി റീമേക്കിലും ജാന്‍വിയാണ് നായിക. പിന്നാലെ ദോസ്താന 2, മിസ്റ്റര്‍ ആന്റ് മിസിസ് മാഹി എന്ന സിനിമയും ജാന്‍വിയുടേതായി അണിയറയിലുണ്ട്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് ജാന്‍വിയെ നോക്കി കാണുന്നത്. ഭാവിയിലെ സൂപ്പര്‍ നായികയായിട്ടാണ് ആരാധകരും ജാന്‍വിയെ വിലയിരുത്തുന്നത്.

Read more about: jhanvi kapoor sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X