Don't Miss!
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നതാഷയെ പ്രണയിക്കുമ്പോള്‍ തന്നെ പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; വെളിപ്പെടുത്തി വരുണ്‍ ധവാന്
ബോളിവുഡിലെ മുന്‍നിര താരങ്ങളുടെ സാന്നിധ്യത്താല്‍ ഹിറ്റായി മാറിയ ഷോയാണ് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ കരണ്‍ ജോഹര്‍ ആണ് ഷോയുടെ അവതാരകന്. തന്റെ അതിഥികളെ തിരഞ്ഞെടുക്കുന്നതിലും അവരോട് ചോദിക്കുന്ന ചോദ്യങ്ങളിലുമെല്ലാം കരണ്‍ കാണിക്കുന്ന പക്ഷം വിമര്‍ശിക്കപ്പെടാറുണ്ടെങ്കിലും കോഫി വിത്ത് കരണിന്റെ ജനപ്രീതിയ്ക്ക് കുറവ് വന്നിട്ടില്ല. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്.
എഴാം സീസണുമായാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ തിരിച്ചുവന്നിരിക്കുന്നത്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു ആദ്യത്തെ എപ്പിസോഡിലെ അതിഥികള്‍. അക്ഷയ് കുമാര്‍, സമാന്ത, കത്രീന കൈഫ്, ജാന്‍വി കപൂര്‍, സാറ അലി ഖാന്, ആമിര്‍ ഖാന്, കരീന കപൂര്‍, സോനം കപൂര്‍, അര്ജുന് കപൂര്‍, തുടങ്ങിയ താരങ്ങള്‍ ഇതിനോടകം കോഫി വിത്ത് കരണിലെത്തിയിട്ടുണ്ട്.
കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് അനില്‍ കപൂറും വരുണ്‍ ധവാനുമായിരുന്നു. കരണ്‍ നിര്‍മ്മിച്ച പുറത്തിറങ്ങിയ ജുഗ് ജുഗ് ജിയോയിലെ നായകന്മാരാണ് അനിലും വരുണും. ഇരുവരും തങ്ങളുടെ എനര്‍ജി കൊണ്ട് ഓഫ് സ്ക്രീനിലും ഓണ്‍ സ്ക്രീനിലും ഒരുപോലെ കയ്യടി നേടുന്നവരാണ്. അതുകൊണ്ട് തന്നെ കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡും ഓളം തീര്‍ക്കുകയാണ്.
Also Read: ജാക്കി ഷ്രോഫിനെ ഞാൻ അന്ന് ഭയപ്പെട്ടിരുന്നു; കോഫി വിത്ത് കരണിൽ തുറന്ന് പറഞ്ഞ് അനിൽ കപൂർ
രസകരമായ ഒരുപാട് വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട് താരങ്ങള്‍ കോഫി വിത്ത് കരണില്‍. ഇതിലൊന്നായിരുന്നു വിവാഹത്തിന് മുമ്പ് നതാഷയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വരുണ്‍ മനസ് തുറന്നത്. വിവാഹത്തിലേക്ക് എത്തുന്നതിന് മുമ്പ് തങ്ങള്‍ പലപ്പോഴായി അകന്നിട്ടുണ്ടെന്നാണ് വരുണ്‍ കരണിനോട് പറഞ്ഞത്. തന്റെ ബാല്യകാല സുഹൃത്തായ തനാഷ ദലാലിനെയാണ് വരുണ്‍ വിവാഹം കഴിച്ചത്. 2021 ജനുവരി 24 നായിരുന്നു വിവാഹം.
വരുണ്‍ ഇന്ന് വിവാഹിതനാണെങ്കിലും നേരത്തെ പല പെണ്‍കുട്ടികളുമായി വരുണിന് ബന്ധമുണ്ടായിരുന്നുവെന്നാണ് കരണ്‍ പറയുന്നത്. എന്നാല്‍ താന്‍ ഇപ്പോള്‍ വിവാഹിതനാണെന്ന് പറഞ്ഞ് വിഷയം മാറ്റാന്‍ വരുണ്‍ ശ്രമിക്കുന്നുണ്ട്. ഇതോടെ കരണ്‍ വരുണിനോട് വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് ചോദിക്കുകയാണ്. '' മനോഹരമാണ്. എന്റെ ജീവിതത്തില്‍ നടന്ന ഏറ്റവും നല്ല കാര്യമാണത്. എന്റെ ജീവിതത്തിലെ ബാലന്‍സിംഗ് ഫാക്ടര്‍ ആണ് അവള്. അവള്‍ക്ക് ഡിമാന്റുകളൊന്നുമില്ല. എന്റെ സമയം മാത്രം മതി. അവള് നല്ലവളാണ്'' എന്നായിരുന്നു വരുണ്‍ പറഞ്ഞത്.
Also Read: സംവിധായകനാക്കിയത് പൃഥ്വിരാജ്; അതിനൊന്നും പോവണ്ടന്ന് മമ്മൂക്ക ഉപദേശിച്ചു: കലാഭവൻ ഷാജോൺ
പിന്നാലെയാണ് വരുണും നതാഷയും തമ്മിലില്‍ പലപ്പോഴായി പിരിഞ്ഞിട്ടുണ്ടെന്ന് കരണ്‍ വെളിപ്പെടുത്തുന്നത്. തന്റെ ബാല്യകാല സുഹൃത്തും കാമുകിയുമാണ് നതാഷ എന്നാണ് വരുണ്‍ പറയുന്നതെങ്കിലും പ്രണയത്തിലായിരുന്ന കാലത്ത് പല പെണ്‍കുട്ടികളുമായി വരുണിന് ബന്ധമുണ്ടായിരുന്നുവെന്നാണ് കരണ്‍ പറയുന്നത്. അവിഹിത ബന്ധത്തെക്കുറിച്ച് കരണ്‍ ചോദിച്ചപ്പോല്‍ താനത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നായിരുന്നു വരുണിന്റെ മറുപടി.
''നീ നേരത്തെ നതാഷയുമായൊരു ഓണ്‍ ആന്റ് ഓഫ് ബന്ധത്തിലായിരുന്നില്ലോ. ഇതെങ്ങനെ പറയണമെന്നറിയില്ല, നിനക്ക് ധാരാളം പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നല്ലോ. വിവാഹത്തിന് മുമ്പായിട്ടാണ്. പിന്നെ നീ നിങ്ങളുടെ ബന്ധത്തില്‍ വിശ്വസിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നല്ലോ. നല്ലത്'' എന്നായിരുന്നു കരണിന്റെ വാക്കുകള്‍. നേരത്തെ മറ്റൊരു അഭിമുഖത്തില്‍ വരുണ്‍ പറഞ്ഞത് തനിക്ക് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല എന്നാല്‍ നതാഷയുടെ ഒരു സ്വഭാവമാണ് അതിന് പ്രേരിപ്പിച്ചതെന്നുമായിരുന്നു.
'കുട്ടിയായിരിക്കെ ഞാന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. കല്യാണം കഴിച്ച് ജീവിക്കുന്നൊരാളായി എന്നെ എനിക്ക് തോന്നിയിരുന്നില്ല. പക്ഷെ നതാഷ ജീവിതത്തിലേക്ക് വന്നതോടെ തലയ്ക്ക് പിന്നിലൊരു തലയണ വച്ചത് പോലൊരു ഫീലിംഗാണ്. സുരക്ഷിതത്വമാണ്. എനിക്ക് അതാണ് വിവാഹം'' എന്നായിരുന്നു വരുണ്‍ പറഞ്ഞത്.