Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഗ്യാസ് ടാങ്കര്‍ എന്ന് വിളിച്ച് കളിയാക്കി, പിസിഒഡിയുടെ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു; വെളിപ്പെടുത്തി റാഷി ഖന്ന
താരങ്ങളെ സംബന്ധിച്ച് പലപ്പോഴും നേരിടേണ്ടി വരുന്നതാണ് ബോഡി ഷെയ്മിംഗ് എന്നത്. പ്രത്യേകിച്ചും നായികമാര്‍ക്ക്. നായിക എന്ന ഇങ്ങനെയായിരിക്കണം എന്നൊരു പൊതു ധാരണയുണ്ട്. തടി അധികമുണ്ടാകാന്‍ പാടില്ല, വെളുത്ത നിറമായിരിക്കണം എന്നിങ്ങനെ ഒരുപാട് പൊതു ധാരണകള്‍ സമൂഹത്തിലും സിനിമാ മേഖലയിലും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പൊതുബോധത്തെ തൃപ്തിപെടുത്താന്‍ സാധിക്കാത്ത നടിമാര്‍ക്കെതിരെ പലപ്പോഴും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉയരാറുണ്ട്്. കാലം ഒരുപാട് മാറിയെങ്കിലും ഈ ചിന്തകള്‍ ഇനിയും മാറിയിട്ടില്ലെന്ന് വെളിപ്പെടുത്തുന്നതാണ് പല താരങ്ങളുടേയും തുറന്നു പറച്ചിലുകള്‍.
ഇപ്പോഴിതാ താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി റാഷി ഖന്ന. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റാഷി ഖന്ന. ഈയ്യടുത്ത് മലയാളത്തിലും അരങ്ങേറിയ റാഷി ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ബോളിവുഡ് ബബ്ബിളിന് നല്കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് റാഷി വെളിപ്പെടുത്തിയത്. കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയത്. ആ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.
''തുടക്കകാലത്തായിരുന്നു ഏറ്റവും മോശം അനുഭവങ്ങളുണ്ടായിരുന്നത്. തുടക്കകാലത്ത് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തടിയുടെ പേരിലായിരുന്നു അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഞാന്‍ ഗ്യാസ് ടാങ്കര്‍ ആണെന്നായിരുന്നു സൗത്തില്‍ അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഞാന്‍ അന്നൊന്നും ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല. മുഖ്യധാരയിലുള്ളവരെ അപേക്ഷിച്ച് എനിക്ക് തടിയുണ്ടായിരുന്നു. പക്ഷെ പിന്നീട് ഞാന്‍ ഫിറ്റായി മാറി. ആരേയും സന്തോഷിപ്പിക്കാനായിരുന്നില്ല. എന്റെ ജോലിയ്ക്ക് അത് ആവശ്യമായിരുന്നു. ഓണ്‍ലൈന്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഞാന്‍ അതൊന്നും ഗൗനിച്ചിരുന്നില്ല. നിങ്ങള്‍ക്ക് തോന്നുന്നത് പറഞ്ഞോളൂ എന്നായിരുന്നു എന്റെ നിലപാട്'' എന്നാണ് റാഷി പറയുന്നത്.
തടിയുള്ളവരുടെ കഴിവ് കാണില്ലെന്നും അവരോട് എന്നും മോശമായി മാത്രമേ പെരുമാറാറുള്ളൂവെന്നുമാണ് റാഷി പറയുന്നത്. ''നിങ്ങള്‍ ശ്രദ്ധ നല്‍കേണ്ടവരല്ല ഇവരൊന്നു. സ്വന്തം ജീവിതത്തില്‍ നിരാശരായവരായിക്കാം അവര്‍. താരങ്ങള്‍ അവര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ സാധിക്കുന്ന ഇരകളാണ്. ഈ താരത്തെ എടുക്കാം, മോശമായി എഴുതാം എന്ന് കരുതുന്നവരാണ്. അവര്‍ക്ക് അതിലൂടെയാണ് സന്തോഷം ലഭിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഞാന്‍ ആരുടെയോ സന്തോഷത്തിനും കാരണമാവുകയാണ്. നിനക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ നീ എഴുതിക്കോ'' എന്നും റാഷി ഖന്ന പറയുന്നു.
താന്‍ പിസിഒഡിയുടെ പ്രശ്നങ്ങളും അനുഭവിച്ചിരുന്നുവെന്നാണ് റാഷി ഖന്ന പറയുന്നത്. അതിനാല്‍ വണ്ണം നിയന്ത്രിക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസമായിരുന്നുവെന്നാണ് റാഷി പറയുന്നത്. ''ഇവരെന്തിനാണ് ഇത് ഇത്രയും കാര്യമാക്കി എടുക്കുന്നതെന്നായിരുന്നു ആദ്യം കരുതിയത്. ഞാന്‍ ഇപ്പോഴും നന്നായി അല്ലേ അഭിനയിക്കുന്നത്. എനിക്ക് പിസിഒഡിയുടെ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ അത് ആര്‍ക്കും അറിയില്ലായിരുന്നു. അവര്‍ പറയുന്നത് സ്ക്രീനില്‍ കാണുന്നത് എന്താണോ അത് മാത്രമാണ്. ആദ്യമൊക്കെ വിഷമമായെങ്കിലും പിന്നെ ഞാന്‍ ഗൗനിക്കാതെയായി'' എന്നാണ് റാഷി പറയുന്നത്.
Recommended Video
പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെയാണ് റാഷി ഖന്ന മലയാളത്തിലെത്തുന്നത്. ഇപ്പോഴിതാ ഹോട്ട്സ്റ്റാര്‍ സീരീസായ രുദ്രയിലൂടെ ബോളിവുഡിലും സാന്നിധ്യമായിരിക്കുകയാണ് റാഷി ഖന്ന. അജയ് ദേവ്ഗണ് ആയിരുന്നു സീരീസിലെ നായകന്. റാഷിയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്. പിന്നാലെ കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്ന സര്‍ദാര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്രയോടൊപ്പം അഭിനയിക്കുന്ന യോദ്ധ, എന്നിവയും റാഷിയുടേതായി അണിയറയിലുണ്ട്. മദ്രാസ് കഫെയിലൂടെയായിരുന്നു റാഷിയുടെ ബോളിവുഡ് എന്‍്ട്രി. പിന്നീട് തമിഴിലും തെലുങ്കിലും തിരക്കുളള താരമായി മാറുകയായിരുന്നു റാഷി. ബോളിവുഡിലെ രണ്ടാം വരവിലും കയ്യടി നേടുകയാണ് റാഷി.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!