Don't Miss!
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- News 'കേരളമടക്കം ദക്ഷിണേന്ത്യയിലാകെ മോദി തരംഗം'; ബിജെപിയുടെ മികച്ച പ്രകടനം കാണാമെന്ന് അമിത് ഷാ
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
അങ്ങനെയുള്ള ഒരാളെ മാത്രമേ കല്യാണം കഴിക്കൂ! കര്‍ശന നിബന്ധനയുമായി സാറ അലി ഖാന്
ബോളിവുഡിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്. താരങ്ങളായ സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറയും സിനിമയിലെത്തുകയായിരുന്നു. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാനും ആരാധകരുടെ കയ്യടി നേടാനും സാറയ്ക്ക് സാധിച്ചിരുന്നു. ഓഫ് സ്ക്രീനിലെ സാറയുടെ വ്യക്തിത്വവും ആരാധകരുടെ പ്രിതീ പിടിച്ചു പറ്റിയതാണ്. മനസിലുള്ളത് മറച്ചുവെക്കാതെ തുന്ന് സംസാരിക്കുന്ന സാറയുടെ ശൈലിയ്ക്ക് ഒരുപാട് ആരാധകരുണ്ട്.
കറുപ്പിൽ തിളങ്ങി താരം, ചിത്രം വൈറലാവുന്നു
വിവാഹ ശേഷം പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. കാലങ്ങളായുള്ളതാണ് ഈ രീതി. എന്നാല്‍ ചില പെണ്‍കുട്ടികള്‍ ആ നാട്ടുനടപ്പിനെതിരെ നീന്തുന്നവരാകാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിനോട് തന്റെ വീട്ടിലേക്ക് താമസം മാറാന്‍ ആവശ്യപ്പെടുന്നവരുണ്ട് ചിലര്‍. അക്കൂട്ടത്തില്‍ ഒരാളാണ് സാറ അലി ഖാന്. വിവാഹ ശേഷം തന്റെ ഭര്‍ത്താവിനോട് തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറണമെന്ന് താന്‍ ആവശ്യപ്പെടുമെന്നാണ് സാറ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഇ ടൈംസിന് നല്കിയ അഭിമുഖത്തില്‍ സാറ പറഞ്ഞത് തന്റെ അമ്മ അമൃത തന്റെ മൂന്നാം കണ്ണ് ആണെന്നാണ്. താന്‍ ഒരിക്കലും അമ്മയെ ഉപേക്ഷിച്ച് പോകില്ലെന്നും സാറ പറഞ്ഞിരുന്നു. ''ഒരിക്കലുമില്ല. എന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറാന്‍ സമ്മതിക്കുന്ന ഒരാളെയാണ് ഞാന്‍ വിവാഹം കഴിക്കുക. ഞാന്‍ അവരെ ഒരിക്കലും ഉപേക്ഷിക്കില്ല. എന്റെ അമ്മ വളരെയധികം സ്വതന്ത്ര്യ ചിന്താഗതിയുള്ള സ്ത്രീയാണ്. നിത്യ ജീവിതത്തില്‍ എന്റെ മൂന്നാം കണ്ണാണ്. അതിനാല്‍ ഞാന്‍ ഒരിക്കലും അവരില്‍ നിന്നും ഓടിപ്പോകില്ല'' എന്നായിരുന്നു അമ്മയെക്കുറിച്ച് സാറ അലി ഖാന് പറഞ്ഞത്.
മറ്റൊരു അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് അമ്മ തനിക്ക് നല്കിയ ഉപദേശത്തെക്കുറിച്ചും സാറ മനസ് തുറന്നിരുന്നു. മറ്റൊരാള്‍ക്കും വേണ്ടി സ്വയം മാറരുതെന്നാണ് അമ്മ പറഞ്ഞതെന്നായിരുന്നു സാറ പറഞ്ഞത്. ''എന്റെ അമ്മയും സുഹൃത്തുക്കളും എപ്പോഴും എന്നോട് പറയുന്നത് എന്റെ സ്വഭാവം മാറ്റരുതെന്നാണ്. മറ്റൊരാള്‍ക്ക് വേണ്ടി, മറ്റൊരാള്‍ ഇഷ്ടപ്പെടുന്നത് പോലെ മാറേണ്ടതില്ല. ജീവതം അനുകമ്പയോടെ ജീവിക്കാനും കരുതലോടെ ആളുകളോട് പെരുമാറാനുമുള്ളതാണ്. നിങ്ങള്‍ എങ്ങനെയായിരിക്കുമെന്നത് നിങ്ങളുടെ ഡിഎന്എയിലുണ്ടാകും. നിങ്ങള്‍ക്കൊരു അഭിപ്രായം ഉണ്ടെങ്കില്‍ മറ്റൊരാള്‍ക്ക് വേണ്ടി അത് മൂടിവെക്കരുത്. ആ ബന്ധം അധികകാലം നീണ്ടു നില്‍ക്കില്ല'' എന്നായിരുന്നു സാറ പറഞ്ഞത്. മറ്റൊരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പവും സാറ പങ്കുവച്ചിരുന്നു. വലിയ ആര്‍ഭാട വിവാഹം തനിക്ക് ഇഷ്ടമല്ലെന്നാണ് സാറ പറയുന്നത്. ന്യൂയോര്‍ക്കില്‍ വച്ചാണ് സാറ തന്റെ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നത്. ന്യൂയോര്‍ക്കില്‍ താനുണ്ടായിരുന്നതിന്റെ ഓര്‍മ്മകളാണ് ഈ ഇഷ്ടത്തിന്റെ കാരണം.
എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ മുഖത്ത് നോക്കി പറയൂ, മകളെ വെറുതെ വിടൂ! സഹിക്കില്ലെന്ന് അഭിഷേക്
Recommended Video
അതേസമയം സാറയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. അത്രംഗി രേയാണ് സാറയുടെ പുതിയ സിനിമ. ധനുഷും അക്ഷയ് കുമാറുമാണ് ചിത്രത്തിലെ നായകന്മാര്. ആനന്ദ് എല്‍ റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറും സാറയും തമ്മിലുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗാനവുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു. കൂലി നമ്പര്‍ വണ്‍ ആണ് സാറയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം നേടിയിട്ടുള്ള താരമാണ് സാറ അലി ഖാന്.
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'