ആ നടന്‍ എന്നെ അയാളുടെ ദേഹത്തേക്ക് ചേര്‍ത്ത് അമര്‍ത്തി; എതിര്‍ത്തപ്പോള്‍ പറഞ്ഞത് ആസ്വദിക്കാന്‍!

മീ ടു തുറന്നു പറഞ്ഞച്ചിലുകളുടെ ഭാഗമായി നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നടി അമൈറ ദാസ്തുര്‍. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് അമൈറ. മോഡലിംഗിലും താരം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. സിനിമയില്‍ നിന്നും തനിക്ക് പലപ്പോഴും അപമാനമുണ്ടയെന്നാണ് അമൈറ പറയുന്നത്.

അമൈറ മോഡലിംഗിലൂടെയായിരുന്നു സിനിമയിലെത്തുന്നത്. ഹിന്ദിയിലാണ് കൂടുതലും അഭിനയിച്ചത്. 2013 ല്‍ പുറത്തിറങ്ങിയ ഇസാക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു അമൈറയുടെ അരങ്ങേറ്റം. പിന്നീട് മിസ്റ്റര്‍ എക്സ്, കാലകാന്തി, കുങ് ഫു യോഗ, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയിക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് അമൈറ. അനേഗനിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്. ധനുഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലാണ് അമൈറ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞത്.

Amyra Dastur

തനിക്ക് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നോ ബോളിവുഡില്‍ നിന്നോ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ രണ്ടിടത്തു നിന്നും അപമാനിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു അമൈറയുടെ തുറന്നു പറച്ചില്‍. അവരൊക്കെ ശക്തരാണ്, അതിനാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ എനിക്ക് ധൈര്യമില്ലെന്നും അമൈറ പറഞ്ഞിരുന്നു. ഞാന്‍ നിസ്സഹായയായി നില്‍ക്കുന്നത് ഉറപ്പു വരുത്തിയ സ്ത്രീകളും പുരുഷന്മാരുമുണ്ടെന്നും ഒരു നാള്‍ താന്‍ അവരെ തുറന്ന് കാണിക്കുമെന്നും അമൈറ പറഞ്ഞിരുന്നു.

''എന്റെ സുരക്ഷിതത്വം ഉറപ്പിക്കുന്നത് വരെ ഞാന്‍ വിരല്‍ ചൂണ്ടില്ല. അവര്‍ക്ക് കൃത്യമായി അറിയാം അവര്‍ ആരെന്നും അവരെന്താണ് ചെയ്തതെന്നും. ഇപ്പോള്‍ എനിക്ക് പറയാനുള്ളത് അവര്‍ അവരുടെ വേര്‍തിരിവ് അവസാനിപ്പിക്കണം എന്നാണ്. മാറ്റത്തിന്റെ ഒരു കാറ്റ് വരുന്നുണ്ടെന്നും അതില്‍ നിന്നും തങ്ങളുടെ സ്റ്റാറ്റസ് അവരെ രക്ഷപ്പെടുത്തില്ലെന്നും അവര്‍ മനസിലാക്കണം'എന്നാണ് അമൈറ പറഞ്ഞത്. പിന്നാലെയാണ് താരം തന്റെ അനുഭവം പങ്കിട്ടത്.

''ഒരിക്കല്‍ ഒരു പാട്ട് സീന്‍ ചെയ്യുന്നതിനിടെ നായകന്‍ എന്നെ അയാളുടെ ദേഹത്തേക്ക് ചേര്‍ത്ത് പിടിച്ചമര്‍ത്തി. തനിക്കൊപ്പം അഭിനയിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് എന്റെ ചെവിയില്‍ പറഞ്ഞു. ഞാന്‍ അയാളെ തള്ളി മാറ്റുകയും സംസാരിക്കുന്നത് നിര്‍ത്തുകയും ചെയ്തു.'' എന്നാണ് അമൈറ പറഞ്ഞഥ്. എന്നാല്‍ അയാള്‍ എന്റെ ജീവിതം ദുരിതമാക്കിക്കളഞ്ഞുവെന്നാണ് അമൈറ പറഞ്ഞത്.

തുടര്‍ന്ന് ഞാനിത് സംവിധായകനോട് പറഞ്ഞപ്പോള്‍ മിണ്ടാതിരിക്കാനും ആസ്വദിക്കാനുമായിരുന്നു പറഞ്ഞതെന്നും അമൈറ പറയുന്നുണ്ട്. എന്നെ സെറ്റിലേക്ക് നേരത്തെ വിളിപ്പിക്കുമായിരുന്നു. എന്റെ ഷോട്ടിനായി മണിക്കൂറുകളോളം കാത്തിരുത്തുമായിരുന്നു. 18 മണിക്കൂര്‍ വരെ ഷൂട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയിരുന്നത് എന്നും അമൈറ അന്ന് വെളിപ്പെടുത്തിയിരുന്നു.

Amyra Dastur

പിന്നീട് തന്നെ കൊണ്ട് നായകനോട് മാപ്പ് പറയിപ്പിച്ചുവെന്നും അമൈറ പറഞ്ഞിരുന്നു. ''ഏറ്റവും മോശമെന്താണെന്നാല്‍, എന്നെ കൊണ്ട് ആ നടനോട് മാപ്പ് പറയിപ്പിച്ചു. അയാളെ നിരന്തരം അവഗണിച്ച എന്റെ മോശം പെരുമാറ്റത്തിന്. നിര്‍മ്മാതാവാണ് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത്'' എന്നാണ് അമൈറ പറഞ്ഞത്. തനിക്ക് മറ്റൊരു സംവിധായകനില്‍ നിന്നുമുണ്ടായ അപമാനത്തെക്കുറിച്ചും താരം അന്ന് വെളിപ്പെടുത്തിയിരുന്നു.

''അദ്ദേഹം ചിലപ്പോള്‍ എന്നെ നേരത്തെ സെറ്റിലേക്ക് വിളിച്ചു വരുത്തും. വാനിറ്റി വാനില്‍ മണിക്കൂറുകളോളം കാത്തിരുത്തും. ഒടുവില്‍ അസിസ്റ്റന്റ് ഡയറക്ടറെ വിട്ട് എനിക്ക് ഇന്ന് സീനില്ലെന്ന് പറയും. പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ കാത്തിരുത്തിയ ശേഷമാണിത്. എന്നെ അദ്ദേഹം സിനിമയിലെടുത്തതിന് തന്നെ ഞാന്‍ കടപ്പെട്ടിരിക്കണമെന്ന് പറഞ്ഞു'' എന്നാണ് അമൈറ പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X