Don't Miss!
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
അച്ഛന്റെ നായികമാരെ ഉപദ്രവിക്കും; ഒടുവില്‍ എക്തയ്ക്ക് സെറ്റില്‍ വിലക്കേര്‍പ്പെടുത്തി സിനിമാലോകം
ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ജിതേന്ദ്ര. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളിലെ നായകനായിരുന്നു ജിതേന്ദ്ര. അതേസമയം തന്റെ ഡാന്‍സ് കൊണ്ടും ജിതേന്ദ്ര ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. ജിതേന്ദ്രയുടെ പാതയിലൂടെ മക്കളും സിനിമയിലെത്തി. മകന് തുഷാര്‍ കപൂര്‍ നടനായി മാറിയപ്പോള്‍ മകള്‍ എക്താ കപൂര്‍ നിര്‍മ്മാണ രംഗത്തായിരുന്നു കരുത്ത് തെളിയിച്ചത്. ബോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ് എക്തയുടെ ആള്‍ട്ട് ബാലാജി.
സാരിയിൽ ഗ്ലാമറസായി റെബ മോണിക്ക ജോണ്‍, ചിത്രങ്ങൾ കാണാം
കഴിഞ്ഞ ദിവസം പ്രശസ്ത പരിപാടിയായ ദ കപില്‍ ശര്‍മ ഷോയില്‍ അതിഥികളായി എക്തയും ജിതേന്ദ്രയും എത്തിയിരുന്നു. രസകരമായ ഒരുപാട് കഥകള്‍ പരിപാടിയില്‍ ജിതേന്ദ്രയും മകളം പങ്കുവെക്കുന്നുണ്ട്. തനിക്ക് അച്ഛന്റെ കാര്യത്തില്‍ ഭയങ്കര പൊസസീവ്നെസ് ആയിരുന്നുവെന്നാണ് എക്ത പറയുന്നത്. ഇതേ തുടര്‍ന്ന് താന്‍ ആരേയും അച്ഛന്റെ കൂടെ അഭിനയിക്കാന്‍ സമ്മതിക്കുമായിരുന്നില്ലെന്നും എക്ത പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.
''ഞാന്‍ പപ്പയുടെ കാര്യത്തില്‍ വളരെ പൊസസീവ് ആയിരുന്നു. പപ്പയുടെ കൂടെ ആരേയും അഭിനയിക്കാന്‍ സമ്മതിക്കുമായിരുന്നില്ല'' എക്ത പറയുന്നു. ജീതേന്ദ്രയുടെ കൂടെ അഭിനയിക്കുന്ന നടിമാരോട് തനിക്ക് അസൂയ ആയിരുന്നുവെന്നും അത് കാരണം താന്‍ അവരെ പലപ്പോഴും ഉപദ്രവിക്കുമായിരുന്നുവെന്നും എക്ത പറയുന്നു. ഇതേ തുടര്‍ന്ന് തന്നെ ഷൂട്ടിംഗ് സെറ്റില്‍ പ്രവേശിക്കാന്‍ അവര്‍ അനുവദിക്കുമായിരുന്നില്ലെന്നും എക്ത പറയുന്നുണ്ട്.
''ഞാന്‍ അദ്ദേഹത്തിന്റെ നായികമാരെ ഉപദ്രവിക്കുകമായിരുന്നു. അതിനാല്‍ അവര്‍ എന്നെ സെറ്റില്‍ കയറാന്‍ സമ്മതിക്കുമായിരുന്നില്ല. ഞാന്‍ വല്ലാതെ അസൂയപ്പെട്ടിരുന്നു. എന്റെ പപ്പയുടെ കൂടെ ആരും അഭിനയിക്കില്ല. എന്റെ പപ്പയോട് ആരെങ്കിലും സംസാരിക്കുന്നത് കണ്ടാല്‍ പോലും എനിക്ക് ഇഷ്ടമാകില്ലായിരുന്നു'' എക്ത പറയുന്നു. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടനായിരുന്നു ജിതേന്ദ്ര. ഫര്‍സ്, നാഗിന്, ധരം വീര്‍, ഹിമ്മത്ത് വാല, തോഫ, താനേദാര്‍ തുടങ്ങി നിരവധി ഹിറ്റുകളിലെ നായകനായിരുന്നു. ഹേമ മാലിനി, ശ്രീദേവി തുടങ്ങിയ നായികമാരുമായുള്ള കെമിസ്ട്രിയും ഡാന്‍സുമൊക്കെ ജിതേന്ദ്രയെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റുകയായിരുന്നു.
Recommended Video
ബിഗ് സ്ക്രീനില്‍ ജിതേന്ദ്രയെ കണ്ടിട്ട് കുറച്ച് നാളുകളായി. എന്നാല്‍ ഈയ്യടുത്ത് താരം തന്ഞറെ ഡിജിറ്റല്‍ അരങ്ങേറ്റം നടത്തിയിരുന്നു. ആള്‍ട്ട് ബാലാജിയുടെ സീരീസ് ആയ ബാരിഷിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ''സ്്ക്രീനില്‍ തിരികെ വരാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഈ മീഡിയത്തന്റെ സ്റ്റൈല്‍ പഠിക്കുകയും അനുഭവിക്കുകയും വേണമായിരുന്നു. തുടക്കം മുതലേ ഞാന്‍ ക്യാമറയെ ഇഷ്ടപ്പെട്ടിരുന്ന ആളാണ്. അതിനാല്‍ ക്യാമറയ്ക്ക് മുന്നില്‍ തിരികെ വരിക എന്നത് എളുപ്പമായിരുന്നു. എന്നാല്‍ ഈ ഹൈടെക് വര്‍ക്കിംഗ് രീതികളോട് പരിചയപ്പെടാന്‍ കുറച്ച് സമയമെടുത്തു. പക്ഷെ ആ ഗ്രാഫ് കിട്ടിയതോടെ എല്ലാം സുഖകരമായിരുന്നു'' എന്നാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ