ഇല്ലാത്ത അഭിമുഖം വാര്‍ത്തയാക്കി, റിപ്പോര്‍ട്ടറെ തേടിപ്പിടിച്ച് മാപ്പ് പറയിപ്പിച്ച് ഐശ്വര്യ; ഇതല്ലേ ഹീറോയിസം!

ബോളിവുഡിലെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് സഞ്ജയ് ലീല ബന്‍സാലി. ബോളിവുഡില്‍ താരമായി എന്നതിന്റെ തന്നെ അംഗീകാരമായിട്ടാണ് ബാന്‍സാലിയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതിനെ കാണുന്നത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് ബന്‍സാലി. താരങ്ങളില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള പലരുടേയും വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു ബന്‍സാലിയുടെ ചിത്രം.

ബന്‍സാലി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റായിരുന്നു ബാജിറാവു മസ്താനി. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, പ്രിയങ്ക ചോപ്ര എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. രണ്‍വീറും ദീപികയുമായിരുന്നു ചിത്രത്തിലെ ടൈറ്റില്‍ റോളിലെത്തിയത്. എന്നാല്‍ നേരത്തെ ഈ ചിത്രത്തിലെ നായകനും നായികയുമായി ബന്‍സാലിയുടെ മനസിലുണ്ടായിരുന്നത് സല്‍മാന്‍ ഖാനും ഐശ്വര്യയുമായിരുന്നു.

AIshwarya Rai

സല്‍മാനേയും ഐശ്വര്യയേയും നായകനും നായികയുമാക്കി ബന്‍സാലി ഒരുക്കിയ ചിത്രമായിരുന്നു ഹം ദില്‍ ദേ ചുക്കേ സനം. ഇതിന്റെ വിജയത്തിന് പിന്നാലെ ഇരുവരും വച്ച് ബാജിറാവു മസ്താനി ഒരുക്കാനായിരുന്നു ബന്‍സാലി തീരുമാനിച്ചിരുന്നത്. എന്നാല്‍ സല്‍മാനും ഐശ്വര്യയും തമ്മിലുണ്ടായ പ്രണയ തകര്‍ച്ച ചിത്രത്തെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

അതേസമയം ചിത്രം മുടങ്ങിയത് ഐശ്വര്യയും ബന്‍സാലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി മാറുകയായിരുന്നു. പിന്നീട് 2004 ല്‍ കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയപ്പോള്‍ അരുവരും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ചെറിയ തെറ്റിദ്ധാരണകളാണ് പിണക്കത്തിന് കാരണമന്നായിരുന്നു ബന്‍സാലി പറഞ്ഞത്. ബന്‍സാലിയെക്കുറിച്ച് താന്‍ പറഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തയും പിണക്കത്തിന് കാരണമായി ഐശ്വര്യ പറഞ്ഞിരുന്നു.

''അപകടത്തിന് ശേഷം ഞാന്‍ ജോലിയിലേക്ക് തിരികെ വന്നതേ ഉണ്ടായിരുന്നുള്ളൂ. വളരെ തിരക്കുള്ള ഷെഡ്യൂളായിരുന്നു എന്റേത്. ഞാന്‍ ഒരിക്കലും അങ്ങനൊരു അഭിമുഖം നല്‍കിയിരുന്നില്ല'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. പിന്നീട് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ കൊണ്ടു തന്നെ താന്‍ ബന്‍സാലിയോട് സംസാരിപ്പിച്ചുവെന്നും ഐശ്വര്യ വ്യക്തമാക്കുന്നുണ്ട്.

തങ്ങള്‍ പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കും മുമ്പ് തന്നെ താനും ബന്‍സാലിയും ബാജിറാവു മസ്താനിയില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്നും ഐശ്വര്യ പറയുന്നുണ്ട്.

''ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം നന്നായിട്ടാണ് ഇടപെട്ടത്. പക്ഷെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് അദ്ദേഹം ആഗ്രഹിച്ചു. പക്ഷെ അദ്ദേഹം നോക്കുന്നത് പോലൊരു ടീമിനൊപ്പം എനിക്ക് അഭിനയിക്കുക സാധ്യമായിരുന്നില്ല. മസ്താനിയാകാന്‍ ഞാന്‍ ഒരുക്കമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന ബാജിറാവുവിനൊപ്പമായിരുന്നില്ല'' എന്നാണ് ഐശ്വര്യ പറഞ്ഞത്.

പത്രങ്ങള്‍ ഐശ്വര്യ ചിത്രത്തില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് എഴുതിയത്. ആ തലക്കെട്ട് അദ്ദേഹത്തെ വേദനിപ്പിച്ചു. ഞങ്ങള്‍ക്കിടയില്‍ കമ്യൂണിക്കേഷന്‍ നടന്നില്ല. കാലിന് പരുക്കേറ്റ് ഞാന്‍ ആശുപത്രിയിലായിരുന്നുവെന്നും ഐശ്വര്യ പറയുന്നു.

AIshwarya Rai

''ഐശ്വര്യ എന്റെ മസ്താനിയാകുന്നില്ലെന്നത് എന്നെ വേദനിപ്പിച്ചു. അവളായിരുന്നു ഇതിലേറ്റവും പ്രധാനപ്പെട്ട ഘടകം. അതുപോലെ തന്നെയാണ് എനിക്ക് സല്‍മാനുമായുള്ള ബന്ധവും. ഞാന്‍ ആശങ്കയിലായിരുന്നു. എനിക്ക് ഇവള്‍ക്കൊപ്പവും നില്‍ക്കണമായിരുന്നു. ഒന്നര വര്‍ഷത്തേക്ക് ഞങ്ങള്‍ കണ്ടിരുന്നില്ല. ആശുപത്രിയിലായിരുന്നപ്പോള്‍ പോയി കാണാതിരുന്ന ഞാന്‍ നല്ല സുഹൃത്തല്ലെന്ന് അവള്‍ക്ക് തോന്നിക്കാണും'' എന്നാണ് ബന്‍സാലി പറഞ്ഞത്.

പക്ഷെ നിങ്ങള്‍ എന്നെ കാണാന്‍ വന്നതേയില്ല, ഒന്നരമാസമുണ്ടായിരുന്നുവെന്ന് ഐശ്വര്യ ബന്‍സാലി പറയുന്നതിനിടെ പറയുന്നുണ്ട്. ഐശ്വര്യ തന്നോട് സംസാരിക്കുന്നതിന് പകരം പത്രക്കാരോട് സംസാരിച്ചുവെന്നതായിരുന്നു ബന്‍സാലിയെ വേദനിപ്പിച്ചത്. അതേസമയം താനും ഐശ്വര്യയും എന്നും വഴക്കിടുന്നവരാണെന്നും ഐശ്വര്യ പറയുന്നുണ്ട്.

''എനിക്ക് ഐശ്വര്യയെ ഇഷ്ടമാണ്. ഞാനവളെ വെറുക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോഴൊക്കെ ഞങ്ങള്‍ക്കിടയില്‍ വലിയ വഴക്കുകളുണ്ടാകുമായിരുന്നു. ഉച്ചത്തില്‍ സംസാരിക്കുകയും വഴക്ക് പറുകയും ചെയ്യും'' എന്നാണ് ബാന്‍സാലി പറഞ്ഞത്.

ഐശ്വര്യ പിന്മാറിയതോടെ ബന്‍സാലി കരീനയേയും സല്‍മാനേയും നായികയും നായകനുമാക്കി ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതേസമയം തന്നെ കരീനയും സല്‍മാനൊപ്പം വേറേയും സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇരുവരേയും തന്റെ ചിത്രത്തിലെ നായികയും നായകനും മാത്രമായി കാണാനായിരുന്നു ബന്‍സാലി ആഗ്രഹിച്ചിരുന്നത്. ഇതോടെ ആ അവസരവും നഷ്ടമാവുകയായിരുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X