Don't Miss!
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അപകടത്തില്‍ നിന്നും ഷാരൂഖിനെ കൈപിടിച്ച് കയറ്റി കജോള്‍; എന്റെ ജീവിതം ഇനി നിന്റെ കാല്ച്ചുവട്ടിലെന്ന് താരം
ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഹിറ്റ് ജോഡികളിലൊന്നാണ് ഷാരൂഖ് ഖാനും കജോളും. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ തന്നെ പ്രണയ ജോഡിയായി മാറിയ ഷാരൂഖ് ഖാനും കജോളും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളും ഇന്നും ആരാധകരുടെ പ്രിയപ്പെട്ടവയുമാണ്. ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ ആണെന്നതാണ് ഷാരൂഖിന്റേയും കജോളിന്റേയും ഓണ്‍ സ്ക്രീന്‍ കെമിസ്ട്രിയുടെ രഹസ്യം.
തൊണ്ണൂറുകളില്‍ ഇരുവരും ഒരുമിച്ച് തന്നിട്ടുള്ള ഹിറ്റുകളുടെ സ്വാധീനം മൂലം ഷാരൂഖും കജോളും ജീവിതത്തിലും പങ്കാളികളാണെന്ന് പോലും കരുതിയിരുന്ന കുട്ടിക്കാലമുണ്ടായിരുന്നതായി പലരും പറയാറുണ്ട്. വരുണ്‍ ധവാന് താന്‍ അങ്ങനെയായിരുന്നു കരുതിയിരുന്നതെന്ന് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായ ഷാരൂഖ് ഖാനും കജോളും അവസാനമായി ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ദില്‍വാലെ. 2015 ല്‍ രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ എത്തിയ സിനിമയ്ക്ക് ഇപ്പോള്‍ ആറ് വയസായിരിക്കുകയാണ്.
തങ്ങളുടെ പ്രിയപ്പെട്ട ജോഡിയെ വീണ്ടും ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ചിത്രം കണ്ടിറങ്ങിയ പലരും. ഷാരൂഖിനും കജോളിനുമൊപ്പം യുവതാരങ്ങളായ കൃതി സനോണും വരുണ്‍ ധവാനും പ്രധാന വേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ഷാരൂഖും കജോളും ഒരുമിച്ചെത്തിയ ഗേരുവ എന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു. വിഎഫ്എക്സ് തോല്‍ക്കുന്ന പ്രകൃതിഭംഗി നിറഞ്ഞ ഗാന രംഗത്തിന്റെ ദൃശ്യ ഭംഗിയും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പെയന്റിംഗ് പോലെ മനോഹരമായ ഫ്രെയിമുകളായിരുന്നു പാട്ടിലുണ്ടായിരുന്നത്.
എന്നാല്‍ രസകരമായൊരു വസ്തുത ഈ മനോഹരമായ പാട്ടിന്റെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നുവെന്നതാണ്. ഗേരുവയുടെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇതിലായിരുന്നു ഷാരൂഖ് ഖാനും കജോളും ആ സംഭവത്തെക്കുറിച്ച് പറയുന്നത്. പാട്ടിന്റെ ചിത്രീകരണത്തിനായി അപകടം നിറഞ്ഞ മല കയറുന്നതും തണുത്ത് വിറച്ചു കൊണ്ട് ഡാന്‍സ് ചെയ്തതുമെല്ലാം വീഡിയോയില്‍ കാണിക്കുന്നത്. ഇതിനിടെയാണ് ഷാരൂഖ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചും താന്‍ രക്ഷിച്ചതിനെക്കുറിച്ചും വീഡിയോയില്‍ കജോള്‍ പറഞ്ഞത്.
പാട്ടിലെ ഒരു ഭാഗത്തില്‍ വലിയൊരു വെള്ളച്ചാട്ടത്തിന് അരികില്‍ നിന്നുള്ള രംഗമുണ്ട്. ഇതിന്റെ പരിശീലനത്തിനിടെയാണ് ഷാരൂഖിന്റെ കാല് തെന്നുന്നത്. പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും താഴേക്ക് വീഴാന്‍ പോവുകയായിരുന്ന ഷാരൂഖ് ഖാനെ കജോള്‍ വേഗം കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ ഒഴിവായത് മരണത്തിനടക്കം സാധ്യതയുണ്ടായിരുന്ന വലിയ അപകടമായിരുന്നു. ഈ സംഭവത്തോട് ഞാന്‍ എന്റെ ജീവിതം തന്നെ നിനക്ക് കടപ്പെട്ടിരിക്കുന്നു, നിന്റെ കാല്‍ക്കീഴിലാണ് ഇനിയെന്റെ ജീവിതം എന്ന് ഷാരൂഖ് തമാശയായി കജോളിനോട് പറയുന്നതും വീഡിയോയില്‍ കാണാം. ചിരിച്ചു കൊണ്ട് കജോളും ഞാനാണ് നിന്നെ രക്ഷിച്ചതെന്ന് പറയുന്നതും വീഡിയോയിലുണ്ട്.
Recommended Video
രോഹിത് ഷെട്ടി സംവിധാനം ചെയ്ത ദില്‍വാലെയില്‍ ഷാരൂഖ് ഖാന്, കജോള്‍, വരുണ്‍ ധവാന്, കൃതി സനോണ്‍, വിനോദ് ഖന്ന, ബൊമ്മന് ഇറാനി, ജോണി ലെവര്‍, സഞ്ജയ് മിശ്ര, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം വലിയൊരു വിജയമായി മാറുകയും ചെയ്തിരുന്നു. അതേസമയം സീറോയാണ് ഷാരൂഖ് ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച വിജയം നേടായനായില്ല. ഇതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്. ഇപ്പോള്‍ താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'