Don't Miss!
- News രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത് കപട രാഷ്ട്രീയ നിലപാട്: എപി അബ്ദുളളക്കുട്ടി
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ജയിലില്‍ പോയ കേസില്‍ മരിച്ചയാളെ കണ്ടിട്ടു പോലുമില്ല, ശിക്ഷിച്ച ജഡ്ജിയെ പിന്നെ കണ്ടപ്പോള്‍; ബാബുരാജ് പറയുന്നു
മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയ നടനാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് സാള്‍ട്ട് ആന്റ് പെപ്പറിലൂടെ ഹാസ്യകഥാപാത്രം ചെയ്ത് വിസ്മയിപ്പിക്കുകയായിരുന്നു. അതുവരെ കാണാത്ത ഒരു ബാബുരാജിനെയായിരുന്നു അവിടെ കണ്ടത്. പിന്നീടിങ്ങോട്ട് നായകനായും സഹനടനായുമെല്ലാം ബാബുരാജ് അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ ജോജിയിലെ ജോമോന് എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസിന്റെ മാനുവലില്‍ ബാബുരാജ് ഇടം നേടി.
ബാബുരാജിന്റെ സിനിമയ്ക്ക് പുറത്തെ ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോളേജ് പഠനകാലത്ത് ജയിലില്‍ കിടന്ന കഥ പലപ്പോഴായി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആ കഥയെ കുറിച്ച് ബാബുരാജ് തന്നെ മനസ് തുറന്നിരിക്കുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
മഹാരാജാസിലെ ജീവിതം മറക്കാന്‍ പറ്റില്ലെന്നാണ് ബാബുരാജ് പറയുന്നത്. തനിക്ക് വേണ്ടി ഒരുകാലത്തും ഒരു പ്രശ്നവും താന്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് ബാബുരാജ് പറയുന്നത്. രാഷ്ട്രീയം ജീവിതത്തെ ബാധിക്കും എന്നറിയാതെയാണ് കോളേജ് കാലത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നാണ് ബാബുരാജ് പറയുന്നത്. രാഷ്ട്രീയ കേസുകളില്‍ പലവട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലില്‍ പോകേണ്ടി വന്ന കേസില്‍ മരിച്ചയാളെ താന്‍ കണ്ടിട്ട് പോലുമില്ലെന്നാണ് ബാബുരാജ് പറയുന്നത്.
ഒരു തീയേറ്റര്‍ ജീവനക്കാരന് ആയിരുന്നു മരിച്ചയാള്‍. രാഷ്ട്രീയമാനം ഉള്ളതിനാലായിരുന്നു തന്നെ അതില്‍ പെടുത്തിയത്. ആ കേസില്‍ 85 ദിവസം ജയിലില്‍ കിടന്നുവെന്നും അതിന് ശേഷമാണ് കോടതി വെറുതെ വിട്ടതെന്നും ബാബുരാജ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ശിക്ഷിച്ച ജഡ്ജിയെ കണ്ടു. ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു അത്. അവരോട് താന്‍ എന്തിനാണ് മാഡം എന്നെ ശിക്ഷിച്ചതെന്ന് ചോദിച്ചുവെന്ന് ബാബുരാജ് പറയുന്നു.
കുട്ടിയുടിപ്പിലും സാരിയിലും സെക്സിയായി ഇതി ആചാര്യ; കിടിലന്‍ ചിത്രങ്ങളിതാ
Recommended Video
സാഹചര്യം പ്രതികൂലം ആയിരുന്നുവെന്നായിരുന്നു അവരുടെ മറുപടി എന്നാണ് ബാബുരാജ് പറയുന്നത്. പഠിക്കാന്‍ മിടുക്കന് ആയിരുന്നല്ലോ എന്തിനാണ് പ്രാക്ടീസ് വിട്ടതെന്നും ചോദിച്ചുവെന്നും ബാബുരാജ് പറയുന്നു. താന്‍ ഏഴ് വര്‍ഷത്തോളം ഹൈക്കോടതിയില്‍ വക്കീല്‍ പ്രാക്ടീസ് ചെയ്തിരുന്നുവെന്നും എന്നാല്‍ സിനിമയാണ് പാഷന് എന്ന് മനസിലായതോടെ ആ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും ബാബുരാജ് പറയുന്നു.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്