പുഴു നുരയ്ക്കുന്നടിത്താണ് ഞാനും മോഹന്‍ലാലും ഇടി കൂടിയത്! ഡെറ്റോളൊഴിച്ച് കുളിക്കേണ്ടി വന്നു:കുണ്ടറ ജോണി

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് കുണ്ടറ ജോണി. കിരീടത്തിലെ പരമേശ്വരനടക്കം നിരവധി കഥാപാത്രങ്ങളായി അദ്ദേഹം മലയാളി മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വില്ലന്‍ വേഷങ്ങളായിരുന്നു കുണ്ടറ ജോണിയെ തേടി കൂടുതലെത്തിയതും. വില്ലനായി അഭിനയിച്ച സിനിമകള്‍ ഒരുപാടാണ്. എങ്കിലും നാടോടിക്കാറ്റിലേയും മറ്റും കോമഡി രംഗങ്ങളു ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഇപ്പോഴിതാ കിരീടത്തില്‍ മോഹന്‍ലാലുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് കുണ്ടറ ജോണി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മറ്റ് ഭാഷകളും മലയാള സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും കുണ്ടറ ജോണി സംസാരിക്കുന്നുണ്ട്.

Kundara Johny

''കിരീടത്തിലെ ആ ഫൈറ്റ് സീന്‍ തിരുവനന്തപുരം മ്യൂസിയത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്താണു ചിത്രീകരിച്ചത്. വേസ്റ്റൊക്കെ ഇടുന്ന സ്ഥലമാണ്. ബ്രേക്കില്ലാതെ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു ഷൂട്ട്. കാപ്പിയും ബിസ്‌കറ്റുമൊക്കെ മറ്റുള്ളവര്‍ വായില്‍ വച്ചു തരും. കൈയും ദേഹവും എല്ലാം അഴുക്കായിരുന്നു. ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കള്‍ നുരഞ്ഞുവന്നു'' എന്നാണ് കുണ്ടറ ജോണി പറയുന്നത്.

അതേതുടര്‍ന്ന് ലൊക്കേഷന്‍ മാറ്റണമോ എന്ന് സംവിധായകന്‍ ചോദിച്ചുവെങ്കിലും കുറേ ഷോട്ടുകള്‍ അവിടെ എടുത്തു പോയിരുന്നു. അതിനാല്‍ അവിടെ വച്ച് തന്നെ ഷൂട്ട് ചെയ്യാന്‍ താനും മോഹന്‍ലാലും തയ്യാറായിരുന്നുവെന്നാണ് കുണ്ടറ ജോണി പറയുന്നത്. ഷൂട്ട് കഴിഞ്ഞതോടെ ഡെറ്റോളൊഴിച്ച് കുളിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. കിരീടം പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കുമൊക്കെ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ്. മലയാളത്തില്‍ വെറും രണ്ടര മണിക്കൂറില്‍ ഷൂട്ട് ചെയ്ത ഈ രംഗം ചിത്രീകരിക്കാന്‍ തെലുങ്കില്‍ എടുത്തത് ആറ് ദിവസമാണെന്നും താരം പറയുന്നു.

കുണ്ടറ ജോണിയെന്ന നടന് തെലുങ്കിലേക്കും തമിഴിലേക്കും കന്നഡയിലേക്കും അവസരം നേടിക്കൊടുത്ത ചിത്രമായിരുന്നു കിരീടം. മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മറ്റ് ഭാഷയില്‍ അഭിനയിക്കുമ്പോള്‍ നമ്മളെ കൂടുതല്‍ ഉയരാന്‍ അനുവദിക്കില്ലെന്നാണ് കുണ്ടറ ജോണി പറയുന്നത്. പിന്നാലെ ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

ഒരിക്കാല്‍ താന്‍ അഭിനയിച്ചിരുന്ന തമിഴ് സിനിമയുടെ സെറ്റിലേക്ക് കേരളത്തിലെ കോളേജില്‍ നിന്നും ബസ് വന്നു. ബസില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ തന്നെ വളഞ്ഞു. അത് കണ്ട് ഇതുക്ക് മുന്നാടി ആക്ട് പണ്ണിയിരിക്കാ? എന്ന് അവര്‍ ചോദിച്ചു. ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് ജോണി പറഞ്ഞു. ഇതിന് ശേഷമാണ് ആ സിനിമയുടെ സെറ്റിലുള്ളവര്‍ തന്നോട് സംസാരിക്കാന്‍ തുടങ്ങിയതെന്നാണ് കുണ്ടറ ജോണി പറയുന്നത്.

Kundara Johny

മലയാള സിനിമയില്‍ എല്ലാവരും ഒരുപോലെയായിരുന്നു. എന്നാല്‍ മറ്റ് ഭാഷയില്‍ വില്ലനും നായകനും തമ്മില്‍ ഒരുപാട് അകലമുണ്ടായിരുന്നുവെന്നാണ് കുണ്ടറ ജോണിയുടെ അനുഭവം. നായകന്റെ വണ്ടിയില്‍ പോലും വേറൊരാള്‍ കയറില്ലെന്നാണ് അദ്ദേഹം പറയുന്നത്. കിരീടത്തിന്റെ തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ നായകന്റെ വണ്ടിയിലേക്ക് കയറ്റില്ലായിരുന്നുവെന്നും കുണ്ടറ ജോണി ഓര്‍ക്കുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ അങ്ങനെയായിരുന്നില്ല. എള്‌ലാവരും ഒരുമിച്ച് ഒരു വണ്ടിയിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നാണ് കുണ്ടറ ജോണി പറയുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും വരെ തങ്ങളുടെ കാര്‍ ഹോട്ടലില്‍ ഇട്ട ശേഷം പ്രൊഡക്ഷന്‍ വണ്ടിയിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നാണ് കുണ്ടറ ജോണി ഓര്‍ക്കുന്നത്. പോകുന്ന വഴിയില്‍ ചെറിയ ചായക്കടകളില്‍ വണ്ടി നിര്‍ത്തി മമ്മൂട്ടിയും താനുമൊക്കെ ചായ കുടിക്കുമായിരുന്നുവെന്നും അ്‌ദ്ദേഹം പറയുന്നു. അതേസമയം മറ്റ് ഭാഷകളില്‍ നായകന്‍ വന്ന് ഭക്ഷണം കഴിച്ച ശേഷം മാത്രമേ മറ്റ് നടന്മാര്‍ കഴിക്കാന്‍ തുടങ്ങൂവെന്നാണ് കുണ്ടറ ജോണി പറയുന്നത്.

More from Filmibeat

Read more about: കിരീടം mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X