Don't Miss!
- News 'കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകൾ, ബിജെപിയ്ക്ക് അയിത്തം കൽപിക്കേണ്ട'; വരാപ്പുഴ അതിരൂപത മുഖപത്രം
- Sports T20 World Cup 2024: ജയ്സ്വാളില്ല, ഓപ്പണറായി കോലി! ഇതു സത്യമോ? ഒടുവില്‍ പ്രതികരിച്ച് രോഹിത്
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
മുണ്ടില്ലാതെ തിയേറ്ററിൽ കയറിയ തിലകനും ജോൺ എബ്രഹാമും!, തിലകന്റെ പഴയ അഭിമുഖം വൈറൽ
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് തിലകന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ തിലകന്‍ ചെയ്ത റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുകാലത്ത് നടന്റെ ഡേറ്റിന് വേണ്ടി കാത്തിരുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഏറെയാണ്. മലയാളത്തിലെ പകരക്കാരനില്ലാത്ത നടനാണ് തിലകൻ.
മിക്ക സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ കൂടിയാണ് തിലകൻ. നാടകരംഗത്ത് നിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിലകന്‍ അഭിനയിച്ചു. 2012 ൽ മരണത്തിന് കീഴടങ്ങും വരെ ഏകദേശം 200 ഓളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.
ഭക്ഷണം വാരിക്കൊടുത്തിരുന്നത് പോലും അമ്മ; മരണം കനകയെ വല്ലാതെ ബാധിച്ചു; നടിയെക്കുറിച്ച് സിദ്ദിഖ്
മലയാളത്തിലെ അനശ്വര നടന്മാർക്കും സംവിധായകർക്കും ഒപ്പമെല്ലാം പ്രവർത്തിച്ചിട്ടുള്ള തിലകൻ അവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആൾ കൂടിയാണ്. നാടകങ്ങളിൽ നിന്ന് സിനിമയിലേക്ക് എത്തിയ തിലകൻ തന്റെ യാത്രയിലെ പല കഥകളും പല വേദികളിലും പങ്കുവച്ചിട്ടുണ്ട്. ഒരിക്കൽ അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ നടൻ ജോസ് പ്രകാശിനൊപ്പം പങ്കെടുത്തപ്പോൾ തിലകൻ പറഞ്ഞ ഒരു രസകരമായ അനുഭവ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നടൻ സിദ്ദിഖ് അവതാരകനായ പരിപാടിയിൽ തന്റെ യവ്വന കാലത്തെ വിശേഷങ്ങൾ പങ്കുവക്കുന്നതിനിടയിലാണ് രസകരമായ സംഭവവും തിലകൻ പങ്കുവച്ചത്. ജോസ് പ്രകാശും പ്രേം നസീറും അടക്കമുള്ള സിനിമ താരങ്ങൾ പങ്കെടുക്കാൻ പോയപ്പോൾ ഉള്ള അനുഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. വൈറൽ വീഡിയോയിൽ തിലകൻ പറയുന്ന കഥ ഇങ്ങനെ.
രണ്ടര വർഷം കണ്ടകശനി ആയിരുന്നു, അതുകൊണ്ട് നല്ല പേര് പോയി; മോഹൻലാലിന്റെ ബെസ്റ്റ് ജാതകം: രജിത് കുമാർ
'ജീവിത യാത്ര എന്ന തിക്കുറിശ്ശി എഴുതിയ ഒരു നാടകം കോട്ടയം സ്റ്റാർ തിയേറ്ററിൽ കളിച്ചിരുന്നു. ഞാനും സംവിധായകൻ ജോൺ എബ്രഹാമും അത് കാണാൻ പോയി. ഞങ്ങൾ അന്ന് ക്ലാസ്സ്‌മേറ്റ്സ് ആണ്. ലിനൻ മുണ്ടൊക്കെ ഉടുത്താണ് പോകുന്നത്. ലിനൻ മുണ്ടിന്റെ പ്രത്യേകത എന്തെന്നാൽ അഴിഞ്ഞു എന്ന് നമുക്ക് തോന്നുമ്പോൾ തന്നെ അത് താഴെ വീഴും. ലിനൻ മുണ്ട് ഇല്ലാത്തവൻ അന്ന് ആണല്ല.'
'തിയേറ്ററിന് മുന്നിലാണെൽ ഭയങ്കര തള്ളാണ്. തള്ളി കയറി ഞങ്ങൾ അകത്ത് ചെന്ന് ഇരുന്നു. മിസ് കുമാരി, പ്രേം നസീർ, ജോസ് പ്രകാശ്, തിക്കുറിശ്ശി അങ്ങനെ സിനിമാ താരങ്ങളുടെ ഒരു നാടകമാണ്. അതുകൊണ്ടാണ് കാണാൻ പോയത്. അവിടെ ഇരുന്ന് കഴിഞ്ഞപ്പോൾ ഒരു അനൗൺസ്‌മെന്റ്, 'രണ്ടു ലിനൻ മുണ്ട് ഇവിടെ കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ ആരാണെന്ന് വച്ചാൽ അടയാള സഹിതം വന്നാൽ തരാമെന്ന്'
'ഞങ്ങൾ നോക്കുമ്പോൾ അത് ഞങ്ങളുടെ ആണ്. ആകെ അണ്ടർ വെയറും ഷർട്ടും മാത്രമേ ഉള്ളു, എങ്ങനെ പോയി വാങ്ങിക്കും! ജോൺ എന്നോട് എന്ത് ചെയ്യുമെന്ന് ചോദിച്ചു, ഞാൻ പറഞ്ഞു അടുത്ത് ഇരിക്കുന്ന ആളിനോട് ചോദിക്കാമെന്ന്. അങ്ങനെ ചോദിച്ചു, 'ചേട്ടാ ആ മുണ്ട് ഒന്ന് തരാമോ ഞങ്ങടെ മുണ്ടാണ് അവിടെ കിട്ടിയിരിക്കുന്നത്. അത് കേട്ടതും അയാൾ ചൂടായി. മുണ്ടോ, അതെങ്ങനെ തരാൻ പറ്റും, അപ്പോൾ എനിക്ക് ഉടുക്കണ്ടേ' എന്ന് ചോദിച്ചു'
'അപ്പോൾ ഞാൻ പറഞ്ഞു, അല്ല ചേട്ടൻ ഇപ്പോൾ ഇവിടെ ഇറക്കുകയല്ലേ. അണ്ടർ വെയർ ഉണ്ടല്ലോ എന്ന്, ഉടനെ പുള്ളി ഇല്ല എന്ന്.' എല്ലാവരെയും ചിരിപ്പിച്ചു കൊണ്ട് തിലകൻ പറഞ്ഞു. 'അവസാനം മറ്റൊരു ചേട്ടൻ എനിക്ക് ഉണ്ട് ഇന്നാ കൊണ്ടുപോയി വാങ്ങിച്ചോളൂ എന്ന് പറഞ്ഞു തന്നു അങ്ങനെ മുണ്ട് പോയി വാങ്ങി,' തിലകൻ പറഞ്ഞു. അമൃത ടിവിയുടെ ഫേസ്ബുക്ക് പേജിൽ അടുത്തിടെ പങ്കുവച്ച വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപേർ വീഡിയോക്ക് കമന്റും ചെയ്യുന്നുണ്ട്.
-
ജാസ്മിന് പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ