Don't Miss!
- Finance
6 ലക്ഷം രൂപ 13.05 ലക്ഷമായി വളരാൻ വേണ്ടിവന്നത് 5 വർഷം; ഇത് നിക്ഷേപം ഇരട്ടിയാക്കിയ എസ്ഐപി മാജിക്ക്
- News
ശസ്ത്രക്രിയയില്‍ പിഴവ്,ഉപകരണം വയറിനുള്ളിൽ മറന്നു;3 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
അവളെ കാണാന്‍ ബാംഗ്ലൂര്‍ പോയി, പക്ഷെ അമ്മ പൊക്കി! പ്രണയകാല ഓര്‍മ്മകളുമായി ആന്റണി വര്‍ഗ്ഗീസ്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അജഗജാന്തരം. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ആന്റണി വര്‍ഗ്ഗീസ് ആണ് ചിത്രത്തിലെ നായകന്. ഇപ്പോഴിതാ അജഗജാന്തരം എന്ന സിനിമയെക്കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചുമെല്ലാം ആന്റണി വര്‍ഗ്ഗീസ് എന്ന മലയാളികളുടെ പെപ്പെ മനസ് തുറക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം.
ചിത്രത്തില്‍ ആനയോടൊപ്പമുള്ള രംഗങ്ങള്‍ ഒരുപാടുണ്ട്. ഇതേക്കുറിച്ചായിരുന്നു പെപ്പ ആദ്യം മനസ് തുറന്നത്. കഥകേള്‍ക്കുമ്പോള്‍ തന്നെ ആനയുണ്ടാകുമെന്ന് അറിയാമായിരുന്നു. കിച്ചുവിന്റെ ജീവിതത്തിലുണ്ടായൊരു സംഭവത്തില്‍ നിന്നുമാണ് സിനിമയുടെ കഥയുണ്ടാകുന്നത്. ഷൂട്ടിന്് ചെന്നപ്പോഴാണ് ആന അവിടെ നില്‍ക്കുന്നത് കാണുന്നത്. പിന്നെയാണ് പറയുന്നത് നമ്മള് ഇതിന്റെ അടുത്ത് നിന്നാണ് ഓരോന്നും ചെയ്യേണ്ടതെന്ന്. ആനയുടെ പാപ്പാനും കിച്ചുവും ആനപ്രേമികളായ കിച്ചുവിന്റെ സുഹൃത്തുക്കളുമുണ്ട്. ആനയ്ക്ക് മര്യാദയ്ക്ക് പഴവും ശര്‍ക്കരയുമൊക്കെ കൊടുത്തോ ഇല്ലെങ്കില്‍ അടുത്തു നില്ക്കുമ്പോള് ആന നിന്നെ പഴമാക്കുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഷൂട്ടിന്റെ ഇടയിലൊക്കെ പഴവും ശര്‍ക്കരയും നല്കി ആനയുമായി കമ്പനിയാവുകയായിരുന്നു. പിന്നെ നമ്മള് കുറച്ച് മുന്നിലായി നില്ക്കുമ്പോഴൊക്കെ അത് പിന്നിലൂടെ തോണ്ടും. നോക്കുമ്പോള്‍ ആന. അപ്പോള്‍ നമ്മള് ഭക്ഷണം എന്തെങ്കിലും കൊടുക്കും. അങ്ങനെ സ്നേഹമായെന്നാണ് താരം പറയുന്നത്.

വീട്ടുകാരോട് കള്ളം പറഞ്ഞ് അനീഷയുടെ കൂടെ കറങ്ങാന്‍ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇഷ്ടം പോലെ പോയിട്ടുണ്ടെന്നായിരുന്നു ആന്റണിയുടെ മറുപടി. വീട്ടുകാര്‍ പൊക്കിയിട്ടുണ്ടെന്നും ആന്റണി പറയുന്നു. ബാംഗ്ലൂര്‍ ആണ് അനിഷ പഠിച്ചത്. ജോലി ചെയ്തതും അവിടെയാണ്. ആ സമയത്ത് എട്ട് പ്രാവശ്യമെങ്ങാനും പോയിട്ടുണ്ട്. അതില്‍ രണ്ട് പ്രാവശ്യം അമ്മ പിടിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എങ്ങനെയാണ് അമ്മ പിടിച്ചതെന്നും താരം പറയുന്നു. അമ്മ ഫോണ്‍ വിളിക്കുമ്പോള്‍ കന്നഡയിലായിരിക്കും ഫോണില്‍ പറയുക. അപ്പോള്‍ തന്നെ അവര്‍ക്ക് മനസിലാകും ഞാന്‍ അവിടെയാണെന്ന്. അന്ന് സിനിമയിലെത്തിയിട്ടില്ല. മഹാരാജാസിന്റെ ഹോസ്റ്റലിലിരുന്ന് സിനിമയുടെ ചര്‍ച്ച നടത്താന്‍ പോവുകയാണെന്നും പറഞ്ഞായിരിക്കും പോവുകയെന്നും താരം പറയുന്നു. പിന്നീടൊരിക്കല്‍ തന്റെ പോക്കറ്റില്‍ നിന്നും ബാംഗ്ലൂരില്‍ പോയതിന്റെ ടിക്കറ്റും അമ്മ കണ്ടു പിടിച്ചിരുന്നുവെന്നും താരം പറയുന്നു.
അതേസമയം തന്റെ ഭാര്യയെക്കുറിച്ചും താരം മനസ് തുറന്നു. ആള് ഭയങ്കര പാവമാണ്. ഞാനാണ് പ്രശ്നക്കാരന്‍. ഞാനാണ് ചൊറിച്ചിലുമായി അവളുടെ അടുത്ത് ചെല്ലുന്നതെന്നും പെപ്പെ പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
ഒരു രംഗം ചിത്രീകരിച്ച് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ആനയുണ്ട് അരികില്‍ തന്നെ. നമ്മള് അടുത്തു നില്‍ക്കുന്നുണ്ടെന്നും അതിനാല്‍ കാലെടുത്ത് വെക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ആനയ്ക്ക് അറിയാം. ഒരിക്കല്‍ ആന തിരിയുന്നതിനിടെ എന്റെ തിരിച്ചില്‍ തെറ്റിയപ്പോള്‍ എന്റെ കാലിന്റെ വിരലിന്റെ അറ്റത്തായി ചവിട്ട് കൊണ്ടു. ഞാന്‍ അയ്യോ എന്ന് പറഞ്ഞ് ചാടി. അത്രയേ സംഭവിച്ചിട്ടുള്ളൂവെന്നും ആന്റണി പറയുന്നു.
-
സെക്സിന് താൽപര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ അത് തൊഴിലാക്കിയവരെന്ന് മുകേഷ് ഖന്ന; ശക്തിമാൻ എയറിൽ
-
'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ഗായത്രി!
-
'വളർച്ച തോന്നാൻ ഹോർമോൺ കുത്തിവെപ്പ്', പിന്നീട് ബുദ്ധ മതത്തിലേക്ക് ; ഹൻസികയുടെ ജീവിതം