Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പുലിയെ മെരുക്കാന്‍ ബിജു മേനോന് പാടുപെട്ടു; ഗള്‍ഫില്‍ ഇറങ്ങിയ പുലിയും മരുഭൂമിയിലെ ആനയും!
ബിജു മേനോന്, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മരുഭൂമയിലെ ആന. ബിജു മേനോന്റെ വ്യത്യസ്തമായ വേഷമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തില്‍ ബിജുമേനോന്റെ ഇന്‍ട്രോ രംഗം ഏറെ ചര്‍ച്ചയായിരുന്നു. ഒരു പുലിയുമായാണ് ബിജു മേനോന് ഇന്‍ട്രോ സീനില്‍ വരുന്നത്. ഖത്തറിലായിരുന്നു ചിത്രീകരണം.
സാരിയണിഞ്ഞ് സുന്ദരിയായി പ്രിയങ്ക ശര്‍മ; ചിത്രങ്ങള്‍ കാണാം
പുലിയുമൊത്തുള്ള രംഗത്തിന്റെ ചിത്രീകരണം വളരെ ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു. പുലിയെ കൊണ്ട് വന്നതും അതുണ്ടാക്കിയ പുകിലുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് മനസ് തുറക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായ വിനയന്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.
ഖത്തറില്‍ വച്ചായിരുന്നു ചിത്രീകരണം. ചിത്രത്തില്‍ ബിജുവേട്ടന്റെ ഇന്‍ട്രോ എങ്ങനെയായിരിക്കണം എന്നതില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ബിജുവേട്ടന് ഷെയ്ഖ് ആയാണ് വരുന്നത്. അപ്പോള്‍ ഇന്ട്രോയില് ഒരു പുലി കൂടെ വേണമെന്നും സ്വര്‍ണ നിറത്തിലുള്ള റോള്‍ റോയ്സ് കാര്‍ വേണമെന്നും സിനിമയുടെ എഴുത്തുകരാന് നിര്‍ബന്ധമുണ്ടായിരുന്നു. അവിടെ ചെന്നത് മുതല്‍ നമ്മള് പുലിയെ അന്വേഷിക്കുന്നുണ്ട്. ഷൂട്ടിംഗ് ഒക്കെ വളരെ റിസ്കിയായിരുന്നു. ഷൂട്ടിഗ് തീരാറായിട്ടും പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നതല്ലാതെ പുലി വരുന്നില്ല. നമ്മളെ അവിടെ സഹായിക്കുന്ന പ്രൊഡക്ഷന്‍ മാനേജര്‍ പുലി വരുമെന്ന് പറഞ്ഞു. അങ്ങനെ ഷൂട്ടിംഗിന്റെ അവസാന ദിവസം പുലി വന്നു.
അവിടുത്തെ ഒരു ഷെയ്ഖിന്റെ വീട്ടില്‍ വളര്‍ത്തുന്ന പുലിയായിരുന്നു. ചിത്രീകരണം ആരംഭിക്കാനായി ക്രൂ എത്തി. സെറ്റൊക്കെ റെഡിയാക്കി. ബിജു ചേട്ടന് മേക്കപ്പ് ഇട്ടു. എന്നിട്ടും പുലി വന്നില്ല. അതിനാല്‍ പുലി ഇല്ലാത്ത ഷോട്ടുകളൊക്കെ ചിത്രീകരിച്ചു. വൈകുന്നേരം ആറ് മണി വരെയെ ഷൂട്ട് ചെയ്യാന്‍ പറ്റൂ. നാല് മണിയോടെ പുലി വന്നു. എല്ലാവര്ക്കും കണ്ടതും പേടിയായി. വലിയ പുലിയായിരുന്നു. കൂടെ അറബിയുമുണ്ടായിരുന്നു. പേടിക്കേണ്ട വീട്ടില്‍ വളര്‍ത്തുന്ന പുലിയാണെന്നും ആറ് മാസം പ്രായമേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എന്നാലും നമ്മളൊക്കെ പേടിയിലാണ്.
പുലിയേയും കൊണ്ട് ബിജുവേട്ടന് വണ്ടിയില്‍ നിന്നിറങ്ങുന്ന ഷോട്ടെടുക്കണം. ബിജുവേട്ടന് പുലിയെയും കൊണ്ട് നടക്കണം. പുലിയുടെ അരികില്‍ ഇരിക്കണം. എല്ലാവര്ക്കും പേടിയുണ്ടായിരുന്നു. നടനാണെങ്കിലും ബിജു വേട്ടനും മനുഷ്യനാണല്ലോ അദ്ദേഹത്തിനും പേടിയുണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോള്‍ പുലി മുന്നോട്ട് നടന്നു വരുമ്പോള്‍ ഞങ്ങളെല്ലാം ക്യാമറയുടെ പിന്നിലാണ്. ബിജുവേട്ടനും ടെന്‍ഷനുണ്ട്. പുലി എങ്ങോട്ടോ പോവുക എന്നൊന്നും ആര്‍ക്കും അറിയില്ല. മുന്നോട്ട് നടന്നു വരുമ്പോള്‍ ബിജുവേട്ടന് മാറ് മാറ് എന്ന് അറിയാത്ത രീതിയില്‍ പറയുന്നൊക്കെയുണ്ട്. ബിജുവേട്ടന്റെ കൈയ്യില്‍ നിന്നും പുലിയെ വാങ്ങുന്നത് വരെ ടെന്‍ഷന്‍ ആയിരുന്നു.
Recommended Video
അങ്ങനെ അത് ചിത്രീകരിച്ചു. ഇതിനിടെ ഒരു വാര്‍ത്തയുമായി ബിജുവേട്ടന് വന്നു. ഖത്തര്‍ ടൗണില്‍ പുലിയിറങ്ങിയിട്ടുണ്ട്. അത് കൊണ്ട് സ്കൂള്‍ ഒന്നും വിടണ്ട അലര്‍ട്ട് ആയിരിക്കണമെന്ന് നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. പിന്നെയാണ് നമ്മള് സംഭവം അറിയുന്നത്. നമ്മുടെ പുലിയായിരുന്നു അത്. പുലിയെ കൊണ്ടു വന്നത് ഒരു വാനിലായിരുന്നു. വരുന്ന വഴി വാനിന്റെ ഡോര്‍ തുറന്ന് പുലി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഇതറിയാതെ വണ്ടി കുറേ മുന്നോട്ട് പോയി. ആരോ വിളിച്ച് പറഞ്ഞപ്പോഴാണ് അവര്‍ അറിയുന്നത്. ഈ സമയം പുലി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അത് അവിടെ കിടന്നൊരു വണ്ടിയുടെ അടിയില്‍ കയറിയിരിക്കുകയായിരുന്നു. റോഡ് ഒക്കെ ബ്ലോക്ക് ആയി കിടക്കുകയായിരുന്നു.
അവിടെ നിന്നും എടുത്തു കൊണ്ട് വന്നായിരുന്നു ഷൂട്ടിന് തന്നത്. നമ്മുടെ പുലിയാണിത് എന്ന് അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് മനസിലാക്കി നമ്മള് അവിടെ നിന്നും പോരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൊക്കേഷനില്‍ വളരെ ജോളിയായ, വളരെ നന്നായി ഇടപെടുന്ന വ്യക്തിയാണ് ബിജു മേനോന് എന്നും അദ്ദേഹം പറഞ്ഞു. സാധാ മനുഷ്യനായി സമൂഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പറഞ്ഞു.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'