Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
രണ്ട് തവണ തെറ്റിയതോടെ മമ്മൂക്ക ചൂടായി, സിനിമാജീവിതം തീര്‍ന്നെന്ന് കരുതി; അനുഭവം പറഞ്ഞ് ബ്ലെസി
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അഭിനയജീവിതത്തില്‍ അമ്പതാണ്ട് പിന്നിട്ട മമ്മൂട്ടി ഈയ്യടുത്തായിരുന്നു തന്റെ 70-ാം പിറന്നാള്‍ ആഘോഷിച്ചത്. ഇന്നും തന്റെ താരസിംഹാസനം വിട്ടു കൊടുക്കാതെ, യുവതാരങ്ങളെ പോലും വെല്ലുവിളിച്ച് ആവേശത്തോടെ സിനിമകള്‍ ചെയ്യുകയാണ് മമ്മൂട്ടി. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന മമ്മൂട്ടി സിനിമകളിലൊന്നാണ് കാഴ്ച. ബ്ലെസിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്.
അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ബ്ലെസി. മോഹന്‍ലാല്‍ നായകനായ കാഴ്ചയിലൂടെയായിരുന്നു ബ്ലെസിയുടെ സംവിധാന അരങ്ങേറ്റം. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി തന്മാത്ര എന്ന സിനിമ. വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം പളുങ്ക്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയുമെല്ലാം മികച്ച പ്രകടനങ്ങള്‍ കണ്ട സിനിമകളുടെ സംവിധായകന് ആണ് ബ്ലെസി. ഇപ്പോഴിതാ ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെക്കുറിച്ചുള്ള ബ്ലെസിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ബ്ലെസി ആ കഥ പങ്കുവച്ചത്. പത്മരാജന് സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവ് എ്ന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ബ്ലെസി ആദ്യമായി മമ്മൂട്ടിയെ കാണുന്നത്. മൂന്നാറിലെ എസ്.എന്‍ ടൂറിസ്റ്റ് ഹോമിന്റെ പിറകിലുള്ള ഒരു മൈതാനത്ത് മമ്മൂക്കയും മാധവിയും കൂടിയുള്ള ഒരു സീനായിരുന്നു ആദ്യം എടുക്കാനുണ്ടായിരുന്നതെന്ന് ബ്ലെസി ഓര്‍ക്കുന്നു. നൊമ്പരത്തിപ്പൂവ് തന്റെ രണ്ടാമത്തെ ചിത്രമാണ്. ഇതില്‍ ക്ലാപ്പ് അടിക്കണം. സീന്‍ നമ്പറും ഷോട്ട് നമ്പറും അനൗണ്‍സ് ചെയ്തിട്ട് വേണം ക്ലാപ്പടിക്കാന്‍. എന്നാല്‍ മമ്മൂട്ടിയെന്ന വലിയ നടനെ കണ്ടതിന്റെ എക്സൈറ്റ്മെന്റില് നില്‍ക്കുകയായിരുന്നു താന്‍ എന്ന് ബ്ലെസി പറയുന്നു.
മുന്‍പ് താന്‍ ചെയ്ത മുന്തിരിത്തോപ്പുകളില്‍ ക്ലാപ്പ് അടിച്ചിട്ടുമില്ലായിരുന്നു. അതില്‍ ക്ലാപ്പ് ബോര്‍ഡ് കാണിച്ചാല്‍ മാത്രം മതിയായിരുന്നുവെന്നും ബ്ലെസി ഓര്‍ക്കുന്നു. ടെന്‍ഷന്‍ കാരണം. ഇവിടെ താന്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ തെറ്റി. ആദ്യത്തെ പ്രാവശ്യം തെറ്റി. രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായിയെന്നാണ് ബ്ലെസി പറയുന്നത്. വേറാരും ഇല്ലേ ഇവിടെ ക്ലാപ്പടിക്കാന്‍, പുതിയ പിള്ളാരാണോ ഇത് ചെയ്യുന്നത് എന്ന് ചോദിച്ച് ബഹളമായെന്നും അതോടെ താന്‍ മാറുകയായിരുന്നുവെന്നും ബ്ലെസി പറയുന്നത്. പിന്നീട് പൂജപ്പുര രാധാകൃഷ്ണന് ആണ് ക്ലാപ്പടിച്ചതെന്നും ബ്ലെസി പറയുന്നു.
എന്നാല്‍ ഉച്ചയായപ്പോഴേക്കും പത്മരാജന് സാര്‍ അടുത്തു വന്നിട്ട് സാരമില്ല പുള്ളി അങ്ങനെ പറഞ്ഞതൊന്നും കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞുവെന്നും പക്ഷെ താന്‍ അപ്പോഴത്തേക്ക് തന്റെ സിനിമാ ജീവിതം തന്നെ കഴിഞ്ഞു എന്ന മട്ടിലായിരുന്നു ബ്ലെസി പറയുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍ ബഹളം വെച്ച് നമ്മളെ പറഞ്ഞുവിടും എന്ന രീതിയിലാണ് താന്‍ അതിനെ കണ്ടത്. അന്നത്തോടെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മരാജന് സര് വരുന്നതെന്നും ബ്ലെസി പറയുന്നു. നീ ഒന്നു പ്രാക്ടീസ് ചെയ്തിട്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അത് പ്രാക്ടീസ് ചെയ്ത് ക്ലാപ്പടിച്ചു. അത് ശരിയാവുകയും ചെയ്തു. ' ആ ഇങ്ങനെയാണ് ചെയ്യേണ്ടത്' എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ പ്രോത്സാഹിപ്പിച്ചുവെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
Recommended Video
കാഴ്ചയിലൂടെ സംവിധായകനായ മാറിയ ബ്ലെസി ആദ്യ സിനിമ കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങളാണ് നേടിത്. മമ്മൂട്ടിയെ തേടിയ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം എത്തിയപ്പോള്‍ ജനപ്രീയ സിനിമ, പുതുമു സംവിധായകന്, ബാലതാരം എന്നീ പുരസ്കാരങ്ങളും ചിത്രം നേടി. തൊട്ടടുത്ത സിനിമയായിരുന്നു തന്മാത്ര. ഈ ചിത്രത്തിലൂടെ മികച്ച മലയാള ചിത്രത്തിനുളള പുരസ്കാരം സ്വന്തമാക്കാന്‍ സാധിച്ചു. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ബ്ലെസിയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും തിരക്കഥയ്ക്കുള്ള ചിത്രവും അര്ജന് ലാലിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. ചിത്രം മികച്ച സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു.
സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്
പിന്നാലെ വന്ന പളുങ്ക്, കല്‍ക്കട്ടാ ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ് എന്നീ ചിത്രങ്ങളും ഏറെ പ്രശംസിക്കപ്പെട്ട സിനിമകളാണ്. പ്രണയത്തിലൂടെ ബ്ലെസി വീണ്ടും മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടുന്നുണ്ട്. ആടുജീവിതം ആണ് ബ്ലെസിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. ഏറെ നാളായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?