Don't Miss!
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
നയൻതാരയ്‌ക്ക് പെയറായി ജയറാമിനെ ആലോചിച്ചു; പക്ഷെ നടൻ നിരസിച്ചു; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സിദ്ദിഖ്
മലയാളത്തിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. മമ്മൂട്ടി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദിഖ് 2015 ൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാസ്‌കർ ദി റാസ്‌ക്കൽ. ആന്റോ ജോസഫ് നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 ദിവസം പ്രദർശനം തുടരുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്‌തിരുന്നു.
മമ്മൂട്ടി - നയൻതാര കൂട്ടുകെട്ടാണ് ചിത്രത്തിന് സാമ്പത്തികമായി വലിയ നേട്ടം സമ്മാനിച്ചത്. എന്നാൽ പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ കഥ ആവറേജ് നിലവാരം പുലർത്തുന്നത് മാത്രമാണെന്നാണ് നിരൂപകർ ഉൾപ്പെടെ എഴുതിയത്.

ചിത്രത്തിന് ഒരു ഫാമിലി ഡ്രാമ സ്വഭാവം നൽകാൻ താൻ ആലോചിച്ചിരുന്നെന്നും അതിന്റെ ഭാഗമായി നയൻതാരയുടെ ഭർത്താവായി അഭിനയിക്കാൻ ജയറാമിനെ സമീപിച്ചിരുന്നെന്നും പറയുകയാണ് സംവിധായകൻ സിദ്ദിഖ് ഇപ്പോൾ. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ.
'മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാൻ തീരുമാനിച്ച ശേഷം നടത്തിയ ആലോചനകളിൽ നിന്നാണ് ഭാസ്‌കർ ദി റാസ്‌കൽ ഉണ്ടായതെന്ന് സിദ്ദിഖ് പറയുന്നു. ആദ്യം പല കഥകൾ ആലോചിച്ചെങ്കിലും ഒരു ഹ്യുമർ ടച്ചുള്ള കഥാപാത്രം മമ്മൂക്കയെ കൊണ്ട് ചെയ്യിക്കണം എന്ന ചിന്തയിൽ ഭാസ്‌കർ ദി റാസ്‌ക്കലിലേക്ക് എത്തുകയായിരുന്ന,'

'മമ്മൂക്കയ്ക്ക് കഥ ഇഷ്ടമായി ചെയ്യാമെന്ന് പറഞ്ഞു. മമ്മൂക്കയെ പോലെ തന്നെ പ്രാധാന്യമുള്ള ഒരാൾ തന്നെ നായികയായി വരണമായിരുന്നു. അങ്ങനെ നിർമാതാവ് ആന്റോ ജോസഫുമായി സംസാരിച്ചു. ആന്റോ സമ്മതിച്ചു. ഞാൻ നയൻതാരയെ സമീപിച്ചു. കഥ കേട്ട ഉടനെ നയൻതാര ചെയ്യാമെന്ന് സമ്മതിച്ചു. അങ്ങനെ പിന്നീട് ആന്റോ വിളിച്ചു സംസാരിച്ചു. അങ്ങനെ നയൻതാര സിനിമയുടെ ഭാഗമായി,'
'സിനിമയ്ക്കായി കണ്ടെത്താൻ പ്രയാസപ്പെട്ടത് നയൻതാരയുടെ ആദ്യ ഭർത്താവിന്റെ കഥാപാത്രത്തെ ആയിരുന്നു. അയാൾക്ക് ഒരു മാഫിയ ചുറ്റുപാട് ഒക്കെ നൽകിയാണ് ആലോചിച്ചത്. എന്നാൽ കഥയ്ക്ക് കുറച്ചു കൂടി സ്വാഭാവികത ലഭിക്കാൻ ഒരു ഫാമിലി ഡ്രാമയിലേക്ക് ചിത്രം കൊണ്ടുവരാമെന്ന് കരുതി. അതിനായി ജയറാമിനെ ആലോചിച്ചു. എന്നാൽ ജയറാം അതിന് തയ്യാറായില്ല. അങ്ങനെ വീണ്ടും മാഫിയ ചുറ്റുപാടിലേക്ക് തന്നെ കഥ കൊണ്ടു പോവുകയായിരുന്നു,'

'ജയറാം സമ്മതിച്ചിരുന്നെങ്കിൽ ചിത്രത്തിന് മറ്റൊരു ട്രാക്ക് വന്നേനെ. മമ്മൂട്ടി, നയൻതാര, ജയറാം എന്നിങ്ങനെ മൂന്ന് പ്രധാന താരങ്ങൾ എന്ന നിലയിൽ ആയിരുന്നു ആലോചന. ഒരു നല്ല ഡ്രാമ അതിൽ കൊണ്ടുവരമായിരുന്നു. നിർഭാഗ്യ വശാൽ അത് സംഭവിച്ചില്ല. ജയറാം ഒഴിവായ ശേഷം മമ്മൂട്ടിക്ക് ഒപ്പം പറ്റിയ ഒരാളെ കിട്ടിയില്ല. ഒരു വില്ലൻ പരിവേഷത്തിലാണ് ജയറാമിന് ആലോചിച്ച കഥാപാത്രം വരുന്നത്. അതുകൊണ്ടാണ് നടൻ തയ്യാറാവാതെ ഇരുന്നത്,' സിദ്ദിഖ് പറഞ്ഞു.
സിനിമയ്ക്ക് സംഭവിച്ച പോര്യ്മ നയൻതാരയുടെ കഥാപാത്രത്തിന്റെ പൂർവകാല കഥ തന്നെ ആയിരുന്നെന്നും സിദ്ദിഖ് പറയുന്നു. 'മാഫിയ ചുറ്റുപാട് ആളുകൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുപോലെ അതുമായി ബന്ധപ്പെട്ട രംഗങ്ങൾ നോർത്തിൽ തന്നെ പോയി ചിത്രീകരിക്കണമായിരുന്നു. അതിനും സാധിച്ചില്ല. അതൊക്കെ കൊണ്ട് ചിത്രത്തിന്റെ ഇമ്പാക്ട് കുറഞ്ഞു,' സിദ്ദിഖ് കൂട്ടിച്ചേർത്തു.
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ