Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
നയൻതാരയ്‌ക്ക് പെയറായി ജയറാമിനെ ആലോചിച്ചു; പക്ഷെ നടൻ നിരസിച്ചു; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സിദ്ദിഖ്
മലയാളത്തിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. മമ്മൂട്ടി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദിഖ് 2015 ൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാസ്‌കർ ദി റാസ്‌ക്കൽ. ആന്റോ ജോസഫ് നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 ദിവസം പ്രദർശനം തുടരുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്‌തിരുന്നു.
മമ്മൂട്ടി - നയൻതാര കൂട്ടുകെട്ടാണ് ചിത്രത്തിന് സാമ്പത്തികമായി വലിയ നേട്ടം സമ്മാനിച്ചത്. എന്നാൽ പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ കഥ ആവറേജ് നിലവാരം പുലർത്തുന്നത് മാത്രമാണെന്നാണ് നിരൂപകർ ഉൾപ്പെടെ എഴുതിയത്.
ചിത്രത്തിന് ഒരു ഫാമിലി ഡ്രാമ സ്വഭാവം നൽകാൻ താൻ ആലോചിച്ചിരുന്നെന്നും അതിന്റെ ഭാഗമായി നയൻതാരയുടെ ഭർത്താവായി അഭിനയിക്കാൻ ജയറാമിനെ സമീപിച്ചിരുന്നെന്നും പറയുകയാണ് സംവിധായകൻ സിദ്ദിഖ് ഇപ്പോൾ. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ.
'മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാൻ തീരുമാനിച്ച ശേഷം നടത്തിയ ആലോചനകളിൽ നിന്നാണ് ഭാസ്‌കർ ദി റാസ്‌കൽ ഉണ്ടായതെന്ന് സിദ്ദിഖ് പറയുന്നു. ആദ്യം പല കഥകൾ ആലോചിച്ചെങ്കിലും ഒരു ഹ്യുമർ ടച്ചുള്ള കഥാപാത്രം മമ്മൂക്കയെ കൊണ്ട് ചെയ്യിക്കണം എന്ന ചിന്തയിൽ ഭാസ്‌കർ ദി റാസ്‌ക്കലിലേക്ക് എത്തുകയായിരുന്ന,'
'മമ്മൂക്കയ്ക്ക് കഥ ഇഷ്ടമായി ചെയ്യാമെന്ന് പറഞ്ഞു. മമ്മൂക്കയെ പോലെ തന്നെ പ്രാധാന്യമുള്ള ഒരാൾ തന്നെ നായികയായി വരണമായിരുന്നു. അങ്ങനെ നിർമാതാവ് ആന്റോ ജോസഫുമായി സംസാരിച്ചു. ആന്റോ സമ്മതിച്ചു. ഞാൻ നയൻതാരയെ സമീപിച്ചു. കഥ കേട്ട ഉടനെ നയൻതാര ചെയ്യാമെന്ന് സമ്മതിച്ചു. അങ്ങനെ പിന്നീട് ആന്റോ വിളിച്ചു സംസാരിച്ചു. അങ്ങനെ നയൻതാര സിനിമയുടെ ഭാഗമായി,'
'സിനിമയ്ക്കായി കണ്ടെത്താൻ പ്രയാസപ്പെട്ടത് നയൻതാരയുടെ ആദ്യ ഭർത്താവിന്റെ കഥാപാത്രത്തെ ആയിരുന്നു. അയാൾക്ക് ഒരു മാഫിയ ചുറ്റുപാട് ഒക്കെ നൽകിയാണ് ആലോചിച്ചത്. എന്നാൽ കഥയ്ക്ക് കുറച്ചു കൂടി സ്വാഭാവികത ലഭിക്കാൻ ഒരു ഫാമിലി ഡ്രാമയിലേക്ക് ചിത്രം കൊണ്ടുവരാമെന്ന് കരുതി. അതിനായി ജയറാമിനെ ആലോചിച്ചു. എന്നാൽ ജയറാം അതിന് തയ്യാറായില്ല. അങ്ങനെ വീണ്ടും മാഫിയ ചുറ്റുപാടിലേക്ക് തന്നെ കഥ കൊണ്ടു പോവുകയായിരുന്നു,'
'ജയറാം സമ്മതിച്ചിരുന്നെങ്കിൽ ചിത്രത്തിന് മറ്റൊരു ട്രാക്ക് വന്നേനെ. മമ്മൂട്ടി, നയൻതാര, ജയറാം എന്നിങ്ങനെ മൂന്ന് പ്രധാന താരങ്ങൾ എന്ന നിലയിൽ ആയിരുന്നു ആലോചന. ഒരു നല്ല ഡ്രാമ അതിൽ കൊണ്ടുവരമായിരുന്നു. നിർഭാഗ്യ വശാൽ അത് സംഭവിച്ചില്ല. ജയറാം ഒഴിവായ ശേഷം മമ്മൂട്ടിക്ക് ഒപ്പം പറ്റിയ ഒരാളെ കിട്ടിയില്ല. ഒരു വില്ലൻ പരിവേഷത്തിലാണ് ജയറാമിന് ആലോചിച്ച കഥാപാത്രം വരുന്നത്. അതുകൊണ്ടാണ് നടൻ തയ്യാറാവാതെ ഇരുന്നത്,' സിദ്ദിഖ് പറഞ്ഞു.
സിനിമയ്ക്ക് സംഭവിച്ച പോര്യ്മ നയൻതാരയുടെ കഥാപാത്രത്തിന്റെ പൂർവകാല കഥ തന്നെ ആയിരുന്നെന്നും സിദ്ദിഖ് പറയുന്നു. 'മാഫിയ ചുറ്റുപാട് ആളുകൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുപോലെ അതുമായി ബന്ധപ്പെട്ട രംഗങ്ങൾ നോർത്തിൽ തന്നെ പോയി ചിത്രീകരിക്കണമായിരുന്നു. അതിനും സാധിച്ചില്ല. അതൊക്കെ കൊണ്ട് ചിത്രത്തിന്റെ ഇമ്പാക്ട് കുറഞ്ഞു,' സിദ്ദിഖ് കൂട്ടിച്ചേർത്തു.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന