Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ദിലീപിനൊപ്പം അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന് തയ്യാറായില്ല; ലോഹിയുടെ സിനിമയടക്കം ചെയ്തില്ല!
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകന് ആണ് തുളസിദാസ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനേയും ദിലീപിനേയും കുറിച്ചുള്ള തുളസിദാസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദിലീപ് ഉള്ളതിനാല്‍ കുഞ്ചാക്കോ ബോബന് തന്റെ സിനിമയുടെ ഭാഗമാകാന്‍ വിസമ്മതിച്ചുവെന്നും ഒടുവില്‍ താന്‍ പറഞ്ഞ് സമ്മതിപ്പിക്കുകയായയിരുന്നുവെന്നുമാണ് തുളസിദാസ് പറയുന്നത്. ദോസ്ത് എന്ന സിനിമയെക്കുറിച്ചായിരുന്നു അദ്ദേഹം മനസ് തുറന്ന്. കൗമുദി മൂവീസിന് നല്്കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
എന്റെ മാതാപിതാക്കളുടേയും ഗുരുക്കന്മാരുടേയും പുണ്യം ആണെന്ന് പറയാം. മലയാള സിനിമയിലെ മിക്ക താരങ്ങളേയും വച്ച് സിനിമയൊരുക്കാന്‍ സാധിച്ചുവെന്നത് വലിയ ഭാഗ്യമായി കരുതുന്നു. ലാലേട്ടനേയും മമ്മൂക്കയേയും വച്ച് സിനിമ ചെയ്യാനായി. പുതിയ തലമുറയിലെ കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ദിലീപ് ഒക്കെ. ദിലീപ് പുതിയ തലമുറ അല്ലെന്ന്് തന്നെ പറയാം. ദിലീപ് എന്റെ രണ്ട് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ദിലീപ് താരം അല്ലാത്തതിനാല്‍ എന്നോട് നന്നായി പെരുമാറിയിട്ടുണ്ട്. എന്നാണ് തുളസിദാസ് പറയുന്നത്. പിന്നാലെയാണ് അദ്ദേഹം ദിലീപിനെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും സംസാരിക്കുന്നത്.
'മായപ്പൊന്മാന് എന്ന സിനിമ ചെയ്യുമ്പോള്‍ ദിലീപ് ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. പക്ഷെ ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു എന്ന് തുളസിദാസ് ഓര്‍ക്കുന്നു. ദോസ്ത് എന്ന സിനിമയെ പറ്റി പറഞ്ഞപ്പോള്‍ തന്നെ ആ കഥാപാത്രം തനിക്ക് ചെയ്യണമെന്ന് ദിലീപ് വാശി പിടിച്ച് എന്നോട് പറഞ്ഞതാണ്. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കണ്ട് തീരുമാനിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന് സിനിമ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
'കുഞ്ചാക്കോ ബോബനും ദിലീപും തമ്മില്‍ സിനിമ ചെയ്യാന്‍ മടിച്ചുനിന്ന സമയമാണത്. അതിന് മുമ്പ് ലോഹിതദാസ്, രാജസേനന് എന്നിവരുടെ ചിത്രങ്ങള്‍ ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബന് ചെയ്തില്ല. പക്ഷേ ഞാന്‍ അവരുടെ വീട്ടില്‍ പോയി കുഞ്ചാക്കോ ബോബനോടും അച്ഛനോടും സംസാരിച്ചു. ചാക്കോച്ചന്റെ റോള്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പ് തരണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ പറഞ്ഞു, രണ്ടു പേരും നായകന്മാരാണ്്. രണ്ട് പേര്‍ക്കും രണ്ട് സ്വഭാവമാണ്. പക്ഷെ തുല്യപ്രാധാന്യമുള്ള നായകന്മാരാണ് ചിത്രത്തിലുള്ളത് എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞ് മനസിലാക്കിയാണ് കൊണ്ടുവന്നത്. ദോസ്ത് എന്ന സിനിമ മികച്ച അഭിപ്രായമാണ് എനിക്ക് ഉണ്ടാക്കി തന്നത്,' തുളസി ദാസ് പറയുന്നു. കാവ്യ മാധവന് ആയിരുന്നു ദോസ്തിലെ നായിക.
ഇന്നത്തെ മലയാളത്തിലെ താരമായി തിളങ്ങി നില്ക്കുന്ന ജയസൂര്യയെ അതില്‍ ചെറിയ വേഷത്തില്‍ കൊണ്ടു വരാന്‍ സാധിച്ചു. പിന്നീട് ഗോപികയെ അ്വതരിപ്പിക്കാന്‍ ്സാധിച്ചു. പ്രണയമണിത്തൂവല്‍ എന്ന സിനിമയിലൂടെ. ഗോപിക എന്ന പേരിട്ടതും ഞാന്‍ തന്നെയാണ്. അങ്ങനെയൊക്കെ മലയാള സിനിമയ്ക്ക് വേണ്ടി ചെറിയ ചില സംഭാവനകള്‍ ചെയ്തുവെന്ന ആത്മസംതൃപ്തി മനസിലുണ്ട്. തുളസീദാസ് എന്ത് ചെയ്തുവെന്ന് ഒരു പ്രേക്ഷകന് നാളെ ഓര്‍ക്കാന്‍ ഇതൊക്കെയാണുള്ളത്.
Recommended Video
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട് തുളസിദാസ്. തുളസി ദാസ് 1989ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. കൗതുക വാര്‍ത്തകള്‍, മിമിക്സ് പരേഡ്, ചാഞ്ചാട്ടം, കാസര്‍കോട് ഖാദര്‍ ഭായ്, ഏഴരപ്പൊന്നാന, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുങ്കുമച്ചെപ്പ്, കിലുകില് പമ്പരം, സൂര്യപുത്രന്‍, ദോസ്ത്, അവന് ചാണ്ടിയുടെ മകന് എന്നിങ്ങനെ മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍