Don't Miss!
- News ജോലി വാഗ്ധാനം ചെയ്ത് റഷ്യയില്‍ എത്തിച്ചു: കബളിക്കപ്പെട്ട മലയാളികളെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുന്നു
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സ്റ്റേറ്റ് അവാര്‍ഡ് കാശ് കൊടുത്ത് വാങ്ങി! 500 കൂടുതല്‍ തന്നാല്‍ വില്ക്കുമോ? തകര്‍ന്നു പോയെന്ന് ദുല്‍ഖര്‍
മലയാളത്തിലെ മിന്നും താരമാണ് ദുല്‍ഖര്‍ സല്മാന്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി കടന്നു വന്ന ദുല്‍ഖര്‍ ഇന്ന് മലയാള സിനിമയില്‍ മാത്രമല്ല മറ്റ് ഭാഷകളിലടക്കം വലിയ താരമായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ മിന്നും വിജയങ്ങള്‍ നേടിയ ശേഷം തെലുങ്കില്‍ സീതാ രാമം എന്ന സൂപ്പര്‍ ഹിറ്റ് സമ്മാനിച്ചിരുന്നു ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ ചുപ്പിലൂടെ ഹിന്ദിയിലും തരംഗം സൃഷ്ടിക്കുകയാണ് ദുല്‍ഖര്‍.
അക്ഷരാര്‍ത്ഥത്തില്‍ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. മറ്റൊരുതാരത്തിനും അവകാശപ്പെടാനില്ലാത്ത വിജയത്തിലൂടെയാണ് ദുല്‍ഖര്‍ ഇപ്പോള്‍ കടന്നു പോകുന്നത്. സീതാ രാമം പാന്‍ ഇന്ത്യന്‍ വിജയം നേടിയതിന് പിന്നാലെ വന്ന ചുപ്പും കയ്യടി നേടുകയാണ്. ചിത്രം കണ്ടവരെല്ലാം ദുല്‍ഖറിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ്.
മലയാള സിനിമയിലെ സൂപ്പര്‍ താരമായ ദുല്‍ഖര്‍ സല്മാന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. 2016 ലായിരുന്നു ദുല്‍ഖറിനെ തേടി പുരസ്കാരമെത്തിയത്. ചാര്‍ലി എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു ദുല്‍ഖറിന് പുരസ്കാരം നേടിക്കൊടുത്തത്. എന്നാല്‍ ദുല്‍ഖറിന് പുരസ്കാരം നല്‍കിയതിനെ ചിലര്‍ അന്ന് വിമര്‍ശിച്ചിരുന്നു. അതേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. വിശദമായി വായിക്കാം തുടര്‍ന്ന്.
Also Read: 'സ്ത്രീകളെ നിങ്ങൾ ഇങ്ങനെ ചിന്തിക്കരുത്, ഇങ്ങനെയല്ല ജീവിക്കേണ്ടത്'; സമീറ റെഡ്ഡി പറയുന്നു
ദുല്‍ഖര്‍ സല്മാന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കാശ് കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു വിമര്‍ശനം. തന്നെ തകര്ത്തുകളഞ്ഞതായിരുന്നു ആ പ്രതികരണം എന്നാണ് ദുല്‍ഖര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്മാന് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം.
''ഞാന്‍ ഒരു ട്രോള്‍ കണ്ടത് ഓര്‍ക്കുന്നുണ്ട്. നീ നിന്റെ അവാര്‍ഡ് വില്‍ക്കുന്നുണ്ടോ, നീ കൊടുത്തതിനേക്കാള്‍ 500 രൂപ കൂടുതല്‍ തരാമെന്നായിരുന്നു അത്. ഞാന്‍ അന്ന് തകര്‍ന്നു പോയി. ഞാന്‍ അങ്ങനെ ചെയ്യുമെന്നാണ് ഇവര്‍ കരുതുന്നതെന്ന് തോന്നി. എനിക്ക് വാങ്ങാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ വളരെ മുമ്പേ ഞാനത് ചെയ്യുമായിരുന്നു'' എന്നാണ് താരം പറഞ്ഞത്.
എന്നാല്‍ തനിക്ക് ആശ്വാസം നല്കിയ വാക്കുകളെക്കുറിച്ചും ദുല്‍ഖര്‍ മനസ് തുറക്കുന്നുണ്ട്. ''ഒരു വ്യക്തി എന്നോട് പറഞ്ഞു, നിനക്ക് നിന്നെ തന്നെ സംശയിക്കാം, മറ്റൊന്നിനായിരിക്കും അര്‍ഹിക്കുന്നത് എന്ന് തോന്നിയേക്കാം. പക്ഷെ നിനക്ക് ലഭിക്കുന്ന അവാര്‍ഡ്, പ്രത്യേകിച്ച് വലിയ അവാര്‍ഡുകള്‍, ആ സിനിമയിലെ പ്രകടനത്തിനുള്ളതാകില്ല. അതുവരെ നീ ചെയ്ത പണിക്കുള്ളതായിരിക്കും, നീ ചെയ്യാന്‍ പോകുന്നതിനായിരിക്കും. അതിനാല്‍ ഒരിക്കലും ആസ്വദിക്കാതിരിക്കരുത്. ആ ചിന്ത എനിക്ക് ഇഷ്ടമായി. എനിക്ക് അത് മനസമാധാനം നല്കി'' എന്നാണ് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നത്.
നേരത്തെ ഇന്ത്യ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തിലും ദുല്‍ഖര്‍ സല്മാന് തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ച് മനസ് തുറക്കുന്നുണ്ട്. റിവ്യൂകളില്‍ തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ എഴുതിയത് വായിച്ചിട്ടുണ്ട്. ഞാന്‍ അഭിനയം നിര്‍ത്തണമെന്നും എനിക്ക് പറ്റിയ പണയില്ല ഇതെന്നും പറഞ്ഞിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
സീതാരാമത്തിന്റെയും ചുപ്പിന്റേയും മികച്ച പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഒടിടിയിലേക്കും എത്തുകയാണ് ദുല്‍ഖര്‍ സല്മാന്. രാജും ഡികെയും ഒരുക്കുന്ന ഗുലാബ് ആന്റ് ഗണ്‍സ് എന്ന ഷോയിലൂടെയാണ് ദുല്‍ഖര്‍ വെബ് സീരീസ് ലോകത്തേക്ക് എത്തുന്നത്. രാജ് കുമാര്‍ റാവു, ആദര്‍ഷ് ഗൗരവ്വ് എന്നിവാണ് സീരീസിലെ മറ്റ് പ്രധാന താരങ്ങള്‍. നെറ്റ്ഫ്ളിക്സ് സീരീസായ ഗുലാബ് ആന്റ് ഗണ്‍സിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടീസര്‍ വൈറലായി മാറുകയും ചെയ്തിരുന്നു.
സല്യൂട്ട് ആണ് ദുല്‍ഖര്‍ സല്‍മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. മലയാളത്തില്‍ കിംഗ് ഓഫ് കൊത്ത, ഓതിരം കടകം തുടങ്ങിയ സിനിമകളാണ് ദുല്‍ഖറിന്റേതായി അണിയറയിലുള്ളത്.
-
ഷാരൂഖ് എപ്പോഴും നയന്‍താരയെക്കുറിച്ച് സംസാരിക്കും; നയന്‍ ഷാരൂഖിന്റെ കടുത്ത ആരാധിക!
-
'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ