twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌റ്റേജില്‍ നിന്നും നേരെ ഐസിയുവിന്റെ മുന്നിലേക്ക്; കുഞ്ഞിനെ കയ്യിലേക്ക് കിട്ടിയില്ല: ഗിന്നസ് പക്രു

    |

    കലോത്സവ വേദികളില്‍ നിന്നും മിമിക്രി വേദിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും ഗിന്നസ് റെക്കോര്‍ഡിലേക്കുമൊക്കെ വളര്‍ന്ന താരമാണ് ഗിന്നസ് പക്രു. കോമഡിയിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് നായകനായും സഹ നടനായുമെല്ലാം കയ്യടി നേടാന്‍ ഗിന്നസ് പക്രുവിന് സാധിച്ചു. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഗിന്നസ് പക്രുവിന്.

    Also Read: പത്ത് ദിവസം തികയ്ക്കില്ലെന്ന് പലരും പറഞ്ഞു; ചിരിച്ചു തള്ളി; ഗായത്രിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് പക്രുAlso Read: പത്ത് ദിവസം തികയ്ക്കില്ലെന്ന് പലരും പറഞ്ഞു; ചിരിച്ചു തള്ളി; ഗായത്രിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് പക്രു

    തന്റെ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഗിന്നസ് പക്രു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗിന്നസ് പ്ക്രു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Guinnes Pakru

    കുട്ടിയുണ്ടാകാന്‍ പോകുന്നുവെന്നത് വളരെ വലിയ സന്തോഷമായിരുന്നു. കുട്ടിയുണ്ടാകുമോ എന്നൊരു ശങ്കയൊക്കെയുണ്ടായിരുന്നതാണ്. കുട്ടി ജനിച്ച ശേഷമാണ് ശ്വാസമെടുക്കുന്നതില്‍ പ്രശ്‌നമുണ്ടെന്ന് അറിയുന്നത്. പതിനഞ്ച് ദിവസമൊക്കെ ആയപ്പോഴേക്കും വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി. കൊച്ചിനെ നമ്മളുടെ കയ്യിലേക്ക് കിട്ടിയിരുന്നില്ല. ഐസിയിലായിരുന്നു. എന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടമായിരുന്നു അത്.

    ഞാന്‍ ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്യാനേറ്റിരുന്നു. എന്നെ വച്ചാണ് പല ടീമുകളും പ്രോഗ്രാം പിടിച്ചിരിക്കുന്നത്. ഞാന്‍ ചെന്നില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. അന്ന് ചെറിയ പ്രശ്‌നം മതി. ഇന്നത്തേത് പോലല്ല. അയാളുണ്ടെങ്കിലുണ്ടല്ലോ എന്നൊക്കെ പറഞ്ഞാണ് ബുക്ക് ചെയ്യുന്നത് തന്നെ.

    കുഞ്ഞ് ഐസിയുവില്‍ കിടക്കുമ്പോഴും ഞാന്‍ സ്‌റ്റേജില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞ് നേരെ ഐസിയുവിന്റെ മുന്നില്‍ പോയി നിന്നിട്ടൊക്കെയുണ്ട്. വല്ലാത്തൊരു അടി പോലെയായിരുന്നു പുള്ളിക്കാരിയ്ക്കും. പക്ഷെ ഞങ്ങള്‍ രണ്ടു പേരും അതൊക്കെ അതിജീവിച്ചു. പുള്ളിക്കാരിയാണ് എന്നെ ആശ്വസിപ്പിച്ചത്. ആ സമയത്തുള്ള പരിപാടികള്‍ക്കൊക്കെ ഞാന്‍ പുള്ളിക്കാരിയേയും കൂടെ കൊണ്ടു പോകുമായിരുന്നു.

    യുഎഇ, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ സ്ഥലത്തൊക്കെയായിരുന്നു പരിപാടികള്‍. അവിടെയൊക്കെ പോയി വന്നപ്പോഴേക്കും ഒന്ന് ശരിയായി. പിന്നെ അടുത്ത വര്‍ഷത്തിലേക്ക് കടന്നപ്പോഴേക്കും മകളായി. മോള് വന്നതോടെയാണ് ജീവിതം മാറി മറിയുന്നത്. ദീപ്ത കീര്‍ത്തിയെന്നാണ് പേര്. മകള്‍ വന്നതോടെ കരിയറിലും ജീവിതത്തിലും ഒരുപാട് സന്തോഷങ്ങളും മാറ്റങ്ങളും വന്നു.

    Also Read: ആറാം ക്ലാസിലെ ബോയ്ഫ്രണ്ടാണ് ഭര്‍ത്താവായത്; ഡിവോഴ്‌സിന് പോയി നിന്നപ്പോഴും തമാശയായിരുന്നെന്ന് ലെനAlso Read: ആറാം ക്ലാസിലെ ബോയ്ഫ്രണ്ടാണ് ഭര്‍ത്താവായത്; ഡിവോഴ്‌സിന് പോയി നിന്നപ്പോഴും തമാശയായിരുന്നെന്ന് ലെന

    ചെറിയ സമയമുണ്ടെങ്കില്‍ ഞാന്‍ വീട്ടിലേക്ക് വരുമായിരുന്നു. അവള്‍ക്ക് ഞാനൊരു കളിക്കൂട്ടുകാരനായിരുന്നു. ചെറുപ്പത്തില്‍ അവള്‍ക്കറിയില്ലല്ലോ അച്ഛനാണെന്ന്. അവള്‍ നോക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍. ആ സൗഹൃദം ഇപ്പോഴും ഇങ്ങനെ പോവുകയാണ്. ഇപ്പോഴും ഭാര്യയെക്കാളും കൂടുതല്‍ കമ്പനി എന്നോടാണ്.

    Guinnes Pakru

    ആദ്യത്തെ കുഞ്ഞിന്റെ കാര്യം ഞാന്‍ അന്ന് മാധ്യമങ്ങളിലൊന്നും പറഞ്ഞിരുന്നില്ല. ഈയ്യടുത്തൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അത് ചില മാധ്യമങ്ങള്‍ ഈ മകളുടെ ഫോട്ടോ വച്ച് വാര്‍ത്ത കൊടുത്തു. അത് കണ്ട് സുഹൃത്തുക്കളൊക്കെ വിളിച്ച് പ്രതികരിക്കണമെന്ന് പറഞ്ഞു. പക്ഷെ ഞാനതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. അത് ഫേക്കാണെന്ന് പ്രേക്ഷകര്‍ക്ക് തന്നെ അറിയാം. ഭയങ്കര ബുദ്ധിയുള്ളവരാണ് മലയാളികള്‍.

    മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. അവള്‍ക്ക് കലാപരിപാടികളോട് താല്‍പര്യമുണ്ട്. ഡാന്‍സ് ചെയ്യും, വരയ്ക്കും. സ്‌കൂളിലെ പരിപാടികള്‍ക്കൊക്കെ പങ്കെടുക്കും.

    Read more about: guinnes pakru
    English summary
    Guinnes Pakru Talks About His First Born Child Who He Lost After 15 Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X