Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കുടുംബ മഹിമ കൊണ്ട് റേഷന്‍ കിട്ടില്ല, കാശിന് കാശ് തന്നെ വേണം; പ്രതിസന്ധികളെക്കുറിച്ച് ചാക്കോച്ചന്
മലയാള സിനിമയിലെ മിന്നും താരമാണ് കുഞ്ചാക്കോ ബോബന്. മലയാളത്തിലെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ബോയ്. അനിയത്തി പ്രാവില്‍ സ്പ്ലെണ്ടര്‍ ബൈക്കില്‍ പാട്ടും പാടി വന്ന് കയറി ചാക്കോച്ചന് അന്ന് മുതല്‍ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് ഇമേജുള്ള കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പരാജയങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. പക്ഷെ തിരിച്ചുവരവില്‍ മലയാള സിനിമയുടെ ഗതിമാറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറുകയായിരുന്നു ചാക്കോച്ചന്.
തന്റെ കരിയറിലും ജീവിതത്തിലും ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള സിനിമയിലെ കാരണവരായ കുഞ്ചാക്കോയുടെ കൊച്ചുമകനാണ് ചാക്കോച്ചന്. എന്നാല്‍ കരിയറിലും ജീവിതത്തിലും ഒരുപാട് പ്രതിസന്ധികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ഒരിക്കല്‍ നേരെ ചൊവ്വയില്‍ കുഞ്ചാക്കോ ബോബന് തുറന്ന് പറഞ്ഞിട്ടുണ്ട്.
ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ അനുഭവിച്ച പല കാര്യങ്ങളും സ്വന്തം ജീവിതത്തിലും ഞാന്‍ കണ്ടും കെട്ടും അനുഭവിച്ചും പോയ കാര്യങ്ങള്‍ ഒക്കെ തന്നെയാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. സമ്പത്ത് ഉണ്ടാക്കാന്‍ വേണ്ടി അഭിമാനം പണയം വച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടി എന്റെ മാതാപിതാക്കള്‍ തുനിഞ്ഞിട്ടില്ല. അവരില്‍ നിന്നും ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്ന് അതാണെന്നാണ് ചാക്കോച്ചന് പറയുന്നത്.
നമ്മള് ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധതയും നന്മയും ഉണ്ടെങ്കില്‍ ദൈവം നമുക്ക് അര്‍ഹതയുള്ള കാര്യങ്ങള്‍ കൊണ്ട് തരുമെന്നാണ് ചാക്കോച്ചന് വിശ്വിസിക്കുന്നത്. എന്റെ അപ്പന് അവസാനം സംവിധാനം നിര്‍വ്വഹിച്ച ആഴി എന്ന സിനിമ പരാജയമായിരുന്നു. എന്നിട്ടും ഒരു ചില്ലി കാശ് പോലും ആര്‍ക്കും കൊടുക്കാന്‍ വച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ചാക്കോച്ചന് ഓര്‍ക്കുന്നത്. അതേസമയം ചാക്കോച്ചന് ഒരു പുണ്യാളന് ആണോ എന്ന അവതാരകന്റെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.
താന്‍ പ്രതികാരം ചെയ്യുന്നത് എങ്ങനെയാണെന്നും താരം പറയുന്നുണ്ട്. തന്റെ പ്രതികാരം എന്ന് പറയുന്നത് വേറെ ഒരു ലൈന്‍ പ്രതികാരമാണ്. അത് എന്റെ മാത്രം സ്വകാര്യതയാണെന്നാണ് ചാക്കോച്ചന് പറയുന്നത്. ഒരാള്‍ എന്നെ സഹായിച്ചിട്ടില്ല എങ്കില്‍ മറ്റൊരു സഥലത്ത് ആ വ്യക്തിക്ക് സഹായം വേണ്ടി വന്നാല്‍ ചെയ്തു കൊടുക്കുക എന്നതാണ് എന്റെ പ്രതികാരമെന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്. ഏതെങ്കിലും തരത്തില്‍ ആ വ്യക്തിയേക്കാളും നല്ല രീതിയില്നമുക്ക് ജീവിക്കാന്‍ സാധിക്കുകയും അങ്ങനെ മുന്നോട്ട് പോകാനുമായാലും അതാണ് തന്റെ പ്രതികാരമെന്നും ചാക്കോച്ചന് പറയുന്നുണ്ട്.
സിനിമയിലേക്ക് ഒട്ടും ആഗ്രഹിക്കാതെ വന്ന ഒരാളാണ് താനെന്നാണ് ചാക്കോച്ചന് പറയുന്നത്. ശാലിനി എന്ന നടിയുടെ നായകനായി അവതരിപ്പിക്കപ്പെടുന്നു, എന്നതിലുപരി ഒരു നായക നടനായി പ്രേക്ഷകര്‍ എന്നെ അംഗീകരിക്കും എന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലത്രേ താരത്തിന്. എന്നാല്‍ അത് നടന്നത് എന്റെ അച്ഛനും മുത്തച്ഛനും ഒക്കെ പ്രേക്ഷകര്‍ കൊടുത്ത സ്നേഹത്തിന്റെയും പിന്തുണയുടെയും പ്രതിഫലനമായിട്ടാണ് താന്‍ കരുതുന്നതെന്നും ചാക്കോച്ചന് പറയുന്നു.
ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ചാക്കോച്ചന്. തന്നിലെ നടനെ മെച്ചപ്പെടുത്തിയാണ് തിരിച്ചുവരവില്‍ കുഞ്ചാക്കോ ബോബന് കയ്യടി നേടിയത്. ന്നാ താന്‍ കേസ് കൊട് ആണ് ചാക്കോച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. ചാക്കോച്ചനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമായിരുന്നു ചിത്രത്തില്‍ കണ്ടത്. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു.
നിരവധി സിനമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിലുള്ളത്. എന്താടാ സജി, അറിയിപ്പ്, പദ്മിനി, അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം ആറാം പാതിര തുടങ്ങിയ സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിലുളള സിനിമകള്‍.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?