ആ കുറ്റാരോപിതർ ആരൊക്കെയാണ്? ശ്വേത മേനോൻ വ്യക്തമാക്കണം; പ്രതികരിച്ച് മാല പാർവതി

അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നം വീണ്ടും വഷളാകുന്നു. പ്രസിഡന്റായ ശ്വേത മേനോന്റെ ആരോപണങ്ങളിൽ ചോദ്യങ്ങളുമായി നടി മാല പാർവതി രം​ഗത്ത് വന്നു. കുറ്റാരോപിതരുടെ കയ്യിൽ നിന്നും അമ്മ സംഘടനയെ താൻ സംരക്ഷിച്ച് നിർത്തുകയാണെന്നാണ് ശ്വേത പറഞ്ഞിരുന്നത്. ഈ വാദത്തെ മാല പാർവതി എതിർക്കുന്നു.

Also Read
'മകളെക്കുറിച്ച് പരാതിപ്പെട്ട് ടീച്ചർമാർ വിളിച്ചാലുള്ള പ്രതികരണം, കുടുംബത്തിന് വേണ്ടി ഞാനെന്തും ചെയ്യും'
'മകളെക്കുറിച്ച് പരാതിപ്പെട്ട് ടീച്ചർമാർ വിളിച്ചാലുള്ള പ്രതികരണം, കുടുംബത്തിന് വേണ്ടി ഞാനെന്തും ചെയ്യും'

ശ്രീമതി ശ്വേത മേനോൻ അമ്മ സംഘടനയെ രക്ഷിക്കുകയാണ്, രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, രക്ഷിച്ചിരിക്കും - എന്ന അവകാശവാദമുള്ള കുറിപ്പ് വായിച്ചു. അതിൽ പറയുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ അവർ ശക്തമായി പോരാടുകയാണെന്നാണ്. നല്ല കാര്യം തന്നെ. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്. അമ്മയുടെ 'പ്രസിഡന്റായ' ശ്വേത മേനോൻ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും, അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ ആ "കുറ്റാരോപിതർ" ആരൊക്കെയാണ്?

Maala Parvathy  Shwetha Menon
'
എന്റെ അറിവിൽ പൊതുവായി ചർച്ച ചെയ്യപ്പെടുന്ന സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവയല്ല. മാത്രമല്ല, അവർ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ബോഡി നിയോഗിച്ച സമിതിയിലും അവർ അംഗങ്ങളല്ല.അപ്പോൾ ശ്വേത മേനോൻ പരാമർശിക്കുന്നവർ ആരാണ്?‌

അങ്ങനെയൊരു പ്രസ്താവന നടത്തിയ സാഹചര്യത്തിൽ, അത് പൊതുസമൂഹത്തോടും സംഘടനാംഗങ്ങളോടും വ്യക്തമായി വിശദീകരിക്കാനുള്ള ഉത്തരവാദിത്വം അമ്മയുടെ പ്രസിഡന്റിനുണ്ട്. പേരുകൾ വ്യക്തമാക്കണം. അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ അനാവശ്യ സംശയങ്ങളും തെറ്റിദ്ധാരണകളും മാത്രമേ സൃഷ്ടിക്കൂ എന്നാണ് മാല പാർവതിയുടെ കുറിപ്പ്.

Read more about: mala parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X