എംടി കടന്നു പോകുമ്പോള്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്ത് മഞ്ജു; ഒരായുസ്സിലേക്ക് അത് മതി

എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടെയാണ് മഞ്ജു വാര്യര്‍ മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന് വിട ചൊല്ലിയത്. ''ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു, ദയ' എന്നാണ് മഞ്ജു കുറിക്കുന്നത്.

എംടിയുടെ തിരക്കഥയില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച ഏക സിനിമയായിരുന്നു ദയ. എംടി വിട പറയുമ്പോള്‍ തന്റെ മനസിലേക്ക് കടന്നു വരുന്നത് ഒരു എഴുത്തോലയാണെന്നും മഞ്ജു പറയുന്നുണ്ട്. കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക് എന്നാണ് മഞ്ജു പറയുന്നത്.

MT Vasudevan Nair

മഞ്ജു വാര്യര്‍ പങ്കുച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും.

MT Vasudevan Nair

1933 ജൂലൈ 15 നായിരുന്നു എംടിയുടെ ജനനം. സാഹിത്യം, സിനിമ, രാഷ്ട്രീയം, പത്രപ്രവര്‍ത്തനം തുടങ്ങി മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ പേരായിരുന്നു എംടി വാസുവേദന്‍ നായര്‍ എന്നത്. സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും മഹാനായ എഴുത്തുകാരില്‍ ഒരാളായാണ് എംടിയെ വിലയിരുത്തുന്നത്. മലയാള സിനിമയ്ക്കും എംടിയുടെ വിയോഗം തീരാനഷ്ടമാണ്. ഏഴ് സിനിമകള്‍ സംവിധാനം ചെയ്യുകയും അമ്പതിലധികം സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും ചെയ്തിട്ടുണ്ട് എംടി വാസുദേവന്‍ നായര്‍. നാല് തവണ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ സിനിമകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

More from Filmibeat

Read more about: mt vasudevan nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X