അന്ന് ബെസ്റ്റ് ആക്ടർ കിട്ടിയ ലാലേട്ടനെ ഇടിക്കാൻ ആളുകൾ കാത്തു നിന്നു; പ്രിയദർശനായിരുന്നു പ്രധാന വില്ലൻ

മോഹൻലാൽ- സുരേഷ് കുമാർ-പ്രയദർശൻ ഇവർ മൂന്ന് പേരും കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തുക്കളാണ്. മലയാള സിനിമയിലേക്ക് എത്തിയതും പിന്നീട് സിനിമയുടെ വിവധ തലങ്ങളിൽ പ്രശസ്തയാവരുമാണ് ഇവർ. മോഹൻലാലിന്റെ വളർച്ചയിൽ ഇന്നും അഭിമാനത്തോടെ നോക്കിക്കാണുന്ന സുഹൃത്തുക്കൾ തന്നെയാണ് ഇരുവരും. മോഹൻലാലും നിർമ്മാതാവ് സുരേഷ് കുമാറും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. പ്രിയദർശൻ ഇരുവരുടേയും സീനിയറായിരുന്നു സ്കൂളിൽ. മൂന്ന് പേരും തിരുവനന്തപുരം മോഡൽ സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് മോഹൻലാലിന് പ്രിയദർശനുമായ പരിചയം ഉണ്ടായിരുന്നില്ല.

മോഡൽ സ്കൂളുമായി ലാലേട്ടനു ഇന്നും വലിയ ആത്മ ബന്ധമുണ്ട്. തിരുവനന്തപുരത്ത് പോകുമ്പോൾ എപ്പോഴും സ്കൂളിന്റെ മുന്നിലൂടെ പോകുവാൻ അദ്ദേ​ഹം ശ്രദ്ധിക്കാറുണ്ട്. ലാലേട്ടൻ സിനിമയിൽ എത്താൻ കാരണം സുരേഷ് കുമാറാണെന്ന് പലപ്പോഴായിട്ട് പറഞ്ഞിട്ടുണ്ട്. നവോദയയിലേക്ക് ലാലേട്ടന്റെ ചിത്രങ്ങൾ അയച്ച് കൊടുത്തത് സുരേഷ്കുമാറായിരുന്നു. കൂട്ടുകാർക്കിടയിലെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാലും പ്രിയദർശനും സുരേഷ്കുമാരും ജനം ടിവിയിലൂടെ സംസാരിക്കുന്നു.

Mohanlal-Priyadarshan and Suresh Kumar

"അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുന്നത്. അന്ന് പത്താം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. അന്ന് വരെ പത്താ ക്ലാസിൽ പഠിക്കുന്നയാൾക്കാണ് ബെസ്റ്റ് ആക്ടർ കിട്ടിയിരുന്നത്. അഞ്ചിൽ പഠിക്കുന്ന എനിക്ക് കിട്ടിയപ്പോൾ വലിയ പ്രശ്നം ആയിരുന്നു. എന്നെ ആരൊക്കെയോ ഇടിക്കാൻ തയ്യാറായി നിന്നിരുന്നു. ആ നാടകത്തിന്റെ ടീച്ചർ മണിയൻ പിള്ള രാജു ആയിരുന്നു. 90 വയസ്സുള്ള അപ്പൂപ്പന്റെ വേഷമായിരുന്നു അവതരിപ്പിച്ചത്. അത് സുരേഷിന്റെ അപ്പൂപ്പനെ നോക്കിയാണ് ചെയ്തത്." ലാലേട്ടൻ പറഞ്ഞു.

"ഒരു വട്ടം ലാൽ നാടകം കളിക്കുന്നതു കണ്ടിട്ട് ഞാനും നാടകം കളിക്കാൻ നോക്കി. അവസാനം ആ നാടകം പൊട്ടി പിള്ളേരെല്ലാം കൂവാൻ തുടങ്ങി. അതിൽ എന്നെ കുത്തിക്കൊല്ലുന്ന സീൻ ആയിരുന്നു. മുട്ടയിൽ ചുവപ്പ് നിറം മിക്സ് ചെയ്ത് വെച്ചിരുന്നു. എന്നെ കുത്തുന്നു സമയത്ത് മുട്ടയും പൊട്ടണം. പക്ഷേ മുട്ട താഴെ വീണു, അതിനു പുറത്തേക്ക് ഞാനും വീണു. വൻ കൂവൽ ആയിരുന്നു. അതിനു ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് സിനിമയിൽ അഭിനയിക്കുന്നത്." സുരേഷ് കുമാർ പറയുന്നു.

Mohanlal-Priyadarshan and Suresh Kumar

തിരനോട്ടം എന്ന സിനിമയിലൂടെയാണ് ഇവർ മൂവരും സിനിമാ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത്. പ്രിയദർശന് സ്കൂൾ കാലം മുതലേ സിനിമയോട് കടുത്ത മോഹമുണ്ടായിരുന്നു. അപ്രതീക്ഷിതമായി തിരനോട്ടം എന്ന സിനിമ തുടങ്ങിയപ്പോൾ അവസാനം പ്രിയദർശനും ആ ചിത്രത്തിന്റെ ഭാ​ഗമായി. ഇവൻ വില്ലനാണ് എന്നാണ് പ്രിയദർശനെ കുറിച്ച് സുരേഷ് കുമാർ പറയുന്നത്. കാരണം തിരനോട്ടത്തിലേക്ക് അവസാനം എത്തുന്നത് സിനിമയെ കുറിച്ച് അറിവുണ്ടായിരുന്നു പ്രിയദർശനായിരുന്നു. "കോളേജിൽ പഠിക്കുമ്പോഴാണ് അശോക് കുമാർ സിനിമ എടുക്കാൻ വരുന്നത്. അന്ന് സിനിമയെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. 15 വയസിലാണ് ആ ചിത്രത്തിൽ അഭിനയിക്കുന്നത്.

നല്ലൊരു കഥയായിരുന്നു അത്. ആ സിനിമക്ക് സെൻസർ പ്രോബ്ലം ഉണ്ടായി. അറ്റിങ്ങൽ ഒരു തിയേറ്ററിൽ മാത്രമാണ് തിരനോട്ടം റിലീസ് ചെയ്തത്. കരൈതൊടാതലൈ എന്ന തമിഴ് സിനിമയാണ് പിന്നീട് ചെയ്തത്. ആ സിനിമയും റിലീസ് ചെയ്തില്ല. അന്ന് ഞാനും സുരേഷും ചേർന്നാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. അന്ന് സീറ്റൊന്നും ഉണ്ടായിരുന്നില്ല, ബാത്റൂമിന്റെ സൈഡിൽ ഇരുന്നായിരുന്നു പോയത്. അതൊന്നും ഒരു കഷ്ടപ്പാടായിട്ട് ഇതുവരെ തോന്നിയിട്ടില്ല. കാരണം ആ കഷ്ടപ്പാടുകളെല്ലാം ഞങ്ങൾ രസകരമായിട്ടാണ് കണ്ടത്." മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്.

More from Filmibeat

Read more about: mohanlal Onam 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X