വീട് വിട്ടിറങ്ങി, കോടമ്പക്കത്തെ പൈപ്പു വെള്ളം കുടിച്ച് ജീവിച്ചു; ജഗതി നേരിട്ട വെല്ലുവിളികളെക്കുറിച്ച് മകള്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. വാഹനാപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് അദ്ദേഹം. തങ്ങളെ ഒരുപാട് ചിരിപ്പിക്കുകയും കരയപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്ത പ്രതിഭയുടെ അസാന്നിധ്യം മലയാള സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.

ഇപ്പോഴിതാ പ്രതിസന്ധികളില്‍ തളരാതെ അവയെ നേരുന്ന ജഗതിയുടെ സ്വഭാവത്തെക്കുറിച്ച് മനസ് തുറക്കുകായണ് മകള്‍ പാര്‍വതി. സീ മലയാളം ന്യസിന് നല്‍കിയ അഭിമുഖത്തിലാണ് ജഗതിയുടെ മകള്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അതൊരു ക്വാളിറ്റിയാണ്

അത് വലിയൊരു കാര്യമാണ്. അതൊരു ക്വാളിറ്റിയാണ്. ഞാന്‍ എന്റെ പപ്പയില്‍ നിന്നും കണ്ടു പഠിച്ചതാണ് അത്. എന്ത് സംഭവിച്ചാലും അദ്ദേഹം ആശങ്കപ്പെടാറില്ല. ഒന്നിനെക്കുറിച്ചും ടെന്‍ഷനടിക്കാറില്ല. ടെന്‍ഷന്‍ ആകെ കാണിച്ചിട്ടുള്ളത് എന്റെ അമ്മയുടെ കാര്യത്തിലാണ്. അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ടെന്‍ഷനടിക്കും. അമ്മ ക്യാന്‍സറിനെ അതിജീവിച്ചയാളാണ് ആ സമയത്ത് ഭയങ്കരമായ ടെന്‍ഷനടിച്ചിട്ടുണ്ട്. അതല്ലാതെ ടെന്‍ഷനടിച്ച് കണ്ടിട്ടില്ല.

മറികടന്ന് മുന്നേറണം


ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അതിനെ ധീരമായി നേരിടുക, അതിനെ മറികടന്ന് മുന്നേറണം എന്ന് കരുതിയിരുന്ന മനുഷ്യനാണ്. അത് നമ്മളുടെ ജീവിതത്തേയും സ്വാധീനിച്ചിട്ടുണ്ട്. ഏതൊരാളുടേയും വിജയത്തിന് പിന്നില്‍ ത്യാഗവും കഷ്ടപ്പാടും കാണും. എന്റെ പപ്പയുടെ ജീവിതത്തിലും ഒരുപാടുണ്ടായിട്ടുണ്ട്. പതിനേഴ് വര്‍ഷത്തോളം, സ്വന്തം വീട്ടില്‍ നിന്നും പിരിഞ്ഞ് കോടമ്പക്കത്ത് പൈപ്പ് വെള്ളം കുടിച്ച് മാത്രം ജീവിച്ചിരുന്നൊരു കാലമുണ്ട്.

ഞാന്‍ ഏതോ ഒരു അഭിമുഖത്തില്‍ ഐഎഎസ് ജയകുമാര്‍ അങ്കിള്‍ സംസാരിക്കുന്നത് കണ്ടു. അവര്‍ ഒരുമിച്ച് പഠിച്ചതാണ്. അദ്ദേഹം പപ്പയെക്കുറിച്ച് പറയുന്നുണ്ട്. പപ്പ ചെന്നൈയില്‍ സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി കറേ കഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് ജയകുമാര്‍ അങ്കിള്‍ ചെന്നൈയില്‍ ചെന്നപ്പോള്‍ സുഹൃത്തിനെ മീറ്റ് ചെയ്തു. പപ്പയുടെ ജീവിത സാഹചര്യം കണ്ട ശേഷം ഇരുന്ന് ചിന്തിച്ചു. ജഗതി ശ്രീകുമാര്‍ എന്ന വ്യക്തി ഇങ്ങനെയിരിക്കേണ്ട ആളല്ല, ഇവിടെ നില്‍ക്കേണ്ടതല്ല ഒരുപാട് മുന്നേറാനുള്ളതാണെന്ന് ചിന്തിച്ചുവെന്ന്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മതി

ഈയ്യടുത്തൊരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ജഗതി ശ്രീകുമാറിന്റെ വിജയത്തില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്ന്. എന്റെ മുന്നിലിരിക്കുന്ന ജഗതി ശ്രീകുമാര്‍ താന്‍ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിലെത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. കഷ്ടപ്പെട്ടിട്ടാണ് പപ്പയൊക്കെ സിനിമയില്‍ വന്നത്. ഇന്നത്തെ തലമുറയ്ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മതി. ലൈക്കും ഫോളോവേഴ്‌സുമുണ്ടാകും. ഒരുപാട് അവസരങ്ങള്‍ അവര്‍ക്കുണ്ട്.

കൂട്ടായ്മയും സൗഹൃദവും

ജഗതി ശ്രീകുമാര്‍, മമ്മൂക്ക, ലാലേട്ടന്‍ ഇവരെയൊക്കെ ഇന്നും മനസില്‍ കൊണ്ട് നടക്കാന്‍ കാരണം അവര്‍ ഒരുപാട് കഠിനാധ്വാനം ചെയ്ത് വന്നവരാണെന്നതാണ്. തങ്ങളുടെ തൊഴിലിനോട് ആത്മാര്‍ത്ഥ കാണിച്ചവരാണ്. ഇപ്പോഴത്തെ താരങ്ങള്‍ക്ക് അത്രയും ആത്മാര്‍ത്ഥയുണ്ടോ എന്ന് സംശയമുണ്ട്. അവര്‍ അതുകൊണ്ടാണ് അത്രത്തോളം കഷ്ടപ്പെട്ടതും അത്രയും നല്ല കഥാപാത്രങ്ങള്‍ വന്നത്. അവരുടെ കൂട്ടായ്മയും സൗഹൃദവും നല്ല കഥാപാത്രങ്ങളും തിരക്കഥകളും സമ്മാനിച്ചിട്ടുണ്ട്. അതുപോലൊരു ബോണ്ടിംഗ് ഇപ്പോഴത്തെ താരങ്ങള്‍ക്കിടയിലുണ്ടോ എന്ന് സംശയമാണ്.

സൗഹൃദം

പപ്പ, നെടുമുടി വേണുവങ്കിള്‍. തിലകന്‍, കുതിരവട്ടം പപ്പു, രാജന്‍ പി ദേവ്, മുരളി ഇതൊക്കെയായിരുന്നു പപ്പയുടെ കൂട്ട്. അതുപോലൊരു ബോണ്ടിംഗ് ഇപ്പോഴുണ്ടോ എന്നറിയില്ല. അന്നൊക്കെ വൈകുന്നേരം വീട്ടില്‍ വന്നാല്‍ ഇവരൊക്കെയുണ്ടാകും. എപ്പോഴും വരും. പൈസയ്ക്ക് വേണ്ടി വാശി പിടിക്കാറുണ്ടായിരുന്നില്ല. ഇത്ര കാശ് തരണമെന്നോ ഇന്നയാള്‍ കൂടെ അഭിനയിക്കണമെന്നോ വാശി പിടിച്ചിരുന്നില്ല അവരൊന്നും. അവരുടെ സംസാരത്തില്‍ എല്ലാ കാര്യവും കടന്നു വരുമായിരുന്നു. സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളായിരുന്നു പപ്പ.

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X