Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഒരു മുറിയില്‍ അച്ഛനും മറ്റേതില്‍ അനിയനും; അവര്‍ക്കായി 9 വര്‍ഷം വനവാസമെടുത്തെന്ന് സാജന് പള്ളുരുത്തി
മലയാളികള്‍ക്ക് സുപരിചിതനും പ്രിയപ്പെട്ടവനുമായ കലാകാരന് ആണ് സാജന് പള്ളുരുത്തി. കോമഡി പരിപാടികൡലൂടേയും സ്റ്റേജ് ഷോകളിലൂടേയും മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെയായി മാറിയ താരമാണ് സാജന്. നാട്ടുകാരെ ചിരിപ്പിക്കാന്‍ ഇറങ്ങി തിരിക്കുമ്പോഴും സാജന്റെ വ്യക്തിജീവിതം കഷ്ടപ്പാടുകളുടേതായിരുന്നു. ഒമ്പത് വര്‍ഷത്തിലധികം സിനിമയില്‍ നിന്നുമെല്ലാം സാജന് വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു.
തന്റെ ഇടവേളയെക്കുറിച്ച് സാജന് പള്ളുരുത്തി മനസ് തുറന്നിരിക്കുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു താരം മനസ് തുറന്നത്. കുറേക്കാലം, ഒരു ഒമ്പത് ഒമ്പതര വര്‍ഷം എവിടേയും കാണാനേയില്ലായിരുന്നു സാജനെ. എവിടെയായിരുന്നു? എന്നായിരുന്നു എംജിയുടെ ചോദ്യം. ഇതിന് സാജന് നല്കിയ മറുപടി ഇതായിരുന്നു.
''സജീവമായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് കലാരംഗത്തു നിന്നും മാറി നില്‍ക്കുന്നത്. ഓടി നടന്ന് പരിപാടികള്‍ ചെയ്യുന്ന കാലത്താണ് അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതാകുന്നത്. ചികിത്സയ്ക്കും മറ്റും ഞാന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ട് മക്കളാണ്. ഞാനും അനിയനും. അവന് ഭിന്ന ശേഷിക്കാരനാണ്. അവന്റെ കാര്യങ്ങളൊക്കെ നമ്മള് ചെയ്ത് കൊടുക്കണം. ആ സമയത്താണ് അമ്മയ്ക്ക് പ്രഷര്‍ കയറി വെന്റിലേറ്ററിലാകുന്നത്. പത്തിരുപത് ദിവസം വെന്റിലേറ്ററിലായിരുന്നു.
പിന്നെയായിരുന്നു അമ്മയുടെ മരണം. അതിന് ശേഷം ഒമ്പത് കൊല്ലം അച്ഛന് കിടപ്പിലായിരുന്നു. ഒരു മുറിയില്‍ അച്ഛനും ഒരു മുറിയില്‍ അനിയനും. ഇവരെ നോക്കാന്‍ വേണ്ടി ഞാന്‍ അങ്ങ് നിന്നു. ആ ഒമ്പത് വര്‍ഷം എനിക്ക് വനവാസമായിരുന്നു. എന്നെ തേടി ഒരുപാട് അവസരങ്ങള്‍ വന്ന കാലമായിരുന്നു അത്. ചില പരിപാടികള്‍ക്കൊക്കെ പോകുമായിരുന്നു. വിദേശത്തൊക്കെ പോയാല്‍ പരിപാടി കഴിഞ്ഞാല്‍ അടുത്ത ഫ്ളൈറ്റില്‍ കയറി നാട്ടിലേക്ക് പോരുകയായിരുന്നു. വീട്ടില്‍ നിന്നും വിളി വന്നാല്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ടെന്‍ഷനായിരുന്നു.
Recommended Video
അച്ഛന്റെ മരണം ഒരു കര്‍ക്കിടകത്തിലായിരുന്നു. രണ്ട് മരണവും അടുത്തു വരുന്നുവെന്ന ഫീല്‍ തന്നിരുന്നു. അമ്മ മരിച്ചിട്ട് 13 കൊല്ലവും അച്ഛന് മരിച്ചിട്ട് നാല് കൊല്ലവുമായി. ഇതിനിടെ ഞാനൊന്ന് മരിച്ചു. അത് വാര്‍ത്തകളിലൊക്കെ വന്നു. ഫെയ്സ്ബുക്കില്‍ വന്നു. മാധ്യമങ്ങളൊക്കെ ആഘോഷിച്ചു. ഞാന്‍ ഭാര്യയെ വിളിച്ച് ഞാന്‍ മരിച്ചിട്ടുണ്ട് പലരും വിളിക്കുമെന്ന് പറഞ്ഞു. പിന്നെ ഉച്ചയ്ക്ക് അത് വാര്‍ത്തയിലും വന്നു. അപ്പോള്‍ ഞാനല്ല മരിച്ചത് കലാഭാവന്‍ സാജന് ആണ് മരിച്ചതെന്ന് ഞാന്‍ പറയുകയായിരുന്നു. ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ ഒരു താഴ്ചയുമുണ്ടാകും. പിന്നെയാണ് ആക്ഷന്‍ ഹീറോ ബിജുവിലൂടെ തിരികെ വരുന്നത്''.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'