സിനിമ പൊളിറ്റിക്കലി കറക്ടായിരിക്കണം! സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധതയെ ന്യായീകരിക്കരുത്: ശ്രുതി

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച നടിയാണ് ശ്രുതി രാമചന്ദ്രന്‍. അഭിനയത്തിന് പുറമെ തിരക്കഥ രചനയിലൂടേയും സിനിമയില്‍ സാന്നിധ്യമായി മാറാന്‍ ശ്രുതിയ്ക്ക് സാധിച്ചിട്ടുണ്ട്. മികച്ചൊരു നര്‍ത്തകിയായ ശ്രുതി അധ്യാപികയായിരുന്നു. ആര്‍ക്കിടെച്കറില്‍ നിന്നുമാണ് ശ്രുതി നൃത്തത്തിലേക്കും അധ്യാപനത്തിലേക്കും സിനിമയിലുമെത്തുന്നത്.

ഇന്ന് സിനിമയില്‍ അഭിനേത്രിയായും തിരക്കഥാകൃത്തായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ശ്രുതി രാമചന്ദ്രന്‍. ഇപ്പോഴിതാ സിനിമ കൊണ്ട് സമൂഹത്തിലുണ്ടാക്കാന്‍ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി രാമചന്ദ്രന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്.

Shruti Ramachandran

''സിനിമ വളരെ ശക്തമായ മാധ്യമമാണ്. എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി മാത്രമാണ് മനുഷ്യര്‍ സിനിമ കാണുന്നതെന്ന് ഞാന്‍ കരുതുന്നില്ല. സിനിമയിലൂടെ നമ്മള്‍ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത് പ്രധാനമാണ്. ഓരോ സിനിമയും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് പ്രാധാന്യമുണ്ട്. കൃത്യമായ പൊളിറ്റിക്കല്‍ കറക്ട്‌നെസോടു കൂടിയായിരിക്കണം സിനിമ സംസാരിക്കേണ്ടത്. സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമ ന്യായീകരിക്കരുത്'' ശ്രുതി പറയുന്നു.

സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്. ആര്‍ക്കിടെക്ചര്‍ എന്നത് ചെറിയ ലോകമാണെന്ന് സിനിമയില്‍ എത്തിയതിന് ശേഷം ഞാന്‍ തിരിച്ചറിഞ്ഞുവെന്നാണ് ശ്രുതി പറയുന്നത്. സിനിമയില്‍ വരുമ്പോള്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നു, അത്ര തന്നെ ആള്‍ക്കാരുമായി ഇടപെടുന്നു. പരിചയപ്പെടുന്നു. അതൊക്കെ വളരെ മനോഹരമാണ്. എല്ലാ ദിവസവും ഒരുപോലെയല്ല എന്നതാണ് സിനിമയുടെ വലിയ പ്രത്യേകത. എല്ലാം എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടെന്നും താരം പറയുന്നു.

സിനിമയിലെത്തിയ ശേഷമാണ് എനിക്ക് നല്ല രീതിയില്‍ ആളുകളെ മനസിലാക്കാന്‍ സാധിച്ചത്. എന്നിലെ ദയയും കരുണയുമൊക്കെ വര്‍ധിച്ചു. ഓരോ ദിവസവും ഇന്നലത്തേതിനേക്കാള്‍ കൂടുതല്‍ നല്ല മനുഷ്യനാകാനാണ് ശ്രമിക്കേണ്ടത്. നമ്മളിലുണ്ടാകുന്ന മാറ്റം നമ്മുടെ ജോലിയിലും പ്രതിഫലിക്കും എന്നാണ് എന്റെ വിശ്വാസം. കുറച്ചുകൂടി നല്ല വ്യക്തിയാകാന്‍ സിനിമ എന്നെ സഹായിച്ചു എന്ന് തോന്നാറുണ്ടെന്നും ശ്രുതി പറയുന്നു.

അഭിനയവും തിരക്കഥാ രചനയും കടന്ന് സംവിധാനത്തിലേക്ക് കടക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അങ്ങനെയൊരു പ്ലാനില്ല. ചിലപ്പോള്‍ സംഭവിച്ചേക്കാം എന്നാണ് ശ്രുതി പറഞ്ഞത്. ഫ്രാന്‍സിസ് ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ അസിസ്റ്റ് ചെയ്യാം എന്നൊരു പ്ലാനുണ്ടെന്നും താരം വ്യക്തമാക്കി. അതേസമയം പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ സാധിച്ചുവെന്ന് മനസിലായത് എപ്പോഴാണെന്നും ശ്രുതി പറയുന്നുണ്ട്.

Shruti Ramachandran

കാണെക്കാണെ എന്ന സിനിമ മുതലാണെന്നാണ് ശ്രുതി പറയുന്നത്. അതുവരെ സണ്‍ഡെ ഹോളിഡെയിലെ തേപ്പുകാരി ഇമേജായിരുന്നു. കാണെക്കാണെയ്ക്ക് പിന്നാലെ മധുരം കൂടി വന്നു. അതോടെ സിനിമ എനിക്ക് കംഫര്‍ട്ടബിളായി തോന്നി തുടങ്ങി. പിന്നെ ചെയ്ത സിനിമകളെല്ലാം വളരെ മികച്ച അനുഭവങ്ങളാണെന്നും ശ്രുതി പറയുന്നു.

നിരവധി സിനിമകളാണ് ശ്രുതിയുടെതായി അണിയറയിലുള്ളത്. സുരേഷ് ഗോപി നായകനായ ജെഎസ്‌കെ, നടന്ന സംഭവം, മാരിവില്ലിന്‍ ഗോപുരങ്ങള്‍ തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്.

More from Filmibeat

Read more about: shruti ramachandran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X