സര്‍ജറി ചെയ്താലും നടക്കില്ല! പ്രശസ്ത ആശുപത്രിയിലെ മോശം അനുഭവം; ഹന്നയെക്കുറിച്ച് സലീം

ഒരുകാലത്ത് കേരളത്തില്‍ തരംഗം സൃഷ്ടിച്ച പാട്ടുകാരനാണ് സലീം കോടത്തൂര്‍. ഇന്ന് സലീം അറിയപ്പെടുന്നത് ഹന്നയുടെ പിതാവായിട്ടാണ്. വാപ്പയെ പോലെ സംഗീത വേദികളിലെ താരമാണ് ഹന്നയും. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട വാപ്പയും മകളുമാണ് സലീമും. ഇതിനിടെ ഇപ്പോഴിതാ ഹന്നയുടെ പിറന്നാള്‍ ദിവസം സലീം പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

''ജീവിതമെന്നത് ഒരുപരീക്ഷയാണെന്നും വിധി പൊരുതാനുള്ളതാണെന്നും അതില്‍ നാം തളര്‍ന്നുപോയാല്‍ നമുക്ക് നേടാനുള്ളതൊക്കെ നമ്മുടെജീവിതത്തില്‍ നിന്നും ഒരുപാട് അകലയായ് മാറുമെന്നും എന്നിലേക്ക് പകര്‍ന്ന എന്റെ പ്രിയപെട്ട മാലാഖക്ക് ഇന്ന് പിറന്നാള്‍മധുരം. നിങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുമല്ലോ....
ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാള്‍ആശംസകള്‍'' എന്നാണ് അദ്ദേഹം കുറിച്ചത്.

Saleem Kodathoor

പിന്നാലെ നിരവധി പേരാണ് ഹന്നമോള്‍ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. നേരത്തെ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയൊരു അഭിമുഖത്തില്‍ മകളെക്കുറിച്ച് അദ്ദേഹം മനസ് തുറന്നിരുന്നു. തന്റെ മകള്‍ക്ക് നടക്കാന്‍ സാധിക്കില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നതെന്നാണ് സലീം കോടത്തൂര്‍ അന്ന് പറഞ്ഞത്. എന്റെ കാഴ്ചയില്‍ എന്റെ മകള്‍ ദുനിയാവില്‍ കണ്ട ഏറ്റവും നല്ല സുന്ദരിയാണ്. അതിനോളമൊരു സൗന്ദര്യം ഞാന്‍ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ഉപ്പയാണ് തന്റെ റോള്‍ മോഡലെന്നാണ് ഹന്ന പറയാറുള്ളത്. ഉപ്പയെ കാണാന്‍ ഭംഗിയില്ലെന്ന് പാട്ട് കൊള്ളില്ലെന്നോ പറഞ്ഞാല്‍ അവള്‍ ഓടിച്ചിട്ട് തല്ലും. പാട്ടുവെച്ച് കൊടുത്താല്‍ അവള്‍ സ്വന്തമായി സ്റ്റെപ്പിട്ട് ഡാന്‍സ് ചെയ്യും എന്നും പറയുന്നു. തന്നെ ഇപ്പോള്‍ വിളിക്കുന്നത് ഹന്നയുടെ വാപ്പയെന്നാണെന്നും അദ്ദേഹം പറയുന്നു. അത് കേള്‍ക്കാന്‍ തനിക്കും മകള്‍ക്കും ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷയുടെ ഒരു വെട്ടത്തിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഫാമിലിയും ഫ്രണ്ട്സുമെല്ലാം നല്ല സപ്പോര്‍ട്ടായിരുന്നു. വീട്ടിലെപ്പോഴും ഒത്തിരി ഗസറ്റുകളുണ്ടാവും അവരോടൊക്കെ ഇവള്‍ ഇടപഴകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അയല്‍വാസികള്‍, സുഹൃത്തുക്കള്‍, അംഗനവാടിയിലേയും സ്‌കൂളിലേയും ടീച്ചേഴ്സുമെല്ലാം നന്നായി ഇവളെ കെയര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഹന്ന നടക്കില്ലെന്നൊക്കെയാണ് ചെറുപ്പത്തില്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. സര്‍ജറി ചെയ്താലും സാധ്യത കുറവാണെന്നും പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം കേരളത്തിലെ പ്രശസ്തമായൊരു ആശുപത്രിയില്‍ നിന്നുമുണ്ടായ മോശം അനുഭവവും അദ്ദേഹം പങ്കുവച്ചിരുന്നു.വളരെ സങ്കടപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു അവരുടേത്. അവരോടുള്ളൊരു വാശി കൂടി തന്റെ ജീവിതത്തിലുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

Saleem Kodathoor

'ഒരുപാട് സങ്കടത്തോടെയാണ് അവിടെ നിന്നും ഇറങ്ങിയത്. മാതാപിതാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് ഡോക്ടര്‍ പെരുമാറിയത്. ഇങ്ങനെയുള്ള കുട്ടികളെ കെയര്‍ ചെയ്യുന്നതില്‍ ഏറ്റവും നല്ല ഡോക്ടറാണെന്നൊക്കെയായിരുന്നു അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിരുന്നത്.' എന്നാണ് അദ്ദേഹം പറയുന്നത്.

നടന്നതെല്ലാം മിറക്കിളായിരുന്നു. നന്നായി നടക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങി. മകളുടെ കാര്യമോര്‍ത്ത് സങ്കടമുണ്ടെന്നൊക്കെ പലരും പറയുമായിരുന്നു. എന്റെ കാഴ്ചയില്‍ എന്റെ മകള്‍ക്കൊരു കുഴപ്പവുമില്ല. കുറവുള്ള കുഞ്ഞായി ആളുകള്‍ അവളെ കാണുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X