മമ്മൂക്ക വിങ്ങിപ്പൊട്ടുന്നത് കാണാന്‍ വയ്യ, പപ്പയുടെ ചില മാനസിറങ്ങള്‍: കാതല്‍ ഗാനരചയിതാവ് പറയുന്നു

ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് കാതല്‍ ദ കോര്‍. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി ഒരുക്കിയിരിക്കുന്ന സിനിമയിലെ നായിക ജ്യോതികയാണ്. മുഖ്യധാര മലയാള സിനിമ ഇതുവരെ കടന്നു ചെല്ലാത്തൊരു വിഷയവും മമ്മൂട്ടി ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രവുമാണ് കാതലിലേത്. ചിത്രം പ്രേക്ഷകരുടെ കയ്യടി നേടുമ്പോള്‍ ഒരു കുറിപ്പ് വൈറലാവുകയാണ്.

സിനിമയുടെ ഗാനരചയീതാവായ ജാക്വിലിന്‍ മാത്യു എന്ന നോര്‍മ്മ ജീന്‍ എഴുതിയ കുറിപ്പാണ് വൈറലായി മാറുന്നത്. നമ്മളില്‍ പലരെയും പോലെ മമ്മൂക്ക വിങ്ങി പൊട്ടുന്നത് കാണാന്‍ ശേഷിയില്ലാത്തയൊരാള്‍. പപ്പയുടെ ചില മാനറിസങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഇമോഷണലി മമ്മൂക്കയില്‍ കുടുങ്ങി പോയൊരാള്‍ എന്നാണ് നോര്‍മ്മ കുറിപ്പില്‍ തന്നെക്കുറിച്ച് പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Kaathal

എഴുതുന്നതെല്ലാം കവിതയാവണേ എന്ന് പ്രാര്ഥിച്ചിരുന്ന കാലത്തില്‍ നിന്നും കവിത തന്നെയെന്നെ മറന്ന് പോയ ദിവസങ്ങളില്‍ ഒന്നാണ് ജിയോ ചേട്ടന്റെ വോയിസ് മെസേജ് ഫോണില്‍ എത്തിയത്. നോര്‍മ്മ ഒന്ന് എഴുതി നോക്ക് നോര്‍മ്മയെ കൊണ്ട് പറ്റും എന്ന് പറയുമ്പോള്‍ , ആ ചേട്ടാ ഞാന്‍ ശ്രമിക്കാമെന്ന് പറയുവാനെ തോന്നിയുള്ളൂ.
പണ്ടൊരിക്കല്‍ ഇങ്ങനെ എഴുതിയിരുന്നു:

'എനിക്കപ്പനെ ഓര്‍ക്കുമ്പോള്‍
അമരത്തിലെ
അച്ചൂട്ടിയെ ഓര്‍മ്മ വരും
വികാര വിക്ഷോഭങ്ങളുടെ
ആള്‍രൂപം
വേറെ ചിലപ്പോള്‍
നിറക്കൂട്ടിലെ രവി
ഉള്ളിലാകെ
കലഹം നിറച്ച്
എങ്ങനൊക്കെയായാലും
എനിക്കപ്പന്‍ മമ്മൂട്ടിയാണ്'

മമ്മൂക്ക എനിക്ക് അങ്ങനെയാണ്. നമ്മളില്‍ പലരെയും പോലെ മമ്മൂക്ക വിങ്ങി പൊട്ടുന്നത് കാണാന്‍ ശേഷിയില്ലാത്തയൊരാള്‍. പപ്പയുടെ ചില മാനറിസങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഇമോഷണലി മമ്മൂക്കയില്‍ കുടുങ്ങി പോയൊരാള്‍. ഇനിയും കാണാനാവതില്ലാത്ത അമരവും തനിയാവര്‍ത്തനവും.
മമ്മൂക്കയുടെ മുഖം, എന്റെ വരികള്‍ - ഒരു സ്‌ക്രീനില്‍ : നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടല്ലോ അല്ലെ!

ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് ജീവിച്ചിരുന്ന/ജീവിക്കുന്ന ഒരാളല്ല ഞാന്‍. എന്നിട്ടും പണ്ടത്തെ , വളരെ പണ്ടത്തെ ഡയറില്‍ ഒരാഗ്രഹം കുറിച്ച് വെച്ചിരുന്നു. ഒരു പാട്ട് എഴുതണമെന്ന്. ഞാനും ഡയറിയും അത് മറന്ന് പോയിരുന്നു. ഓര്‍മ്മ പെടുത്തുവാന്‍ ജിയോ ചേട്ടന് വന്നു.
എന്റെ എഴുത്തു കുത്തുകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം സങ്കടങ്ങളുടെ എഴുത്തുകള്‍ മാത്രമാണ് എനിക്ക് പറഞ്ഞിട്ടുള്ളത്. സങ്കടമില്ലാത്തപ്പോള്‍ എഴുത്ത് വരാത്തൊരാള്‍.
എനിക്ക് ദൈവവും ആത്മീയതയും എന്നാല്‍ , ഒരടി മുന്നോട്ട് പോകാന്‍ ഇനിയാവില്ലയെന്നും ഒറ്റയ്ക്കിനി മുന്നോട്ട് നീങ്ങില്ലെന്നും തോന്നുമ്പോള്‍ മുകളിലേയ്ക്കുള്ള നിസ്സഹായതയുടെ നോട്ടമാണ്. അത് മാത്രമാണ് എനിക്ക് പ്രാര്‍ത്ഥന.
മാത്യുവിന്റെയും (അതെ എന്റെ അപ്പന്റെ പേര് തന്നെയാണ് മമ്മൂക്കയുടെ കഥാപാത്രത്തിന് ) ഓമനയുടെയും ഒരു കുഞ്ഞു വീടിന്റെയും സ്‌നേഹവും നിസ്സഹായതയും പ്രാര്ഥനയുമാണ് ഈ പാട്ട്.

നിഷിത കലിങ്കല്‍ ചേച്ചി വഴി എന്റെ എഴുത്തുകള്‍ വായിച്ചു ,ചേച്ചി വഴി കണക്ട് ആയ ആളുകള്‍ ആണ് ഞാനും ജിയോ ചേട്ടനും. ഇങ്ങോട്ട് വന്നു മിണ്ടി...പരിചയപ്പെട്ട്, എഴുത്തിനെ പറ്റി പറഞ്ഞു. അത്രയും സിമ്പിള്‍ ആയൊരു മനുഷ്യന്‍ .
എന്നെ ഓര്‍ത്തതിന്, ഞാന്‍ കൊടുക്കാത്ത വില എന്റെ എഴുത്തിന് കൊടുത്തതിനു സ്‌നേഹം ജിയോ ചേട്ടാ.
പിന്നെ നീ.

Kaathal

പ്രൗഡ് ഓഫ് യു എന്ന് പറയുവാന്‍ എനിക്കൊത്തിരി ആളുകള്‍ ഒന്നുമില്ല. കൂടെയിരുന്ന് , നിന്നെ കൊണ്ട് പറ്റുമെന്ന് പറഞ്ഞു, ആഹാരം ഉണ്ടാക്കി തന്നു, കൂടെ നടന്ന്, എന്റെ കരച്ചിലുകളെല്ലാം കാലങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന നിനക്ക്, നിന്റെ സിനിമാ ഭ്രാന്തിന്, നമ്മുടെ സിനിമാ കാണലുകള്‍ക്ക്, ചര്‍ച്ചകള്‍ക്ക്, മമ്മൂക്കയും ലാലേട്ടനും ഇര്‍ഫാന്‍ ഖാനും രജനീകാന്തുമെല്ലാം നിറഞ്ഞ നമ്മുടെ കുഞ്ഞുവീട്ടിലെ ചുമരിന്
നിനക്ക്.

പറയുവാന്‍ ഉള്ളത് മുഴുവന്‍ പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനി പിന്നെയാവട്ടെ. കാതലിന്റെ pre റിലീസ് ടീസര്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ നമ്മുടെ കുഞ്ഞു പാട്ടിന്റെ വളരെ കുഞ്ഞൊരു ഭാഗമുണ്ട്. മാത്യൂസ് ആണ് മ്യൂസിക്. അസാമാന്യ പ്രതിഭയാണ്.
'ഉയിരില്‍ തൊടും' മുതല്‍ എന്റെ പ്രിയപ്പെട്ട ശബ്ദമാണ് ആന്‍ ആമി. വളരെ യൂണിക് ആന്റ് അഡിക്ടീവ് ആയ ശബ്ദമാണ് അവരുടേത്.
കിളിവാതിലില്‍ തുടങ്ങി ഞാന്‍ ലൂപില്‍ കേള്‍ക്കുന്ന കുറേയേറെ പാട്ടുകള്‍ പാടിയ ഗായിക.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X