Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
എന്റെ ചെക്കനെ പേടിപ്പിക്കുന്നോ? അവതാരകനെ മലയാളം പറയിപ്പിച്ചത് കണ്ട് ധ്യാന്‍ വിളിച്ചെന്ന് തന്വി
മലയാള സിനിമയിലെ യുവനടിയാണ് തന്വി റാം. ആരാധിക എന്ന പാട്ടിലൂടെ മലയാളി മനസില്‍ ഇടം നേടിയ തന്വി മുകുന്ദനുണ്ണി അസോസിയേറ്റ്സ്, കുമാരി തുടങ്ങിയ സിനിമകൡലൂടെ മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ചിരി മൂലം നഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് തന്വി റാം.
അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയതായിരുന്നു തന്വി. തന്‍വിയുടെ ചിരി നല്ലതാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ ഈ ചിരി കാരണം വലിയൊരു നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇനി മേലാല്‍ ചിരിക്കില്ലെന്ന് വരെ ശപഥം എടുത്തിട്ടുണ്ട്. എന്തായിരുന്നു സംഭവം? എന്നായിരുന്നു അവതാരകയായ സ്വാസികയുടെ ചോദ്യം.
അത് വളരെ പണ്ട് നടന്നതാണ്. സിനിമയില്‍ ട്രൈ ചെയ്ത് തുടങ്ങുമ്പോഴാണ്. 2012 ലാണ് ശ്രമങ്ങള്‍ തുടങ്ങുന്നത്. ആ സംഭവം നടക്കുന്നത് 2013-14 കാലത്താണ്. അവര്‍ക്ക് വേണ്ടത് കുറേക്കൂടി പക്വതയുള്ളൊരു കഥാപാത്രമായിരിക്കണമെന്നാണ് തന്വി നല്കിയ മറുപടി.
എന്നോട് പറഞ്ഞ കാരണം മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടെന്നാണ്. അവര്‍ക്ക് വേണ്ടത് വേറെ റോളായിരിക്കും. പക്ഷെ എനിക്ക് സങ്കടമൊന്നുമില്ല. കാത്തു നിന്നുവെങ്കിലും എനിക്ക് നല്ലൊരു തുടക്കമാണ് ലഭിച്ചത്. അതില്‍ ചിരിയ്ക്കും പങ്കുണ്ടെന്നും താരം പറയുന്നു. നഷ്ടപ്പെട്ടത് മലയാളം സിനിമ തന്നെയായിരുന്നു.എന്നാല്‍ തനിക്ക് യാതൊരു കുറ്റബോധമില്ലെന്നും തന്വി പറയുന്നു.
മറ്റൊരു സിനിമയുടെ പൂജ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ ശേഷം വേറെ ആളെ വച്ചുവെന്നും തന്വി പറയുന്നുണ്ട്. എല്ലാവരും പുതിയ ആളായിരുന്നതിനാല്‍ റിസ്ക് എടുക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നില്ലെന്നും താരം ഓര്‍ക്കുന്നുണ്ട്.
ആത്മവിശ്വാസത്തോടെ ചെയ്യാന്‍ പറ്റിയൊരു കഥാപാത്രം ഇതുവരേയും കിട്ടിയിട്ടില്ല. കുമാരിയിലും മുകുന്ദനുണ്ണിയിലുമെല്ലാം ലാസ്റ്റാണ് എന്നെ വിളിക്കുന്നത്. അത് ഭാഗ്യമായിട്ട് മാറി. ഷൈനിനെ കണ്ടപ്പോള്‍ കുമാരിയെക്കുറിച്ച് സംസാരിച്ചു. എന്റെ അമ്മൂമ്മയായിട്ട് വരുമല്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് ഞാന്‍ ആലോചിച്ചത്. കുമാരിയിലെ എന്റെ ഭാഗം തീയേറ്ററില്‍ കണ്ടപ്പോള്‍ പേടിച്ചിട്ടുണ്ടെന്നും തന്വി പറയുന്നു.
പിന്നാലെ അഭിമുഖത്തിനിടെ അവതാരകനോട് മലയാളത്തില്‍ പറയാന്‍ പറഞ്ഞ വൈറല്‍ വീഡിയോയെക്കുറിച്ചും തന്വി മനസ് തുറക്കുന്നുണ്ട്.
ദുബായിലെ പ്രൊമോഷന് ശേഷം രാവിലെ അഞ്ച് മണിക്കോ ആറ് മണിക്കോ ആണ് എത്തുന്നത്. കുറച്ച് നേരം ഉറങ്ങിയ ശേഷം ഇന്റര്വ്യുകള്ക്കായി എത്തി. പതിനെട്ട് ഇന്റര്‍വ്യുകളാണ് നല്‍കിയത്. ഇത് പതിനേഴാമത്തെയായിരിക്കണം. ഫുള്‍ ഇംഗ്ലീഷാണ്. എനിക്കാണെങ്കില്‍ ക്ഷീണം കാരണം ഉറക്കം വരുന്നുണ്ട്. അപ്പോഴാണ് മലയാളത്തില്‍ സംസാരിക്കാമോ എന്ന് ചോദിച്ചത്. പക്ഷെ അതിന്റെ ടോണ്‍ മാറി പോയതാണെന്നാണ് തന്വി പറയുന്നത്.
എനിക്കവനെ നേരത്തെ അറിയാമായിരുന്നു. അതിന്റെ സ്വാതന്ത്ര്യമായിരിക്കുമെന്നും തന്വി പറയുന്നുണ്ട്. വീഡിയോ കണ്ട് ധ്യാന്‍ വിളിച്ചിട്ട് സംസാരിച്ചുവെന്നും തന്വി പറയുന്നുണ്ട്. എന്റെ ചെക്കനെ ഇംഗ്ലീഷ് വേണ്ടാ മലയാളത്തില്‍ പറയൂവെന്ന് പറഞ്ഞ് പേടിപ്പച്ചല്ലോന്നൊക്കെ ചോദിച്ചുവെന്നാണ് തന്വി പറയുന്നുണ്ട്. ഫില്‍മിബീറ്റിന്റെ അഭിമുഖത്തിനിടെയായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്.
അമ്പിൡയിലൂടെയാണ് തന്‍വിയുടെ അരങ്ങേറ്റം. പിന്നീട് കപ്പേള, ആറാട്ട്, തല്ലുമാല, കുമാരി, മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് തുടങ്ങിയ സിനികളില്‍ അഭിനയിച്ചു. മുകുന്ദന് ഉണ്ണിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അന്ഡെ സുന്ദരാനികിയിലൂടെ തെലുങ്കിലും അരങ്ങേറിയിരിക്കുകയാണ് തന്വി. 2018 ആണ് തന്‍വിയുടെ പുതിയ സിനിമ.
വന്‍ താരനിര അണിനിരക്കുന്ന സിനിമ 2018 ലെ പ്രളയ കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ജൂഡ് ആന്റണിയാണ് സിനിമയുടെ സംവിധാനം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു.
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ