Don't Miss!
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- Automobiles അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Lifestyle വിവാഹ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും വേണോ, എങ്കില്‍ 1-1-1-1 വിവാഹ നിയമം പിന്തുടരൂ
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
പ്രണയമെന്നാൽ അത് ഭാര്യ ആലീസാണെന്ന് പറഞ്ഞ ഇന്നസെന്റ്; പരസ്‌പരം താങ്ങും തണലുമായിനിന്ന മാതൃകദമ്പതികൾ!
സിനിമയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെന്റ്. രണ്ടു തവണ അർബുദത്തെ അതിജീവിച്ച് വന്ന ഇന്നസെന്റ് മരണത്തെ കുറിച്ച് പറയുമ്പോൾ പോലും കേൾക്കുന്നവരെ പൊട്ടിച്ചിരിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. എന്നും ആളുകളെ ചിരിപ്പിക്കുക എന്നത് മാത്രമാണ് താൻ ഇഷ്ടപ്പെട്ടിട്ടുള്ളത് എന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഇന്നസെന്റ് പറയുന്ന കഥകളിൽ പ്രധാന കഥാപാത്രമായി ഭാര്യ ആലീസും ഉണ്ടാവാറുണ്ട്.
ഒരു അഭിമുഖവും ഭാര്യ ആലീസിനെ കുറിച്ച് പറഞ്ഞല്ലാതെ ഇന്നസെന്റ് അവസാനിപ്പിക്കാറില്ലെന്നതാണ് സത്യം. കഴിഞ്ഞ 47 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു ഇരുവരും. ആർക്കും മാതൃകയാക്കാവുന്ന ദാമ്പത്യമായിരുന്നു ഇവരുടെത്. 1976 സെപ്റ്റംബർ ആറിന് ആയിരുന്നു ഇവരുടെ വിവാഹം. ഇന്നസെന്റ് സിനിമയിലെ തിരക്കുള്ള നടനും രാഷ്ട്രീയ പ്രവർത്തകനുമൊക്കെ ആയി മാറുന്നത് അതിനെല്ലാം ശേഷമാണ്. എല്ലാത്തിനും കട്ട സപ്പോർട്ടുമായി ആലീസുണ്ടായിരുന്നു.
ഇപ്പോൾ ഇന്നസെന്റ് വിടപറയുമ്പോൾ ഇരുവരും ഒന്നിച്ചു നൽകിയ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. കഴിഞ്ഞ വർഷത്തെ വാലന്റൈൻസ് ദിനത്തിൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഇവർ തങ്ങളുടെ സ്നേഹത്തെ കുറിച്ചൊക്കെ വാചാലയിരുന്നു. വിവാഹശേഷം പ്രണയിച്ചവർ ആയിരുന്നു ഇരുവരും. അതിനു മുൻപ് രണ്ടുപേർക്കും പ്രണയം ഉണ്ടായിരുന്നില്ല.
താൻ ആർക്കും ഒരു ലവ് ലെറ്റർ കൊടുക്കുകയോ പ്രണയാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. ഇഷ്ടം തോന്നിയവരെയെല്ലാം നേരം പോക്കുകൾ പറഞ്ഞ് ചിരിപ്പിക്കണം എന്നേ തോന്നിയുള്ളൂ. അല്ലാതെ പ്രണയിക്കണം എന്ന് തോന്നിയില്ലെന്നാണ് നടൻ പറഞ്ഞത്.
പൂർണമായും ഒരു അറേഞ്ചഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. ആലീസിനെ കാണും മുൻപ് മൂന്ന് നാല് പേരെ കാണാൻ പോയിട്ടുണ്ടെന്നാണ് ഇന്നസെന്റ് പറഞ്ഞത്. അന്ന് ഇന്നസെന്റ് സിനിമ നടനാണെന്ന് ഒന്നും ആലീസിന് അറിയില്ലായിരുന്നു, ബിസിനസുകാരൻ ആയിട്ടാണ് പെണ്ണ് കാണാൻ വന്നതെന്നും ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടെന്നുമാണ് ആലീസ് പറഞ്ഞത്. ആലോചനയുമായി ചെന്ന ദിവസം തന്നെ ആലീസിൻ്റെ അമ്മാമയെ ഇന്നസെൻ്റ് വശത്താക്കിയിരുന്നു. അതോടെ ആസീലിന് ഇന്നസെൻ്റ് മതിയെന്ന് അമ്മാമയും പറഞ്ഞു. തുടർന്നായിരുന്നു വിവാഹം.
സിനിമകളുടെ തിരക്കിലാണെങ്കിലും ഇരുവരും ഒന്നിച്ച് നിരവധി യാത്രകൾ ചെയ്യാറുണ്ടായിരുന്നു. അസുഖം വരുന്നതിന് മുൻപ് ഷൂട്ടിംഗിന് പോകുമ്പോൾ ആലിസ് ഇന്നസെൻ്റിന് ഒപ്പം പോകാറില്ലായിരുന്നു. ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടിവരുന്നതിലാണ് അത്. എന്നാൽ അമേരിക്ക, ജർമനി, സിങ്കപ്പൂർ തുടങ്ങിയ വിദേശ യാത്രകളൊക്കെ ഒന്നിച്ചായിരുന്നു എന്നാണ് താരപത്നി പറഞ്ഞത്.
അഭിമുഖങ്ങളിൽ പരസ്‌പരം കൊണ്ടും കൊടുത്തുമാണ് ഇവർ സംസാരിക്കാറുള്ളത്. നർമ്മത്തിന്റെ കാര്യത്തിൽ ആലീസും ഒട്ടും പുറകോട്ടല്ല. അറേഞ്ച് മാരേജിനേക്കാൾ നല്ലത് ലവ് മാരേജാണെന്നും കുറച്ചു കൂടി പരസ്പരം മനസിലാക്കി ജീവിക്കാൻ സാധിക്കുമെന്നും അഭിമുഖത്തിൽ ആലീസ് പറഞ്ഞിരുന്നു. പരസ്പരം മനസിലാക്കിയിരുന്നുവെങ്കിൽ ഞാൻ ആലീസിനെ വിവാഹം ചെയ്യില്ലായിരുന്നു എന്നായിരുന്നു അപ്പോൾ നടന്റെ കൗണ്ടർ. ഉടൻ ആലീസിന്റെ മറുപടി വന്നു. 'അങ്ങനെ മനസിലാക്കിയിരുന്നുവെങ്കിൽ നേരത്തെ വേണ്ടായെന്ന് വെക്കാൻ സാധിക്കുമായിരുന്നു.'
ആലീസിന്റെ സംശയങ്ങളെ കുറിച്ചും ഇന്നസെന്റ് പറഞ്ഞിരുന്നു. 'ചില സിനിമയിലെ സീനുകൾ കണ്ട് കഴിയുമ്പോൾ ആലീസ് ചോദിക്കും നിങ്ങൾ വീട്ടിൽ എന്റെയടുത്ത് പറയുന്ന ഡയലോഗുകളാണല്ലോ സിനിമയിൽ കെപിഎസി ലളിതയ്ക്കൊപ്പമോ സുകുമാരിക്കൊപ്പമോ ഒക്കെ അഭിനയിക്കുമ്പോൾ പറയുന്നത്. അപ്പോൾ നിങ്ങൾ സിനിമയിലാണോ അതോ ജീവിതത്തിലാണോ അഭിനയിക്കുന്നതെന്ന്, കുഴിയിലേക്ക് വെക്കാനായിട്ടും ആലീസിന് ഇപ്പോഴും സംശയങ്ങളാണ്' എന്ന കമന്റോടെയാണ് ഇന്നസെന്റ് അത് പറഞ്ഞു നിർത്തിയത്.
പ്രണയമെന്നാൽ തനിക്ക് ഭാര്യ ആലീസ് ആണെന്ന് പറഞ്ഞു വയ്ക്കുകയായിരുന്നു ഇന്നസെന്റ് ആ അഭിമുഖത്തിൽ. നാലര പതിറ്റാണ്ടോളമായി താങ്ങും തണലുമായി നിന്നതാണ് ഇരുവരും. ഒടുവിൽ ഇന്നസെന്റ് വിടപറയുമ്പോൾ ഇനി ആലീസ് ഒറ്റയ്ക്കാണ്. എങ്കിലും ഒരു ആയുഷ്ക്കാലം മുഴുവൻ ഓർമ്മിക്കാനുള്ള ചിരി നൽകിയിട്ടാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്. ആ ചിരിയിൽ ആലീസ് ആ വിയോഗത്തിന്റെ വേദന മറികടക്കുമെന്ന് പ്രതീക്ഷിക്കാം.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ