മൂന്നര വര്‍ഷം കിടപ്പിലായി, തലച്ചോറില്‍ വളരുന്ന സിസ്റ്റ്; കാഴ്ച മങ്ങുന്നു; രോഗവസ്ഥയെപ്പറ്റി കിഷോര്‍

അഭിനയ രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് കിഷോര്‍ പീതാംബരന്‍. ടെലിവിഷന്‍ പരമ്പരകളാണ് കിഷോറിനെ താരമാക്കുന്നത്. നായകനായും വില്ലനായുമെല്ലാം കിഷോര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളൊക്കെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയവയാണ്. അഭിനയത്തിന് പുറമെ അധ്യാപകനായും ഡ്രൈവറായുമൊക്കെ കിഷോര്‍ ജോലി ചെയ്തിട്ടുണ്ട്. തടി പിടിക്കാനും പോയിട്ടുണ്ട്.

എന്നാല്‍ കാലം കിഷോറിന് കരുതി വച്ചിരുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധികളായിരുന്നു. ഇപ്പോള്‍ മറ്റു ജോലികള്‍ ചെയ്യാന്‍ വയ്യ. കാഴ്ച മങ്ങുന്നു. അഭിനയിക്കാനും പരിമിധികളുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് കിഷോര്‍ പീതാംബരന്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Kishore Peethambaran

കുടുംബത്തില്‍ പ്രമേഹം പാരമ്പര്യമായിട്ടുണ്ട്. അച്ഛന്‍ വോളിബോള്‍ ദേശീയ കളിക്കാരനായിരുന്നു. ചേട്ടന്‍ യൂണിവേഴ്‌സിറ്റി പ്ലെയറായിരുന്നു. അമേച്വര്‍ നാടകം കളിക്കുന്ന സമയത്തും ഞാന്‍ വോളിബോളിന് വാടക കളിക്കാരനായി പോയിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്. കളരി ശീലിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് അഭിനയ രംഗത്ത് സ്ഥിരമായി. ഇതോടെ ചിട്ടയായ വ്യായാമം പെട്ടെന്ന് നിര്‍ത്തി. അതോടെ പ്രമേഹം കൂടി. കരളിയായിരുന്നു ബാധിച്ചിരുന്നതെന്നാണ് താരം പറയുന്നത്.

ആദ്യകാലത്ത് അതാണെന്ന് കരുതിയായിരുന്നു ചികിത്സയ്ക്ക് പോയത്. ഏതാണ്ട മൂന്നര വര്‍ഷത്തോളം കിഷോര്‍ കിടപ്പിലായിരുന്നു. എന്നാല്‍ പ്രശ്‌നം കരളിനായിരുന്നില്ല. തലച്ചോറിലെ ഒരു സിസ്റ്റായിരുന്നു തന്നെ അവശനാക്കിയതെന്നാണ് കിഷോര്‍ പറയുന്നത്. അത് പിറ്റിയൂട്ടറി ഗ്രന്ഥി നിറഞ്ഞു പുറത്തേക്ക് വന്ന് കണ്ണിനെ ബാധിക്കുന്ന തരത്തിലായിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗിലാണ് സിസ്റ്റിനെക്കുറിച്ച് മനസിലാകുന്നത്.

റത്‌കേയ്‌സ് ക്ലെഫ്റ്റ് എന്ന, ക്യാന്‍സര്‍ ആയി മാറാത്ത തരം സിസ്റ്റാണിതെന്നും താരം പറയുന്നു. കരളിനും പ്രശ്‌നമുണ്ടെന്നിരിക്കെ സര്‍ജറി ചെയ്യുന്നത് അപകടസാധ്യത കൂടുതലാണെന്നാണ് കിഷോര്‍ പറയുന്നത്. ഇപ്പോള്‍ മൂന്ന് മാസം കൂടുമ്പോള്‍ കാഴ്ച പരിശോധിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നും കഴിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. സ്റ്റിറോയ്ഡ് അടക്കമുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഇന്‍സുലിനുമെടുക്കുന്നുണ്ട്. കൈകാലിനൊക്കെ നീരു വരും. കൃത്യ സമയത്ത് മരുന്നും വിശ്രമവും വേണമെന്നും താരം പറയുന്നു.

Kishore Peethambaran

വീട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ ഒരു മണിക്കൂറിലധികം യാത്രയുണ്ട്. പല ഷൂട്ടും രാത്രിവരെ നീളുന്നതു കാരണം തനിക്ക് ഇപ്പോള്‍ അവസരങ്ങള്‍ കുറവാണെന്നാണ് കിഷോര്‍ പറയുന്നത്. ഒരു ദിവസം ഒന്നര എപ്പിസോഡെങ്കിലും എടുത്തില്ലെങ്കില്‍ സീരിയലെടുക്കുന്നവര്‍ക്കും മുതലാകില്ല. അതിനാല്‍ അധികം സ്‌ക്രീനിലില്ലാത്ത കഥാപാത്രങ്ങളാണ് തനിക്ക് ലഭി്കകുന്നത്. മാസത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ ഷൂട്ടുണ്ടാവുകയുള്ളൂവെന്നും ഇപ്പോള്‍ ഒരു സീരിയലില്‍ മാത്രമാണ് അഭിനയിക്കുന്നതെന്നും കിഷോര്‍ പറയുന്നു.

കിഷോറിന് പിന്നാലെ മകനും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമാണ് കിഷോറിന്റെ കുടുംബത്തിലുള്ളത്. മകന്‍ കാളിദാസും മകള്‍ നിളയും. ആളുകളുടെ മനസില്‍ തങ്ങി നില്‍ക്കുന്നൊരു കഥാപാത്രം സിനിമയില്‍ ചെയ്യണം എന്നാണ് കിഷോറിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ മോഹം.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X