Don't Miss!
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Sports IPL 2024: മുംബൈക്ക് പുതിയ തലവേദന, ഹാര്‍ദിക്കിനെതിരേ ബുംറ! ഒപ്പം നബിയും; പ്രശ്നം രൂക്ഷം
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
അസ്ഥികൂടത്തില്‍ തൊലി വച്ചു പിടിപ്പിച്ച പോലെയെന്ന്; മലയാളത്തിലെ ട്രോളുകള്‍ അതിക്രൂരമെന്ന് മാളവിക മോഹനന്
ദളപതി വിജയ്, മക്കള്‍ സെല്വന് എന്നി രണ്ട് വലിയ താരങ്ങള്‍ കൈകോര്‍ത്ത സിനിമയായിരുന്നു മാസ്റ്റര്‍. ലോകേഷ് കനകരാജ് എന്ന മാസ്റ്റര്‍ ക്ലാസ് സംവിധായകനായിരുന്നു ചിത്രത്തിന്റെ ക്യാപ്റ്റന്‍. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ചിത്രമായിരുന്നു മാസ്റ്റര്‍. കൊവിഡ് ഭീതിമറന്ന് പ്രേക്ഷകര്‍ തീയേറ്ററിലേക്ക് എത്തിയതോടെ മാസ്റ്റര്‍ വന്‍ വിജയമായി മാറി. കേരളത്തിലും ചിത്രം വന്‍ വിജയമായിരുന്നു.
അഭ പോളിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം
മാസ്റ്ററിലെ നായികയായി എത്തിയത് മലയാളിയായ മാളവിക മോഹനന് ആയിരുന്നു. മലയാളത്തിലൂടെ കരിയര്‍ തുടങ്ങിയ താരമാണ് മാളവിക. പിന്നീട് ബോളിവുഡിലും അഭിനയിച്ചു. ഇതിന് ശേഷമാണ് താരം തമഴിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച പട്ടം പോലെയായിരുന്നു മാളവികയുടെ ആദ്യ സിനിമ. പക്ഷെ ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ പട്ടം പോലെയെ കുറിച്ച് മാളവിക മനസ് തുറക്കുകയാണ്.
വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മാളവിക മനസ് തുറന്നത്. ഏറെ പ്രതീക്ഷകളുണ്ടായിരുന്നു പട്ടം പോലെയില്‍. അളകപ്പന് സാറിന്റെ സംവിധാനം. മമ്മൂട്ടിയാണ് സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയെ കുറിച്ചുള്ള ആവേശം കൂട്ടിയിരുന്നുവെന്ന് മാളവിക പറയുന്നു. പക്ഷെ സിനിമ തീയേറ്ററില്‍ പ്രതീക്ഷിച്ച അത്ര വിജയിച്ചില്ല. അത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെന്നും മാളവിക പറയുന്നു.
അത്ര പ്രായമല്ലേ ആയിരുന്നുള്ളൂ. പരാജയത്തേയും വിജയത്തേയും കൈകാര്യം ചെയ്യാന്‍ അറിയുമായിരുന്നില്ല. സിനിമയില്‍ നായികയാകുമ്പോള്‍ ആവേശത്തോടെ ഒരുപാട് പേര് ഒപ്പമുണ്ടാകും. പക്ഷെ പരാജയപ്പെടുമ്പോള്‍ എന്തു ചെയ്യണമെന്ന് ആരും പറഞ്ഞു തരില്ലെന്നും മാളവിക പറയുന്നു. അത് അനുഭവച്ചു തന്നെ അറിയണം. വേറെ ജോലികളില്‍ പരാജയം എന്നത് പ്രൈവറ്റ് ആണ്. പക്ഷെ സിനിമയിലെ പരാജയം പബ്ലിക് ആണെന്നും മാളവിക പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും മാളവിക മനസ് തുറക്കുന്നു. മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്ന് മാളവിക അഭിപ്രായപ്പെടുന്നു. തന്റെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചുമെല്ലാം പരിഹസിച്ചുവെന്നും മാളവിക പറയുന്നു. അസ്ഥികൂടത്തില്‍ തൊലി വച്ചു പിടിപ്പിച്ച പോലെ എന്നു വരെ പറഞ്ഞുവെന്നും മാളവിക ഓര്‍ക്കുന്നു.
തന്റെ ശരീരത്തെ കുറിച്ച് പറയാന്‍ അവര്‍ക്ക് എന്താണ് അവകാശമെന്നും മാളവിക ചോദിക്കുന്നു. ആ സ്ഥിതിയ്ക്ക് വലിയ മാറ്റങ്ങള്‍ മലയാളത്തില്‍ വന്നിട്ടില്ലെന്നും മാളവിക പറയുന്നു. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല് പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും മാളവിക ചൂണ്ടിക്കാണിക്കുന്നു. അതേസമയം പരാജയം തന്നെ കരുത്തുള്ള ആളാക്കി മാറ്റിയെന്നും മാളവിക പറയുന്നു. അതിനുള്ള പരിശീലനമായിരുന്നു പട്ടം പോലെയെന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നു.
Recommended Video
പട്ടം പോലെയ്ക്ക് ശേഷം മാളവിക അഭിനയിച്ച ചിത്രം നിര്‍ണായകം ആയിരുന്നു. പിന്നീട് കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചു. പേട്ടയിലൂടെയാണ് തമിഴില്‍ എത്തുന്നത്. പിന്നാലെയാണ് വിജയ് ചിത്രത്തിലെ നായികയാകുന്നത്. ദ ഗ്രേറ്റ് ഫാദര്‍ ആണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. കാര്‍ത്തിക് നരേന്റെ തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ് ആയിരുന്നു മാളവികയുടെ ഹിന്ദി ചിത്രം.