Don't Miss!
- Automobiles ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
സംവിധായകന് കെഎസ് സേതുമാധവന് അന്തരിച്ചു; മമ്മൂട്ടിയേയും കമലിനേയും കണ്ടെത്തിയ പ്രതിഭ
ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ സംവിധായകന് ആയ കെഎസ് സേതുമാധവന് അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേഴ്സ് കോളനിയിലെ സ്വവസതിയില്‍ വച്ചായിരുന്നു. 94 വയാസായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ഒരുക്കിയിട്ടുള്ള കെഎസ് സേതുമാധവന് ജെസി ഡാനിയേല്‍ പുരസ്കാരം നല്കി നാട് ആദരിച്ചിരുന്നു. 2009 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്കാരം ലഭിക്കുന്നത്. ചട്ടക്കാരി, ഓടയില്‍ നിന്ന്, ഓപ്പോള് അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം തുടങ്ങിയ മലയാള സിനിമയുടെ ഗതി മാറ്റിയ ഒരുപാട് സിനിമകളുടെ സംവിധായകനാണ് സേതുമാധവന്.
മമ്മൂട്ടി, കമല്ഹാസന്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. ബാലതാരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തിച്ചതും കന്യാകുമാരിയിലൂടെ നായകനാക്കിയതും സേതുമാധവനായിരുന്നു. സേതുമാധവന്റെ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ 1965 ല്‍ ബാലതാരമായിട്ടായിരുന്നു സുരേഷ് ഗോപിയുടേയും അരങ്ങേറ്റം.
Recommended Video
നിരവധി തവണ ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ജനപ്രീയ നോവലുകളെ സിനിമകളാക്കി മാറ്റുന്നതില്‍ വിദഗ്ധനായിരുന്നു സേതുമാധവന്. മലയാളത്തിന്റെ മഹാനടന് സത്യന്റെ നിരവധി പ്രശസ്ത കഥാപാത്രങ്ങള്‍ സേതുമാധവന്റെ സിനിമകളിലേതായിരുന്നു. പാലക്കാട്ടുകാരനായ സേതുമാധവന്്# കെ രാംനാഥിന്റെ അസിസ്റ്റന്റായിട്ടാണ് തുടങ്ങുന്നത്. 1960 ല്‍ പുറത്തിറങ്ങിയ വീരവിജയ ആയിരുന്നു ആദ്യ സിനിമ. സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം ജ്ഞാനസുന്ദരിയായിരുന്നു. മുട്ടത്തു വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ ഒരുക്കിയത്.
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'