Don't Miss!
- Automobiles ഡ്രൈവിങ്ങ് ടെസ്റ്റ് കട്ട ശോകം തന്നെ, ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യമില്ലെന്ന് റിപ്പോർട്ട്
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ആ പാട്ടോടെ പ്രിയദര്ശന് 'മഹാകവി അമ്പലപ്പുഴ പ്രിയന്' ആയി; അറിയാക്കഥ പറഞ്ഞ് മണിയന് പിള്ള രാജു
മലയാളികള്‍ ഇപ്പോള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ ക്ലബ് ഹൗസിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചര്‍ച്ചകളും സല്ലാപങ്ങളും പാട്ടുമൊക്കെയായി പുതിയ ആപ്പിന്റെ ലോകത്തിലാണ് മലയാളികള്‍. എല്ലാ സോഷ്യല്‍ മീഡിയമുകളേയും പോലോ താരങ്ങളും ക്ലബ് ഹൗസില്‍ സജീവമായിരിക്കുകയാണ്. താരങ്ങളുമായി നേരിട്ട് സംസാരിക്കാമെന്നതും അവരെ കേള്‍ക്കാമെന്നതും ആരാധകര്‍ക്കും സന്തോഷം നല്കുന്ന കാര്യമാണ്.
കറുപ്പണിഞ്ഞ് ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര; ചിത്രങ്ങള്‍ കാണാം
ഇതിനിടെ ഇന്നലെ നടന്ന രസകരമായൊരു ചര്‍ച്ച ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ ഒരു തലമുറയുടെ ഒത്തുചേരലായിരുന്നു ഇന്നലെ ക്ലബ് ഹൗസിലെ പ്രധാന സംഭവമെന്ന് പറയാം. പ്രിയദര്ശന് സംവിധാനം ചെയ്ത പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ റിയൂണിയനായിരുന്നു ഇന്നലെ നടന്നത്. ഇതിന്റെ ഭാഗമായി മലയാള സിനിമയിലെ മുന്‍നിരക്കാരായ പ്രിയദര്ശന്, മണിയന്‍പിള്ള രാജു, സുരേഷ്കുമാര്‍, മേനക, മധുപാല്‍, നന്ദു, ശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മറ്റ് താരങ്ങളും ചര്‍ച്ചയുടെ ഭാഗമായിരുന്നു. ജോജു, ചെമ്പന്‍ വിനോജ് തുടങ്ങിയവരും തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളുമെല്ലാം പങ്കുവച്ചു. പഴയകാലത്ത പല കഥകളും ചര്‍ച്ചയിലൂടെ താരങ്ങള്‍ ശ്രോതാക്കള്‍ക്കായി പങ്കുവച്ചത് രസകരമായൊരു അനുഭവമായിരുന്നു. മണിയന്‍പിള്ള രാജുവായിരുന്നു പ്രധാന കൗണ്ടര്‍ വീരന്. ഇതിനിടെ സംവിധായകന് പ്രിയദര്‍ശനെ കുറിച്ചുള്ള രസകരമായൊരു കഥയും മണിയന്‍പിള്ള രാജു പങ്കുവെക്കുകയുണ്ടായി.
പ്രിയദര്ശന് മഹാകവി അമ്പലപ്പുഴ പ്രിയന് എന്ന പേര് ലഭിച്ച കഥയാണ് മണിയന്‍പിള്ള രാജു പങ്കുവച്ചത്. അക്കരെ നിന്നൊരു മാരന് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയുടെ അവാസന ദിവസം ഒരു പാട്ട് വേണ്ടി വന്നു. രാവിലെ പത്ത് മണിക്കാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്. വൈകിട്ടായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. രാവിലെ ഇരുന്ന് പ്രിയന് ഐഡിയ പറഞ്ഞു. അങ്ങനെ ആ പാട്ട് പ്രിയന് തന്നെ എഴുതുകയായിരുന്നു.
ആ പാട്ടിന് കണ്ണൂര്‍ രാജന് ഈണം നല്കി. ആ സംഭവത്തോടെ പ്രിയദര്ശന് മഹാകവി അമ്പലപ്പുഴ പ്രിയന് എന്നൊരു പേര് വീണുവെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. രാവിലെ പാട്ടെഴുതി, ഉച്ചയ്ക്ക് റെക്കോര്‍ഡ് ചെയ്ത്, വൈകുന്നേരും ഷൂട്ട് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സിനിമ റിലീസും ചെയ്തു. ഇതൊരു ചരിത്രമാണെന്നും ലോക സിനിമയില്‍ തന്നെ ഇതുപോലൊരു സംഭവമില്ലെന്ന് പ്രിയദര്‍ശനും പറയുകയുണ്ടായി. രസകരമായ ചര്‍ച്ചയില്‍ താരങ്ങളെ കേള്‍ക്കായി നിരവധി പേരും എത്തിയിരുന്നു.
Recommended Video
1984 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൂച്ചക്കൊരു മൂക്കുത്തി. മോഹന്‍ലാല്‍, ശങ്കര്‍, മേനക, എംജി സോമന് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുരേഷ് കുമാറും സനല്‍ കുമാറുമായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എംജി രാധാകൃഷ്ണനായിരുന്നു സംഗീത സംവിധാനം. പ്രിയദര്ശന് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു പൂച്ചക്കൊരു മൂക്കുത്തി. എംജി ശ്രീകുമാര്‍ പിന്നണി ഗായകനായി അരങ്ങേറിയതും ഈ ചിത്രത്തിലൂടെയായിരുന്നു. ഈ സിനിമയുടെ വിജയമാണ് പിന്നീട് പല ഹിറ്റുകളുടേയും തുടക്കമായത്.
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം