ശുഭപ്രതീക്ഷയോടെ 'നാളേയ്ക്കായി', ചിത്രീകരണം പൂര്‍ത്തിയായി
കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ''നാളേയ്ക്കായി'' പൂര്‍ത്തിയായി. കോവിഡിനെ തുടര്‍ന്ന് ചിത്രീകരണം പാതിവഴിയില്‍ നിറുത്തിവെയ്ക്കുകയും സര്‍ക്കാര്‍ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യ സിനിമ കൂടിയാണ് നാളേയ്ക്കായി.
പുതിയ കാലത്ത് ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന ഒരു കാലഘടനയില്‍, വൈകാരികമായ അവഗണനകള്‍ക്കും തിരസ്‌ക്കരണങ്ങള്‍ക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രം പറയുന്നത്.

ദിനനാഥന്‍ എന്ന അവിവാഹിതനായ നാല്പതുകാരന്‍ ബാങ്കുദ്യോഗ സ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്‌സിഡന്റിലൂടെ തികച്ചും ആകസ്മികമായി കടന്നുവരുന്ന റോസ്‌ലിന്‍ എന്ന അധ്യാപികയുടെയും വൈകാരികബന്ധങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കോവിഡിനുശേഷമുള്ള ഒരു നല്ല നാളേയ്ക്കായി ശുഭപ്രതീക്ഷ യോടെ കാത്തിരിക്കുന്ന എല്ലാവര്‍ക്കുമുള്ളൊരു സമര്‍പ്പണം കൂടീയാണീ ചിത്രം.
മിസ് ഇന്ത്യ മത്സരത്തിൽ സ്മൃതി ഇറാനി, റാമ്പിൽ ചുവട് വെച്ച് 21 കാരി, വീഡിയോ വൈറൽ
സന്തോഷ് കീഴാറ്റൂര്‍, മധുപാല്‍, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്‌സപ്പന്‍ മത്തായി, ഷിബുലബാന്‍, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുല്‍, ആര്‍.ജെ. സുമേഷ്, എ.കെ. വേണുഗോപാല്‍, കണ്ണന്‍, അനന്തു, ബെന്നജോണ്‍, നന്ദന നന്ദഗോപാല്‍, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല, സരിതാ രാജീവ്, ആശാനായര്‍, ആമി, സീമാബാലകൃഷ്ണന്‍, ശിവലക്ഷ്മി എന്നിവരഭിനയിക്കുന്നു.
കേന്ദ്ര കഥാപാത്രമായ ദിനനാഥനെ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുമ്പോള്‍ റോസ്‌ലിനെ പുതുമുഖമായ ബെന്നജോണും ലോറന്‍സ് ഡിക്കോസ്റ്റയെ സജീവ് വ്യാസയും അവതരിപ്പിക്കുന്നു.
ബാനര്‍, നിര്‍മ്മാണം - സൂരജ് ശ്രുതി സിനിമാസ്, സംവിധാനം - സുരേഷ് തിരുവല്ല, എക്‌സി: പ്രൊഡ്യൂസര്‍ - ആഷാഡം ഷാഹുല്‍, വിനോദ് അനക്കാപ്പാറ, കഥ, തിരക്കഥ, സംഭാഷണം - വി.കെ. അജിതന്‍ കുമാര്‍, ഛായാഗ്രഹണം - പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ് - കെ. ശ്രീനിവാസ്, പ്രൊ: കണ്‍ട്രോളര്‍ - ചന്ദ്രദാസ്, പ്രൊ: എക്‌സി: സുനില്‍ പനച്ചമൂട്, ഗാനരചന - ജയദാസ്, സംഗീതം, പശ്ചാത്തല സംഗീതം - രാജീവ് ശിവ, ആലാപനം - സരിത രാജീവ്, കല - രാധാകൃഷ്ണന്‍, വസ്ത്രാലങ്കാരം - സൂര്യ ശ്രീകുമാര്‍, ചമയം - അനില്‍ നേമം, ചീഫ് അസ്സോ : ഡയറക്ടര്‍ - കിരണ്‍ റാഫേല്‍, സഹസംവിധാനം - ഹാരിസ്, അരുണ്‍, സ്റ്റില്‍സ് - ഷാലു പേയാട്, യൂണിറ്റ് - ചിത്രാഞ്ജലി, ഡിസൈന്‍സ് - മീഡിയാസെവന്‍, പിആര്‍ഓ - അജയ് തുണ്ടത്തില്‍.


Click it and Unblock the Notifications