Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഓസ്കാര്‍ വേദിയില്‍ വീണ്ടും ഏഷ്യന്‍ തിളക്കം; ചരിത്രം കുറിച്ച് രണ്ട് വനിതകള്‍
ഓസ്കാര്‍ വേദിയില്‍ വീണ്ടും തിളങ്ങി ഏഷ്യ. മികച്ച സംവിധായകയ്്ക്കും മികച്ച സഹനടിക്കുമുള്ള പുരസ്കാരവും ഏഷ്യയിലേക്ക് എത്തിയിരിക്കുകയാണ്. രണ്ട് വനിതകളിലൂടെയാണ് ഇത്തവണ ഓസ്കാര്‍ വേദിയില്‍ ഏഷ്യന്‍ വന്‍കര അഭിമാനം സൃഷ്ടിച്ചത്.
കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍
മികച്ച സംവിധാനത്തിനുള്ള ഓസ്കാര്‍ നേടുന്ന രണ്ടാമത്തെ മാത്രം വനിതയും ആദ്യത്തെ ഏഷ്യന്‍ വംശജയുമായി മാറിയിരിക്കുകയാണ് ക്ലൂയി ഷാവോ. നൊമാഡ്ലാന്ഡ് എന്ന ചിത്രത്തിലൂടെയാണ് ഷാവോ ചരിത്രം കുറിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള പുരസ്കരാവും നൊമാഡ്ലാന്‍ഡിനാണ് ലഭിച്ചത്. ചിത്രം ഓസ്കാര്‍ വേദിയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കുമെന്നും പലരും നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
ഷാവോയ്ക്ക് മുമ്പ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടിയ വനിത കാതറിന് ബിഗ് ലോവ് ആണ്. 2008 ല്‍ ഹര്‍ട്ട് ലോക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച സംവിധാനത്തിലുള്ള ഓസ്കാര്‍ ഒരു വനിതയിലേക്ക് എത്തിയത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഷാവോയെ തേടിയെത്തിയിരുന്നു. വ്യത്യസ്ത വിഭാഗങ്ങളിലായി 70 സ്ത്രീകളായിരുന്നു ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.
ഓസ്കാര്‍ വേദിയിലെ ഏഷ്യന്‍ തിളക്കമായി മാറിയ മറ്റൊരു വനിതയാണ് യൂ ജുങ് യോന്‍. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ജുങ് സ്വന്തമാക്കിയത്. ദക്ഷിണ കൊറിയന്‍ സിനിമകളിലൂടേയും സീരീസുകളിലൂടേയും അഞ്ച് പതിറ്റാണ്ടുകളായി അഭിനയ രംഗത്ത് ജുങ് സജീവ സാന്നിധ്യമാണ്. മികച്ച ധാരാളം സിനിമകളുടെ ഭാഗമാകാന്‍ ജുങ്ങിന് സാധിച്ചിട്ടുണ്ട്.
മിനാരിയിലെ പ്രകടനമാണ് ജുങ്ങിനെ തേടി ഓസ്കാര്‍ എത്തിയത്. മിനാരിയിലെ പ്രകടനത്തിന് ജുങ്ങിനെ തേടി ഗില്‍ഡ് പുരസ്കാരം ബ്രിട്ടീഷ് അക്കാദമി പുരസ്കാരം തുടങ്ങിയവ എത്തിയിരുന്നു. ഈ പുരസ്കാരങ്ങള്‍ സ്വന്തമാക്കുന്ന ആദ്യത്തെ കൊറിയന്‍ നടിയും മികച്ച സഹനടിക്കുള്ള ഓസ്കാര്‍ നേടുന്ന ആദ്യ ഏഷ്യന്‍/ദക്ഷിണ കൊറിയന്‍ താരവുമാണ് ജുങ്. 73-ാം വയസിലാണ് ജുങ്ങിനെ തേടി ഓസ്കാര്‍ എത്തുന്നത്.
നൊമാഡ്ലാന്ഡായിരുന്നു ഇത്തവണ ഓസ്കാര്‍ വേദിയില്‍ തിളങ്ങിയ ചിത്രം. മൂന്ന് പുരസ്കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. മികച്ച ചിത്രം, സംവിധാനം എന്നീ പുരസ്കാരങ്ങള്‍ നൊമാഡ്ലാന്‍ഡിന് ലഭിച്ചപ്പോള്‍ ചിത്രത്തിലെ പ്രകടനത്തിലൂടെ ഫ്രൊന്സെസ് മക്ഡോര്‍മന്‍ഡ് മികച്ച നടിയായി മാറി. ഇത് മൂന്നാം തവണയാണ് നടിയെന്ന നിലയില്‍ മക്ഡോര്‍മന്‍ഡ് ഓസ്കാര്‍ നേടുന്നത്. മൊത്തം നാല് ഓസ്കാര്‍ അവരുടെ പക്കലുണ്ട്.
Recommended Video
ദ ഫാദര്‍ എന്ന ചിത്രത്തിലൂടെ ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി മാറി. ഇത് രണ്ടാം തവണയാണ് ഹോപ്കിന്സിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കന്നത്. ദി സൈലന്‍സ് ഓഫ് ദ ലാംപ്സിലൂട 1992ലായിരുന്നു ആദ്യം പുരസ്കാരം നേടിയത്. ജൂദാസ് ആന്റ് ദ ബ്ലാക്ക് മിശിഹയിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കുന്നതിനും ഓസ്കാര്‍ വേദി സാക്ഷിയായി.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ