Don't Miss!
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഷാജിക്ക് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു
മമ്മൂട്ടിയുടെ ഓഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഓഗസ്റ്റ് 15 ആയിരുന്നു തൊട്ടുമുമ്പ് റിലീസ് ചെയ്ത ഷാജി ചിത്രം. ഷാജിയും എസ്. എന്‍. സ്വാമിയും ഒന്നിച്ച ചിത്രവും ബോക്സ് ഓഫിസില്‍ വന്‍പരാജയമേറ്റുവാങ്ങി. മമ്മൂട്ടി തന്നെ നായകനായ ദ്രോണ 2010 ആയിരുന്നു അതിനു മുമ്പുള്ള ചിത്രം. അതിന്റെയും വിധി മറിച്ചായിരുന്നില്ല. മമ്മൂട്ടി ഒന്നിലേറെ വേഷത്തില്‍ വന്നിട്ടും പ്രേക്ഷകര്‍ സ്വീകരിച്ചില്ല.
മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് ആയിരുന്നു ദ്രോണയ്ക്കു മുമ്പായി തിയറ്ററില്‍ എത്തിയത്. എഫ്എം റേഡിയോ ജോക്കികളും ലാലും കൊലപാതകങ്ങളുമെല്ലാം ഉണ്ടായിട്ടും വിധി ഒന്നു തന്നെ. ലാലും ഷാജിയും ഒന്നിച്ച അവസാന ചിത്രം ഇതായിരുന്നു. റെഡ് ചില്ലീസിനു മുമ്പ് ലാലിന്റെതായി എത്തിയത് അലിഭായി ആയിരുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രവും കൈപ്പൊള്ളി. കോഴിക്കോട് അങ്ങാടിയും തീവ്രവാദവും രാഷ്ട്രീയവും ഗുണ്ടായിസവുമായി പതിവു ചേരുവകള്‍ തന്നെയായിരുന്നു അലിഭായിയിലും.
2006ല്‍ റിലീസ്ചെയ്ത ബാബാ കല്യാണിയില്‍ ലാലിനെ പൊലീസാക്കിയിട്ടും പ്രേക്ഷകര്‍ക്കു പിടിച്ചില്ല. ഇതിലും തീവ്രവാദം തന്നെയായിരുന്നു വിഷയം. ഇതിനിടെ സുരേഷ്ഗോപിയെ നായകനാക്കി രണ്ടു ചിത്രമൊരുക്കി. സൗണ്ട് ഓഫ് ബൂട്ടും ടൈമും. രണ്ടും തകര്‍ന്നു തരിപ്പണമായി. രാജേഷ് ജയരാമനായിരുന്നു രണ്ടിന്റെയും തിരക്കഥയൊരുക്കിയിരുന്നത്. നക്സലിസമായിരുന്നു സൗണ്ട് ഓഫ് ബൂട്ടില്‍. ടൈമില്‍ സുരേഷ്ഗോപി ഇരട്ടവേഷത്തിലായിരുന്നു. അച്ഛനും മകനും.
ദിലീപുമായി ഒന്നിച്ച ദ് ഡോണും ഇതിനിടെ റിലീസായി. ദിലീപിനെ പോലെയൊരാളെ അധോലോക നേതാവായി കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടില്ല. 2006ല്‍ റിലീസ് ചെയ്ത ചിന്താമണി കൊലക്കേസ് ആണ് ഷാജിയുടെതായി അവസാനമായി ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ച ചിത്രം. സുരേഷ്ഗോപിയായിരുന്നു നായകന്. ഭാവന നായികയും. രഞ്ജിത്തൊരുക്കിയ കേരള കഫേയില്‍ ഷാജി ചെയ്ത ലളിതം ഹിരണ്മയം മാത്രമായിരുന്നു അല്പമെങ്കിലും വ്യത്യസ്തത പുലര്‍ത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ക്രഡിറ്റ് മുഴുവനും രഞ്ജിത്തിനായിരുന്നതിനാല്‍ ഇത് ആരും നേട്ടമായി പറഞ്ഞതുമില്ല.
ഇനി പ്രതീക്ഷ മുഴുവന്‍ ജയറാം നായകനാകുന്ന മദിരാശിയില്‍. മലയാള സിനിമയില്‍ കാറ്റു മാറി വീശുന്നതറിയാതെ ഇപ്പോഴും ചിത്രമൊരുക്കുന്ന കുറച്ചു സംവിധായകരില്‍ ഒരാളാണ് ഷാജി കൈലാസ്.
മറ്റു പേജുകളില്‍ വായിക്കുക
ഇത് പൃഥ്വിരാജിന്റെ സിംഹാസനം തെറിപ്പിക്കും
കുഴപ്പം തിരക്കഥയുടെത്
കട്ട് ആന്റ് പേസ്റ്റില്‍ ഒരു സിംഹാസനം
പൃഥിരാജിനെന്ത് പറ്റി?
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്