Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
അറസ്റ്റ് വാറണ്ടുമായി പോലീസുകാര്‍ വീടിന് മുന്നില്‍, കേസ് ജാതിപ്പേര് വിളിച്ചതിന്: സലിംകുമാര്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി കയറേണ്ടി വന്ന അനുഭവം പങ്കുവച്ച് നടന് സലീം കുമാര്‍. പോലീസുകാര്‍ തന്നെ അറസ്റ്റ് ചെയ്യാനായി വീട്ടില്‍ വന്ന സംഭവത്തെ കുറിച്ചാണ് സലീം കുമാര്‍ വെളിപ്പെടുത്തിയത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു സലീം കുമാറിനെതിരെ പരാതി. ഇതിന്റെ പേരില്‍ ഏറെ നാള് തനിക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നുവെന്നും സലിം കുമാര്‍ പറയുന്നു. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ തുറന്നു പറഞ്ഞത്.
അതൊരു രസകരമായ കഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ ജയന് വന്ന് അവന്റെ ഒരു ദളിത് സുഹൃത്തിന് വീടില്ല എന്നു പറഞ്ഞു. അയാളെ സഹായിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. മണിയും ഞാനുമുണ്ട്. ജയന്, സജീവ് തുടങ്ങി ഞങ്ങളുടെ ഒരു ഗ്യാങ് ആണ് മുന്നിട്ടിറങ്ങിയത്. ഞങ്ങളാണ് ഈ കാസറ്റിലെ ഐറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു ചാരിറ്റി എന്ന രീതിയിലാണ് ഞങ്ങള്‍ കാസറ്റ് ചെയ്തതെന്നും സലിം കുമാര്‍ പറയുന്നു.
അതില്‍ കൃഷ്ണന് കുട്ടി നായര്‍ ഏത് ജാതിയില്‍പ്പെട്ട ആളാണ് എന്നൊരു ചോദ്യമുണ്ടായിരുന്നു. എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്ക്രിപ്റ്റ് അനുസരിച്ച് ഉള്ളാടന്‍ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. പരിപാടി കഴിഞ്ഞു. കാസറ്റ് കച്ചവടത്തിലൂടെ അമ്പതിനായിരും രൂപയോളം അന്ന് കിട്ടിയെന്നും സലിം കുമാര്‍ ഓര്‍ക്കുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം നടക്കുന്നത്. അപ്പോഴേക്കും സലിം കുമാര്‍ സിനിമാനടനായിരുന്നു.
ചൂടുപിടിപ്പിച്ച് ഗ്ലാമര്‍ റാണി അപ്സര റാണി; ചിത്രങ്ങള്‍
എന്റെ വീട്ടിന് മുന്നില്‍ പോലീസുകാര്‍ നില്‍ക്കുകയാണ്. അറസ്റ്റ് വാറണ്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ പേടിച്ചു പോയി. ഉള്ളാട മഹാസഭയായിരുന്നു കേസ് കൊടുത്തത്. പണ്ട് ഞാന്‍ ആ കാസറ്റില്‍ കൃഷ്ണന്‍കുട്ടി നായരുടെ ജാതി ഉള്ളാടന്‍ ആണെന്ന് പറഞ്ഞതാണ് കേസ്. മണിയും സജീവും ഉള്ളാടന്‍ എന്ന് പറഞ്ഞിരുന്നു. പക്ഷെ മണിയും സജീവും ദളിതര്‍ ആയതുകൊണ്ട് കേസ് വന്നില്ല. പക്ഷെ എനിക്കെതിരെ കേസ് വന്നു. ദളിതര്‍ക്ക് ജാതി പറയാം, ഞാന്‍ ഇഴവാനായത് കൊണ്ട് പറ്റില്ലെന്നാണ് പറയുന്നത്.
Recommended Video
സംഘടനയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമില്ല. തന്നെ അറസ്റ്റ് ചെയ്ത് എറണാകുളം ഹൈക്കോടതിയില്‍ ഹാജരാക്കി. പിന്നീട് ഹരിശ്രീ വേണു എന്ന സുഹൃത്തിന്റെ ജാമ്യത്തിലാണ് തന്നെ വിടുന്നതെന്നും സലിം കുമാര്‍ പറയുന്നു. ഈ കേസിന്റെ ഭാഗമായി താന്‍ സ്ഥിരം കോടതി കയറി ഇറങ്ങിയെന്നും പിന്നീട് ആ കേസ് തള്ളിപ്പോയെന്നും സലിം കുമാര്‍ പറയുന്നു.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?