Don't Miss!
- Lifestyle അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- News എംഎല്‍എമാരടക്കം ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്‍ഡിലെ 6 ജില്ലകള്‍..! കാരണമിത്
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സാറയുടെ തിരഞ്ഞെടുപ്പുകളും അന്നയുടെ പ്രകടനവും; സാറാസ് കണ്ടിരിക്കേണ്ട സിനിമ!
സാറാസ് (Sara'S) പേര് പോലെ തന്നെ സാറയുടെ സിനിമയാണ്. സാറയുടെ തീരുമാനങ്ങള്‍, സാറയുടെ സ്വപ്നങ്ങള്‍, സാറയുടെ തിരഞ്ഞെടുപ്പുകള്‍, സാറയുടെ ജീവിതം. പുരുഷാധിപത്യ സമൂഹത്തില്‍, എത്രത്തോളം പുരോഗമവാദികളാണെന്ന് പറഞ്ഞ് നടന്നാലും വിവാഹ ശേഷം വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കുന്നവരാണ് നമ്മള്. അങ്ങനൊരു സമൂഹത്തില്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും പിന്നാലെ പോകുന്നതും, അമ്മയാകണ്ട എന്ന് തീരുമാനിക്കുന്നതുമെല്ലാം കണക്കാക്കപ്പെടുക സ്വര്‍ത്ഥതയും അഹങ്കാരവുമൊക്കെയായിട്ടാകും.
ആ പൊതു ബോധത്തെ മറുവശത്തു നിന്നു കൊണ്ട് ചോദ്യം ചെയ്യാനുള്ള തുടക്കമാണ് സാറാസ്. അമ്മയാകേണ്ട എന്ന തീരുമാനവുമായി ജീവിക്കുന്ന യുവതിയാണ് സാറ. കുട്ടികളെ നോക്കുക എന്ന ഉത്തരവാദിത്തം തനിക്ക് ഏറ്റെടുക്കാനാകില്ലെന്നും സിനിമ സംവിധാനം ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നതുമാണ് സാറയുടെ തീരുമാനത്തിന് പിന്നില്‍. മാതൃത്വത്തെ ഗ്ലോറിഫൈ ചെയ്യുന്ന സമൂഹത്തിലും സിനിമയിലുമാണ് സാറാസ് പോലൊരു സിനിമയുണ്ടാകുന്നത്. നാളിതുവരെ മലയാള സിനിമയോ സമൂഹമോ വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പോയൊരു വിഷയം.
വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും അതിനെ അതിവൈകാരികതയോ അതിനാടകീയതയോ ഇല്ലാതെ സട്ടിലായിട്ട് അവതരിപ്പിക്കാനാണ് സാറാസ് ശ്രമിച്ചിരിക്കുന്നത്. സ്വന്തമായൊരു തിരഞ്ഞെടുപ്പുണ്ടാകുന്ന സ്ത്രീകളെ കുറ്റപ്പെടുത്താനോ വിധിക്കാനോ ചിത്രം തയ്യാറാകുന്നില്ല. അന്നയുടെ സാറയിലൂടെ ഒരുപാട് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വക ഇട്ട് തരികയാണ് ജൂഡ് ആന്റണി.
സിദ്ധീഖിന്റെ ഗൈനക്കോളജിസ്റ്റ് കഥാപാത്രം പറയുന്നത് പോലെ, മോശം രക്ഷിതാവ് ആകുന്നതിനേക്കാള്‍ നല്ലത് രക്ഷിതാവ് ആകാതിരിക്കുന്നതാണെന്നും ഒരു സിനിമ ചെയ്യുന്നത് പോലെ തന്നെ തയ്യാറെടുപ്പുകള്‍ വേണ്ടൊരു ജോലിയാണ് പാരന്റിംഗ് എന്നും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.
വളരെ പ്രധാനപ്പെട്ടൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പോലും ചിത്രം വല്ലാതെ സീരിയസ് ആയി മാറുന്നില്ല. തുടക്കം മുതല്‍ അവസാനം വരെ, ജൂഡിന്റെ മുന്‍ സിനിമകളെ പോലെ തന്നെ, ലൈറ്റ് മൂഡിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതുപക്ഷെ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ ഗൗരവ്വം കുറച്ച് കാണിക്കുന്നുമില്ല.
അന്നയുടെ സാറയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന 'ജീവന്' ആണ് സണ്ണിയുടെ ജീവന്. തീര്‍ത്തും പുതിയ കാലത്തെ പങ്കാളികളാണ് സാറയും ജീവനും. പരസ്പരം സ്നേഹിക്കുകയും തീരുമാനങ്ങളേയും തിരഞ്ഞെടുപ്പുകളേയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍. കുട്ടികള്‍ വേണ്ട എന്ന തീരുമാനം എടുക്കാനുള്ള അവകാശം സാറയുടേതാണെന്ന് പറയാന്‍ സാധിക്കുന്നുണ്ട് ജീവന്.
നല്ലൊരു വിഷയം സംസാരിക്കുമ്പോഴും മേക്കിംഗിലും തിരക്കഥയിലുമെല്ലാം സാറാസ് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും ഡയലോഗുകള്‍ ഔട്ട് ഓഫ് നോ വേര് കുത്തിക്കയറ്റിയത് പോലെ അനുഭവപ്പെടുന്നുണ്ട്. ആദ്യ പകുതിയിലെ വേഗത കഥയിലും കഥാപാത്രങ്ങളിലും ഇന്‍വെസ്റ്റ് ചെയ്യാനുള്ള സമയം പ്രേക്ഷകര്‍ക്ക് നല്‍കാതെ പോകുന്നുണ്ട്. തമാശയ്ക്ക് വേണ്ടി പറയുന്ന തമാശകളും കല്ലുകടിയാകുന്നു. പ്രകടനത്തില്‍ അന്ന ബെന്‍ തന്റെ മുന്‍ സിനിമകളില്‍ നിന്നും ഒരുപടി മുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് കാണാം.
Recommended Video
ആര്‍ക്കും ഇഷ്ടം തോന്നുന്നൊരു 'മിടുക്കി' ഇമേജില്‍ നിന്നും ഉറച്ച തീരുമാനങ്ങളുള്ള 'സെല്‍ഫിഷ്' സ്ത്രീയിലേക്കുള്ള മാറ്റം അനായാസമായി അന്ന സാധ്യമാക്കുന്നുണ്ട്. തന്റെ കഥാപാത്രത്തെ ഈസിയായി തന്നെ സണ്ണിയും അവതരിപ്പിക്കുന്നുണ്ട്. അതേസമയം ലൗഡ് ആയ രംഗങ്ങളില്‍ സണ്ണിയുടെ പ്രകടനം എഫക്ടീവ് ആകാതെ പോകുന്നതും കാണാം. അനുഭവ സമ്പത്തുള്ള സിദ്ധീഖും മല്ലിക സുകുമാരനും സൃഷ്ടിയില്‍ വലിയ ആഴമില്ലാത്ത കഥാപാത്രങ്ങളെ വളരെ എഫക്ടീവായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പലരുടേയും പ്രകടനം നാടകീയമായി മാറുന്നു.
നന്നാക്കാമായിരുന്ന ഒരുപാട് ഏരിയകളുണ്ടെങ്കിലും ചര്ച്ചയാകേണ്ടൊരു വിഷയം സംസാരിക്കുന്ന ചിത്രമെന്ന നിലയില്‍ കണ്ടിരിക്കേണ്ടൊരു സിനിമയാണ് സാറാസ്.
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു