Don't Miss!
- News മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 8.2 ശതമാനം വരെ പലിശ; പോസ്റ്റ് ഓഫീസിന്റെ ഈ തകർപ്പൻ സ്കീം അറിയാമോ?
- Sports T20 World Cup 2024: റിഷഭും സഞ്ജുവുമല്ല; ധോണി വിക്കറ്റ് കീപ്പറാവണം! കാരണം വീരു പറയുന്നു
- Automobiles മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സമയം പോകന്‍ മറിയംമുക്കിലേക്കു പോകാം
ആദ്യ പകുതി കടലിലും രണ്ടാം പകുതി പള്ളിയിലുമായി പോയൊരു ചിത്രം. പക്ഷേ രണ്ടിടത്തും ഉറച്ചുനില്‍ക്കാത്തതിനാല്‍ പ്രേക്ഷകര്‍ സിനിമയ്ക്കൊടുവില്‍ കൂവി മടുക്കുന്നു. ഫഹദ് ഫാസില്‍ നായകനായ മറിയംമുക്ക് എന്ന ചിത്രത്തിനൊടുവില്‍ കൂവി മടുക്കുന്ന പ്രേക്ഷകരെയാണു കാണുന്നത്. കടല്‍ പശ്ചാത്തലത്തിരൊങ്ങിയ ചിത്രം പള്ളിയിലേക്കും മാതാവിന്റെ ദിവ്യ പ്രവൃത്തിയിലേക്കുമായിപ്പോയതോടെ സംവിധായകന് പ്രേക്ഷകരെയങ്ങു മറുന്നു.
പിന്നെ നായകന്റെയും നായികയുടെയും പ്രണയം വിജയിപ്പിക്കാന്‍ പലതും കാട്ടിക്കൂട്ടേണ്ടി വന്നു. എല്ലാ തെമ്മാടികളെയും ഒറ്റരാത്രികൊണ്ടു വിശുദ്ധന്മാരാക്കേണ്ടി വന്നു. അതോടെ എല്ലാം തകിടം മറിഞ്ഞു. പിന്നെ പ്രേക്ഷകര്‍ തിയറ്റര്‍ കയ്യടക്കുകയായി. സിനിമ ക്ലൈമാക്സിലെത്തുമ്പോഴേക്കും എല്ലാവരും കൂവേണ്ട സ്ഥിതിയിലാണ്. കൂവി കൂവി സിനിമ അവസാനിക്കുന്നു.
ജയിംസ് ആല്‍ബര്‍ട്ടിന്റെ കന്നി സംവിധാന സംരംഭമായ മറിയംമുക്ക് ആവറേജിലും താഴെയൊതുങ്ങിപ്പോകുന്നൊരു ചിത്രാണ്. ഫഹദ് ഫാസിലിനൊപ്പം മലയാളത്തിലെ ഒരുവിധം മൂന്നാംനിര താരങ്ങളൊക്കെയുണ്ടായിട്ടും വിജയിപ്പിച്ചെടുക്കാന്‍ കഴിയുന്നില്ല. വലിയൊരു കാന്‍വാസില്‍ തുടങ്ങിയ ചിത്രം ഒടുവില്‍ പള്ളിക്കകത്തെ ചെറിയൊരു ഫ്രെയിമിലേക്കു ചുരുങ്ങിപോകുന്നു.
ഫഹദ് നായകനായ ആമേന്‍ കണ്ടവര്‍ക്ക് ഈ സിനിമയില്‍ ഒരു പുതുമയും തോന്നില്ല. ഫഹദിന്റെ തന്നെ ചേഷ്ടകളെല്ലാം ആവര്ത്തനമായിട്ടേ തോന്നുന്നുള്ളൂ. കണ്ടാല്‍ പ്രണയം തോന്നുകയോ മുഖത്തൊരു പ്രണയം തോന്നുകയോ ചെയ്യാത്തൊരു നായിക നായകനു തീരെ ചേരുന്നില്ല. പിന്നെ ബാക്കിയെല്ലാം നമ്മള് പല സിനിമയില്‍ കണ്ട കഥാപാത്രങ്ങള്‍ തന്നെ. ചായക്കടക്കാരനും മീന്‍ വില്ക്കുന്നവനും അവിടുത്തെ ഗുണ്ടകളും ഗുണ്ടാ നേതാക്കളും നേട്ടമുണ്ടാക്കാന്‍ വരുന്ന വരത്തനുമെല്ലാമായി സിനിമയാകെ കൂടിമറിയുന്നു.
സംവിധായകന്റെതു തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും. ഓര്‍ത്തുവയ്ക്കാവുന്നൊരു നല്ല മുഹൂര്ത്തംപോലും സിനിമയിലില്ല. നല്ല സംഭാഷണോ ഗാനമോയില്ല. യേശുദാസ് ഏറെക്കാലത്തിനു പാടിയൊരു പാട്ടുണ്ടായിരുന്നു. പക്ഷേ അതുപോലും പ്രേക്ഷകഹൃദയത്തില്‍ ഇടം പിടിക്കുന്നില്ല.
മനോജ് കെ. ജയന്, ജോയ്മാത്യു, സാദിഖ്, നന്ദു, ഇര്‍ഷാദ്, ശ്രീജിത്ത് രവി, ദേവി അജിത്ത്, സീമ ജി. നായര്‍ എന്നിങ്ങനെ താരസമ്പുഷ്ടമായൊരു ചിത്രമായിരുന്നു മറിയംമുക്ക്. പക്ഷേ സംവിധായകന്റെ ശ്രദ്ധ ഫഹദ് ഫാസിലില്‍ മാത്രമായതോടെ മറ്റുള്ളവര്‍ വെറുതെ വന്ന് അഭിനയിക്കുന്നവരായി പോയി. വെറുതെയൊരു സമയം കൊല്ലിയായി മാത്രം കണ്ടിരിക്കാവുന്നൊരു ചിത്രമാണ് മറിയംമുക്ക്.
ചുരുക്കം: കേട്ടു പഴകിയ കഥയും നായകനെ കേന്ദ്രീകരിച്ചുള്ള ആവിഷ്കാരവും മുഷിപ്പിക്കുന്നു.
ഫെലിക്സിന്റെ പ്രണയം സഫലമാകുമോ?
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
'പഠനത്തിൽ പിന്നോട്ടായതുകൊണ്ടാണോ നൃത്തത്തിലേക്ക് പോയതെന്ന് ചോദിക്കുമായിരുന്നു, അന്ന് അമ്മയോട് കള്ളം പറഞ്ഞു'