Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇയ്യോബ് എന്നാല്‍ ലാല്‍
ഇങ്ങനെയൊരു ശബ്ദം വച്ച് ഇയാള്‍ എങ്ങനെ അഭിനയിക്കുന്നു എന്നാണ് നടന് ലാലിനെ കണ്ട് പലരും ചോദിച്ചിരുന്നത്. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പനിയന് എന്ന കഥാപാത്രത്തെ ചെയ്യുമ്പോള്‍ താന്‍ മലയാള സിനിമയിലെ താരങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി മാറുമെന്ന് ലാല്‍ ചിന്തിച്ചിട്ടേയുണ്ടാകുമായിരുന്നില്ല. അതുവരെ അയാള്‍ അറിയപ്പെട്ടിരുന്നത് സിദ്ദീഖ്ലാല്മാരില് ഒരാളായിട്ടായിരുന്നു. സൂപ്പര്‍ഹിറ്റായ ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇരട്ടകളില്‍ ഒരാളായി.
പക്ഷേ ലാലില്‍ നല്ലൊരു നടനെ കണ്ടെത്തുന്നത് സംവിധായകന് ജയരാജ് ആയിരുന്നു. പിന്നീട് മോഹന്‍ലാലിനൊപ്പം കന്മദം എന്ന ചിത്രം ചെയ്തു. അതിലും നല്ലൊരു പ്രകടനമായിരുന്നു ലാലിന്റെത്. പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കോമഡി ചിത്രമായാലും അവാര്‍ഡ് ചിത്രമായാലും ലാല്‍ അവിടെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കും.
മധുപാലിന്റെ തലപ്പാവ് എന്ന ചിത്രത്തിലെ പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍ തന്നെ സംവിധായകന് ഉറപ്പായിരുന്നു ഇയാള്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് നേടുമെന്ന്. നക്സലൈറ്റ് വര്‍ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രന് നായരുടെ ജീവിതമായിരുന്നു ലാലിന് അവതരിപ്പിക്കാനുണ്ടായിരുന്നത്. അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം നന്നായി പ്രതിഫലിപ്പിക്കാന്‍ ലാലിനു സാധിച്ചു.
മധുപാലിന്റെ തന്നെ ഒഴിമുറി എന്നചിത്രത്തിലാണ് ലാല്‍ ഇതേപോലെ വിസ്മയം തീര്‍ത്തത്. നാലു കാലഘട്ടത്തിലൂടെയാണ് ലാല്‍ അതില്‍ കടന്നുപോകുന്നത്. നാലും നാലു സ്വഭാവമുള്ള കഥാപാത്രങ്ങള്‍. അവിടെയൊന്നും അയാള്‍ക്കു പാളിച്ച വന്നില്ല.
ശക്തമായ കഥാപാത്രങ്ങളെ ചെയ്യുമ്പോഴും സിനിമ സംവിധാനംചെയ്യുക, നിര്‍മിക്കുക എന്നിവയിലെല്ലാം ലാല്‍ ഉണ്ടായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് എന്നുവേണ്ട ഏതു താരങ്ങള്‍ക്കൊപ്പം നിര്ത്താവുന്നൊരു താരമായി ലാല്‍ വളര്‍ന്നു. രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടുക എന്നതു തന്നെ ആ നടനുള്ള വലിയ അംഗീകാരമല്ലേ.
ഇയ്യോബിന്റെ പുസ്തകത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകനെങ്കിലും തിളങ്ങിയത് ലാല്‍ ആണ്. ഇയ്യോബിന്റെ വിചിത്രമായ സ്വഭാവത്തെ അയാള്‍ നന്നായി ചെയ്തു. അയാളുടെ വളര്‍ച്ചയും തളര്‍ച്ചയും ആ മുഖത്തു നിന്നു വായിച്ചെടുക്കാം. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളെ ലഭിക്കുമ്പോള്‍ നമ്മുടെ താരങ്ങള്‍ എത്രത്തോളം ഉയരത്തിലെത്തുന്നു എന്നതിന്റെ തെളിവാണിത്.
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ