Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മമ്മൂട്ടിയുടെ ബദലെന്നത് ബിജുവിന് തിരിച്ചടി?
സൂപ്പര്‍ താരങ്ങളുടെ നിഴലില്‍ ഒതുങ്ങിപ്പോയവരല്ല മലയാള സിനിമയിലെ പല നടന്മാരെങ്കിലും ഇടിച്ചുകയറി വരാന്‍ പാകത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും നിരന്തരം ലഭിച്ചാല്‍ മാത്രമേ ഈ ഒരു സത്യത്തെ നേരിടാനാവൂ. അതിന് മോളിവുഡില്‍ വലിയ സാദ്ധ്യതകളുംം കുറവാണ്. മമ്മൂട്ടിയ്ക്കൊരു ബദല്‍ ബിജുമേനോന് എന്ന ഒതുക്കിപ്പിടിച്ച സംസാരവും ബിജുമേനോന്റെ കരിയറിനെ ചെറുതായെങ്കിലും ബാധിച്ചുവെന്ന് വ്യക്തമാണ്.
നായകനായും ,വില്ലനായും,സഹനടനായും ബിജുമേനോന് എത്രയോ വേഷങ്ങള്‍ ചെയ്തിരിക്കുന്നു.നല്ല ശരീരഭാഷയുള്ള ബിജുമേനോന് എല്ലാ വേഷങ്ങളും ഇണങ്ങുന്നു എന്നത് ഒരനുഗ്രഹമാണ്. പോലീസും,പട്ടാളവും, അദ്ധ്യാപകനും ക്രിമിനലും, ബുദ്ധിജീവിയും ,മുതലാളിയും ഭോഷ്കനും വേഷങ്ങളേതായാലും കഥാപാത്രമാരായാലും ബിജുമേനോനെ ധൈര്യമായ് ഏല്പിക്കാം.
ഏറ്റവും പുതിയ സിനിമയായ സീനിയേഴ്സ് ,മേരിക്കുണ്ടൊരു കുഞ്ഞാട്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മഴ, മധുരനൊമ്പരക്കാറ്റ്, കണ്ണെഴുതി പൊട്ടുംതൊട്ട്, പട്ടാളം,
നസ്രാണി, പത്രം, ടി.ഡി. ദാസന് (ആഷിക്അബു) ഇങ്ങനെ നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ബിജുമേനോന് വളര്‍ത്തിയെടുത്ത മികവിനെ മികവില്‍ മികച്ചതാക്കാന്‍ ഇനിയും ഒരു നായക കഥാപാത്രം തന്നെ വേണ്ടിയിരിക്കുന്നു.
പട്ടാളം, സീനിയേഴ്സ് എന്നീ ചിത്രങ്ങളിലൊക്കെ പരുക്കനായ മനുഷ്യന് ചെറുതായ് ചിരിക്കുമ്പോള്‍ ആ കണ്ണുകളില്‍ സ്നേഹത്തിന്റെ പ്രകാശം, ഹാസ്യം വിളയിക്കാന്‍ പാടുള്ള രൂപം തിരിച്ചറിയുന്ന ബിജുമേനോന് കൈകാര്യം ചെയ്തത് നാം കണ്ടതാണല്ലോ. മേരിക്കുണ്ടൊരുകുഞ്ഞാടിലെ അജ്ഞാതന്‍ ഒരു വലിയ
മൈലേജാണ് ബിജുവിന് നല്‍കിയിരിക്കുന്നത്. പിന്നിട്ട വഴിയിലെ ഏറെ അഭിപ്രായങ്ങള്‍ കിട്ടിയ കഥാപാത്രം. കൃഷ്ണഗുഡിയിലെ അഖില ചന്ദ്രനും കിട്ടിയിരുന്നു സംസ്ഥാനത്തിന്റെ ബഹുമതി. ആകാരം, ഏതുവേഷവും ഇണങ്ങുമെന്ന പ്രത്യേകത,ഇതൊക്കെ ബിജുമേനോന്റെ പ്ളസ് പോയിന്റാണ്.
ചില കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന ഉയരം, വണ്ണം, പ്രായം ഇതൊക്കെ പലപ്പോഴും യോജിക്കാത്ത വിധം സൂപ്പര്‍ താരങ്ങള്‍ക്കുമേല്‍ അടിച്ചേല്പ്പിക്കപ്പെടുമ്പോള് പരാജയം ഏറ്റുവാങ്ങിയാലും, വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോള്‍ പോലും ബിജുമേനോനെപ്പോലുള്ള വരുടെ സാധ്യതകള്‍ തേടുന്നില്ല എന്നത് ഒരു നഗ്നസത്യമാണ്.
സത്യന്‍അന്തിക്കാടിന്റെ സിനിമാകുടുംബത്തിലേക്കു ക്ഷണം കിട്ടിയ ബിജുവിന് ഇനി ഒരില ഉറപ്പായിരിക്കുന്നു. പ്രമേയം നായകനാവുന്ന ഘട്ടങ്ങളില്‍ പ്രസക്തമായ ഒരിടം ബിജുമേനോന് നല്‍കാതെ മലയാളസിനിമയ്ക്കു മുന്നോട്ട് പോവാനാവില്ല. നായകനാവുക എന്നതല്ല ഒരിക്കലും ഒരു നടനുള്ള അഭിനയസാദ്ധ്യതയുടെ അളവുകോല്‍.കിട്ടിയ കഥാപാത്രത്തിലൂടെ നായകത്വം പിടിച്ചെടുക്കുക എന്നതാണ്.
ബിജുമേനോന് അഭിനയിച്ച കാമ്പുള്ള സിനിമകളിലെ കഥാപാത്രങ്ങളൊക്കെ നായകത്വ സാദ്ധ്യതകള്‍ തെളിയിച്ചിട്ടുള്ളവയാണ്. അതുകൊണ്ട് തന്നെ വേറിട്ട കഥാപാത്രങ്ങളിലൂടെ നാട്യങ്ങളില്ലാതെ ജാടകളില്ലാതെ ഓരം പറ്റിനടന്നു നീങ്ങുന്ന ഈ അതുല്യ നടനെ കാലം കരുതിവെക്കുന്ന ഒരുവേഷം കാത്തിരിക്കുന്നുണ്ട്.
സ്വതസിദ്ധമായ സിനിമാ ഭാഷകള്‍ക്കപ്പുറം ജന്മസിദ്ധമായ വ്യക്തിവൈശിഷ്ട്യത്തോടെ ആശ്വസിപ്പിക്കുന്ന ചിരിയുമായ് ബിജുമേനോന് കാത്തിരിക്കുന്നു മലയാള സിനിമയുടെ നല്ല പുത്രനാവാന്‍.
മുന്‍പേജില്‍ മുഖം മൂടിയില്ലാത്ത മേനോന് നടനം
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്