'പബ്ലിക് ടോയ്‌ലറ്റുകളിൽ ഞാൻ ഒരിക്കലും പോകാറില്ല, എനിക്ക് ഭയമാണ്'; വെളിപ്പെടുത്തലുമായി വനിത വിജയകുമാർ
നിരന്തരം വിവാദങ്ങളിൽ അകപ്പെട്ട് വാർത്തകളിൽ നിറയുന്ന താരമാണ് വനിത വിജയകുമാർ. തമിഴകത്തെ പ്രശസ്‌ത സിനിമ കുടുംബത്തിൽ നിന്നുള്ള നടിയാണ് വനിത. നടന്‍ വിജയ് കുമാറിന്റെയും മഞ്ജുളയുടെയും മകളാണ് താരം. എന്നാൽ വർഷങ്ങളായി കുടുംബത്തില്‍ നിന്നും അകന്ന് ജീവിക്കുകയാണ് നടി. ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിൽ മത്സരിച്ച ശേഷമാണ് വനിത വിജയകുമാർ കൂടുതൽ ശ്രദ്ധ നേടുന്നത്. നടിയുടെ വിവാഹങ്ങളും വിവാഹ മോചനങ്ങളുമൊക്കെ പലപ്പോഴും വാർത്തയായിട്ടുണ്ട്.
മൂന്ന് വിവാഹം കഴിച്ചെങ്കിലും ഈ മൂന്ന് ബന്ധങ്ങളും വേർപ്പെടുത്തി ജീവിക്കുകയാണ് നടി. ഇടയ്ക്ക് ഒരു ലിവിങ് റിലേഷൻഷിപ്പും നടിക്ക് ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. 2000 ൽ നടൻ ആകാശിനെയാണ് വനിത ആദ്യമായി വിവാഹം കഴിച്ചത്. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഈ ബന്ധം വേർപെടുത്തുകയായിരുന്നു. തുടർന്ന് 2007 ൽ ബിസിനസുകാരനായ ആനന്ദ് രാജിനെ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും പരാജയപ്പെട്ടു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിയുകയും ചെയ്തു.

2020 ലാണ് താരം മൂന്നാമത് വിവാഹം കഴിച്ചത്. പീറ്റർ പോൾ ആയിരുന്നു ഭർത്താവ്. എന്നാൽ മാസങ്ങൾക്കുള്ളിൽ ഈ ബന്ധവും വേർപിരിയുകയായിരുന്നു. ആദ്യ രണ്ട് വിവാഹങ്ങളിലായി ശ്രീഹരി, ജയനിത, ജോവിക എന്നീ മക്കളും വനിതയ്ക്കുണ്ട്. ഇപ്പോൾ മക്കൾക്കൊപ്പം സിംഗിൾ മദറായി കഴിയുകയാണ് താരം. നേരത്തെ നടി വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അത് നിഷേധിച്ച് വനിത തന്നെ രംഗത്തെത്തുകയുണ്ടായി.
ഇപ്പോഴിതാ, അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ഒരു അസുഖത്തെ കുറിച്ച് വനിത വിജയകുമാർ നടത്തിയ വെളിപ്പെടുത്തൽ വൈറലായി മാറുകയാണ്. ആ അസുഖം കാരണം താനൊരിക്കലും പബ്ലിക് ടോയ്‌ലറ്റുകൾ ഉപയോഗിക്കാറില്ലെന്നും പറഞ്ഞിരിക്കുകയാണ് നടി. വിശദമായി വായിക്കാം.
തനിക്ക് ക്ലോസ്ട്രോഫോബിയ എന്നൊരു രോഗാവസ്ഥ ഉണ്ടെന്നാണ് നടി പറഞ്ഞത്. 'എന്നോട് അടുപ്പമുള്ള ആളുകൾക്ക് ഇത് അറിയാം. എനിക്ക് ചെറിയ, ഇടുങ്ങിയ സ്ഥലങ്ങളിൽ താമസിക്കാൻ കഴിയില്ല. ലിഫ്റ്റിൽ അധികനേരം നിൽക്കാനാവില്ല. കക്കൂസിൽ പോലും അങ്ങനെയാണ്. ഞാൻ ഒരിക്കലും പൊതു ടോയ്‌ലറ്റുകളിൽ പോകാറില്ല. എനിക്ക് അവിടെ പോകാൻ ഭയമാണ്. അതുകൊണ്ട് ഞാൻ അത് ഉപയോഗിക്കാറില്ല.
രണ്ടു ദിവസമൊക്കെ ടോയ്‌ലറ്റിൽ പോകാതെ ഇരുന്നിട്ടുണ്ട്. കാരവാനിലെ ടോയ്‌ലെറ്റിൽ പോലും ഞാൻ പോകാറില്ല. എന്തിനാണ് എനിക്ക് കാരവൻ തരുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും കാരവാനിലെ ടോയ്‌ലറ്റ് ഉപയോഗിക്കാറില്ല. വസ്ത്രം മാറാൻ കേറുന്നത് പോലും എനിക്ക് പ്രശ്‌നമാണ്. ഞാൻ പെട്ടെന്ന് മാറ്റി വരും.
ബിഗ് ബോസ് ഹൗസിൽ പോലും ക്ലോസ്‌ട്രോഫോബിക് അന്തരീക്ഷമാണ്. ഈ രോഗം ഉളവർക്കുള്ള അനുഭവങ്ങളൊക്കെ വ്യത്യസ്തമായിരിക്കും. എന്റെ ജീവിതവും അതുപോലെയാണ്. ഒരിടത്ത് ഒതുങ്ങിയിരുന്നെങ്കിൽ ഞാനവിടെ ഉണ്ടാകുമായിരുന്നില്ലെന്നുമാണ് വനിത പറഞ്ഞത്.

തന്റെ മക്കളെ കുറിച്ചും അഭിമുഖത്തിൽ വനിത സംസാരിച്ചിരുന്നു. എന്റെ മൂത്ത മകളാണ് എനിക്കെല്ലാമെന്നാണ് നടി പറഞ്ഞത്. 16 വർഷം എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയമാണ്. ആരും അങ്ങനെയല്ല, ഞാൻ പോലും. ഞാൻ അവളോട് എല്ലാം ചോദിക്കുകയും പറയുകയും ചെയ്യാറുണ്ട്. ജീവിതത്തിലെ എല്ലാം നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്. നമ്മൾ മറ്റുള്ളവരെ നോക്കരുത്. എന്റെ മകൻ എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകാറുണ്ട്. അഞ്ചാം വയസ്സിൽ പോലും അവൻ വളരെയധികം ഉപദേശങ്ങൾ നൽകി.
ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു. നിന്റെ അമ്മ ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെന്ന്? കുറച്ചു നേരം കരയും എന്നിട്ട് മുത്തശ്ശന്റെ അടുത്തേക്ക് പോകും എന്നായിരുന്നു അവന്റെ മറുപടി. അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നതെന്നും വനിത പറഞ്ഞു.


Click it and Unblock the Notifications











