ട്രാൻസ് യുവതിയുമായി ബന്ധം, ആദ്യ ബന്ധത്തിലെ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചു; ആരോപണങ്ങൾക്ക് മറുപടിയുമായി അർണവ്!

തമിഴ് ടെലിവിഷൻ രംഗത്ത് അടുത്തിടെ വലിയ രീതിയിൽ ചർച്ചയായ സംഭവമാണ് അര്‍ണവ് അംജദും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹമോചനം. ഇവരുടെ ആരോപണ പ്രത്യാരോപണങ്ങളും ദിവ്യയുടെ പരാതിയിൽ അര്‍ണവ് അറസ്റ്റിലായതുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രം നടത്താനുള്ള ശ്രമം, അവിഹിതബന്ധം തുടങ്ങിയ ആരോപണങ്ങളാണ് ദിവ്യ അർണവിന് എതിരെ ഉന്നയിച്ചത്.

വ്യത്യസ്ത മതങ്ങളിൽ പെട്ട ദിവ്യയും അര്‍ണവും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദിവ്യ അര്‍ണവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ഇവർക്കിടയിലെ പ്രശ്നങ്ങൾ പുറത്തുവരുന്നത്. ഗര്‍ഭിണിയായ തന്നെ അർണവ് മർദ്ദിക്കാറുണ്ടെന്നും സഹനടിയുമായി നടൻ പ്രണയത്തിലാണെന്നും ദിവ്യ ആരോപിച്ചു. മുന്‍ പ്രണയിനിയിലുണ്ടായ കുഞ്ഞിനെ നടൻ അബോര്‍ട്ട് ചെയ്യാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും ട്രാന്‍സ് യുവതിയുമായി അര്‍ണവിന് ബന്ധമുണ്ടായിരുന്നു എന്നുൾപ്പടെ ദിവ്യ പറയുകയുണ്ടായി.

arnaav

ഇപ്പോഴിതാ ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അർണവ്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. തന്നെ കുറിച്ച് ദിവ്യ പറഞ്ഞതില്‍ ഭൂരിഭാഗവും കള്ളമാണെന്നാണ് അര്‍ണവ് പറയുന്നത്.

ട്രാൻസ് യുവതിയുമായി തനിക്ക് ബന്ധമുണ്ടായിട്ടില്ല. നേരത്തെ ഒരു പ്രണയമുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ അയാൾ ഗര്‍ഭിണിയാവുകയോ ഗര്‍ഭഛിദ്രം നടക്കുകയോ ചെയ്തിട്ടില്ല. മനപൂർവ്വം തന്നെ അപമാനിക്കുന്നതിന് വേണ്ടി ദിവ്യ നടത്തുന്ന ശ്രമങ്ങളാണ് ഇതൊക്കെ. കാശുകൊടുത്ത് തന്റെ സുഹൃത്തുക്കളെ കൊണ്ടുവന്ന് അഭിമുഖങ്ങളിലിരുത്തി സംസാരിക്കുകയാണെന്നും അർണവ് പറയുന്നു.

കേസ് കോടതിയുടെ പരിഗണിനയിലായതിനാൽ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ദിവ്യയാണ് ആദ്യം മുതൽ ആരോപണങ്ങൾ ഉന്നയിച്ചത്. അതിനെല്ലാം മറുപടി നൽകാൻ ശ്രമിച്ചതാണ് താൻ ചെയ്ത തെറ്റ്. അതിന് തന്നെ ജയിലിൽ വരെ കയറ്റി. ചില തെറ്റായ ആളുകളുടെ കൂട്ടുകെട്ടിൽ പെട്ട് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നതെന്ന് ദിവ്യ പോലും അറിയുന്നില്ലെന്നും അർണവ് പറഞ്ഞു.

ആദ്യ വിവാഹബന്ധത്തിൽ കുട്ടിയുള്ള കാര്യം ദിവ്യ മറച്ചുവെച്ചെന്നും വിവാഹബന്ധം വേർപിരിഞ്ഞെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും അർണവ് ആരോപിക്കുന്നുണ്ട്. അഞ്ച് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ പ്രണയത്തിലായത്. ആ സമയത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്നാണ് എന്നോട് പറഞ്ഞത്. മകളുള്ള കാര്യം പറഞ്ഞിരുന്നില്ല. സത്യത്തിൽ അവർ ലീഗലി വിവാഹമോചനം നേടിയിരുന്നില്ല. ഞാനുമായി പ്രണയത്തിലുള്ളപ്പോള്‍ തന്നെ ഭര്‍ത്താവുമായി ബന്ധം തുടര്‍ന്നു. മകളുള്ള കാര്യം പോലും ഞങ്ങളുടെ കല്യാണത്തോട് അടുപ്പിച്ചാണ് പറയുന്നത്, അർണവ് പറയുന്നു.

കല്യാണത്തിന് തന്റെ വീട്ടുകാര്‍ക്ക് താൽപര്യമുണ്ടായിരുന്നില്ല. അവസാനം നടത്തി തരാമെന്ന് പറഞ്ഞു. പക്ഷേ അവർ പത്ത് മാസം സമയം പറഞ്ഞു. എന്നാൽ താൻ എന്തായാലും അവൾക്കൊപ്പമല്ലേ ജീവിക്കുന്നത് എന്ന് കരുതിയാണ് രഹസ്യമായി വിവാഹം ചെയ്തത്. ഉപേക്ഷിക്കണമെന്ന് കരുതിയാണെങ്കിൽ അത് ചെയ്യില്ലായിരുന്നു. എന്നാല്‍ ആ ഫോട്ടോ ദിവ്യ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

arnaav divya

അൻഷിതയുമായി സൗഹൃദമല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും നടൻ ആവർത്തിച്ചു. അവള്‍ ഗര്‍ഭിണിയായിരിക്കെ താൻ തല്ലിയെന്ന് ആരോപിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വഴക്കിന് ശേഷം സിനിമയ്ക്ക് പോയി എന്ന് പറയുന്നതും ശരിയാണ്. കൂടെ അന്‍ഷിതയും ഉണ്ടായിരുന്നു. എന്നാൽ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറത്ത് ഒരു ബന്ധവുമില്ല. അതിന്റെ പേരില്‍ അന്‍ഷിതയും ഒരുപാട് പഴി കേട്ടുവെന്ന് അർണവ് പറയുന്നു.

ഈശ്വര്‍ എന്നയാളാണ് എനിക്കെതിരെയുള്ള എല്ലാ കാര്യങ്ങളും ദിവ്യയ്ക്ക് ചെയ്തുകൊടുക്കുന്നത്. സഹോദര തുല്യന്‍ എന്നാണ് ഈശ്വറിനെ ദിവ്യ എല്ലായിടത്തും പരിചയപ്പെടുത്തുന്നത്. എന്നാല്‍ അവരുടെ ചാറ്റുകള്‍ നോക്കിയാല്‍ അത്തരമൊരു ബന്ധമല്ലെന്ന് മനസിലാകും. ചെയ്യാത്ത തെറ്റിന് തന്നെ ജയിലിലേക്ക് അയച്ച ശേഷം ദിവ്യ ഈശ്വറിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചെന്നും അര്‍ണവ് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, ജയിൽ മോചിതനായ അർണവ് വീണ്ടും സീരിയലുകളിൽ സജീവമായിട്ടുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X