Don't Miss!
- Finance
ഇപിഎഫിൽ പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- News
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; പീഡനം; യുവതിയുടെ പരാതിയില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍
- Lifestyle
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
- Sports
IND vs NZ: ഗില്‍ അടുത്ത കോലിയാവുമോ?കണക്കുകള്‍ മികച്ചത്,പക്ഷെ ഒന്ന് ശ്രദ്ധിക്കണം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
കരയാത്ത വധു! പോകാന്‍ നേരം ചടങ്ങിനെങ്കിലും കരഞ്ഞുകൂടെ? ക്യാമറാമാന് ഗൗരി നല്കിയ മറുപടി
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്. കഴിഞ്ഞ ദിവസമായിരുന്നു ഗൗരിയുടെ വിവാഹം നടന്നത്. താരത്തിന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കല്യാണത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാം കൃത്യമായി ഗൗരി തന്നെ ആരാധകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ മുതല്‍ കല്യാണം കഴിഞ്ഞ് ചെക്കനൊപ്പം പോകുന്നത് വരെയുള്ള കാര്യങ്ങള്‍ ഗൗരി തന്റെ ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. ചിരിച്ചുല്ലസിച്ചാണ് ഗൗരി കാറില്‍ കയറി പോകുന്നത്. സാധാരണ കല്യാണം കഴിഞ്ഞ് അച്ഛനേയും അമ്മയേയും മറ്റും പിരിയേണ്ടി വരുന്നതിന്റെ സങ്കടത്തില്‍ കരയുന്ന വധുമാരെയാണ് കാണാറുള്ളത്. എന്നാല്‍ അത്തരം ഡ്രാമകളൊന്നും ഗൗരിയുടെ വീഡിയോയില്ല.

പോകാന്‍ നേരം ഗൗരിയോട് ഒന്ന് കരയാന്‍ വീഡിയോഗ്രാഫര്‍ പോലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്തിനെന്നായിരുന്നു ഗൗരിയുടെ മറു ചോദ്യം. ഇത് കേട്ട് തെല്ലൊന്ന് അമ്പരന്ന വീഡിയോഗ്രാഫര്‍ അതൊരു ചടങ്ങാണല്ലോ എന്ന് തിരിച്ചു പറയുന്നുണ്ട്. എന്നാല്‍ ഗൗരി നല്കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. 'ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചിട്ട് പോകുകയൊന്നും അല്ലല്ലോ' എന്നായിരുന്നു അപ്പോള്‍ ഗൗരി നല്കിയ മറുപടി. പിന്നാലെ കാറിലിരുന്ന് കൊണ്ട് അച്ഛനോടും അമ്മയോടും പോയിട്ട് വരാം എന്ന് ആംഗ്യം കാണിക്കുകയും ച്യെയുന്നുണ്ട്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഗൗരിയുടെ ആ വാക്കുകള്‍ക്ക് പിന്നിലൊരു ഫ്ളാഷ് ബാക്ക് കൂടിയുണ്ട്. മനോജ് ഗൗരിയോട് പ്രണയം പറഞ്ഞപ്പോള്‍ ഗൗരി ആവശ്യപ്പെട്ടത് ഒരു കാര്യമായിരുന്നു. തങ്ങള്‍ രണ്ട് പെണ്‍കുട്ടികളാണ്, അച്ഛനെയും അമ്മയെയും പൂര്‍ണമായും ഉപേക്ഷിച്ച് തനിക്ക് വരാന്‍ പറ്റില്ലെന്നായിരുന്നു ഗൗരി പറഞ്ഞത്. ആവുന്നത്രയും അവരെ നോക്കണമെന്നും ഗൗരി പറഞ്ഞിരുന്നു. അത് അംഗീകരിക്കുകയായിരുന്നു മനോജ്. പിന്നാലെയാണ് താരം വിവാഹക്കാര്യം വീട്ടുകാരെ അറിയിക്കുന്നത് പോലും.
വീഡിയോയില്‍ പിന്നേയുമുണ്ട് രസകരമായ കാഴ്ചകള്‍. ഗൗരി പടിയിറങ്ങുമ്പോള്‍ അമ്മയുടെയും അച്ഛന്റെയും സഹോദരിയുടെയും എല്ലാം മുഖത്ത് ചിരിയായിരുന്നു. 'എന്തിനാണ് കരയുന്നത്. അവള് കല്യാണം കഴിഞ്ഞ് പോകുകയല്ലേ, ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്' എന്നാണ് ക്യാമറയുമായി അരികിലേക്ക് ചെന്ന വീഡിയോ ഗ്രാഫറോട് അമ്മ പറഞ്ഞത്.
ഇതിനിടെ ഗൗരിയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തന്റെ കല്യാണത്തിന് എല്ലാ നിര്‍ദ്ദേശങ്ങള്‍ നല്കിയതും കാര്യങ്ങളൊക്കെ ചെയ്തതും ഗൗരി തന്നെയായിരുന്നു. അതിന്റെ പേരിലാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയത്. കല്യാണ പെണ്ണ് മുതല്‍ അമ്മാവന് വരെ ഒരാളാണെന്നായിരുന്നു അവരുടെ പരിഹാസം. ഇതിനിടെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗൗരി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ക്രിട്ടിസൈസ് ചെയുന്ന എല്ലാവര്ക്കും വേണ്ടി പോസ്റ്റ് ചെയ്യുന്നു. വിളിച്ചു വരുത്തിയ അതിഥികള്‍ക്ക് ഒന്നും കല്യാണം കാണാന്‍ പറ്റാത്ത പോലെ ഇങ്ങനെ നിന്ന മീഡിയക്കാരോട് മാറാന്‍ രണ്ട് സൈഡിലോട്ടോ താഴെ നിന്ന് എടുക്കണോ പറഞ്ഞത് തെറ്റാണു എന്നു എന്റെ മനസാക്ഷിക്ക് തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്.
കല്യാണം കാണാന്‍ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങള്‍ ആണ്.. കല്യാണദിവസം പെണ്ണ് കാര്യങ്ങള്‍ നോക്കുന്നു നാണിച്ചു നിന്നില്ല. എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാറോടു സഹതാപം മാത്രം എന്നായിരുന്നു ഗൗരിയുടെ പ്രതികരണം. തന്റെ വിവാഹ മണ്ഡപത്തിന് മുന്നില്‍ തടിച്ചുകൂടിയ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി താരങ്ങളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ആരാധകരും പിന്തുണ അറിയിക്കുന്നുണ്ട്.
-
സുഹാനയ്ക്ക് എങ്ങനെ ഇതിനൊക്കെ കഴിയുന്നു! മഷൂ നീ ഭാഗ്യവതിയാണ്, ആ നല്ല മനസ് കാണാതെ പോവരുതെന്ന് ആരാധകർ
-
മകനെ പഠിപ്പിക്കുന്നത് നടന് വിശാല്‍; ഭര്‍ത്താവുമായി പിരിഞ്ഞ സമയത്ത് കൂടെ നിന്ന നടനെ പറ്റി നടി ചാര്‍മിള
-
പാഡ് കെട്ടിവെക്കണം, മാറിടങ്ങളുടെ വലിപ്പം കൂട്ടാനാണ് അവര്‍ പറഞ്ഞത്; പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സമീറ റെഡ്ഡി