നീ എന്നേയും മക്കളേയും ഓര്‍ത്തില്ലല്ലോടീയെന്ന് വിതുമ്പി കരഞ്ഞ് ഉല്ലാസ്; വാര്‍ത്തകള്‍ ഉല്ലാസിനെ തകര്‍ക്കാന്‍!

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഏറെ വേദനിപ്പിച്ചു കൊണ്ട് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഉല്ലാസ് പന്തളം. മിനിസ്‌ക്രീനിലെ സ്ഥിര സാന്നിധ്യമാണ് ഉല്ലാസ് പന്തളം. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ഉല്ലാസ് പന്തളം ജനപ്രീയനായി മാറിയത്. എന്നാലിന്ന് തന്റെ ജീവിതത്തിലെ മോശം സമയത്തിലൂടെ കടന്നു പോവുകായണ് ഉല്ലാസ്.

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ഭാര്യ നിഷ എന്ന ആശ ജീവനൊടുക്കിയത്. വീടിന്റെ മുകളിലത്തെ നിലയിലാണ് ആശ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയായിരുന്നു. എന്നാല്‍ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി വ്യാജവാര്‍ത്തകളും വരികയുണ്ടായി. ഇപ്പോഴിതാ ആ വാര്‍ത്തകളൊക്കെ നിരസിക്കുകയാണ് താരത്തിന്റെ ്അയല്‍വാസികള്‍. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സന്തോഷമായി പോകുന്ന വീട്

ഉല്ലാസിന്റേത് സന്തോഷമായി പോകുന്ന വീടാണെന്നും അവിടെ വഴക്കോ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഉല്ലാസ് ഒരു പ്രശ്‌നക്കാരന്‍ അല്ല. രാത്രി ഒന്നരയ്ക്കാണ് ഞങ്ങള്‍ സംസാരിക്കുന്നത്. വണ്ടി ഇല്ലാത്തതുകൊണ്ട് ഇതുവഴി നടന്നു പോകുകയായിരുന്നു.ഫോണില്‍ ഭാര്യയോടായി എടീ ഞാന്‍ അങ്ങോട്ട് വരുവാണ് എന്ന് പറയുന്നുണ്ടായിരുന്നുവെന്നും അയല്‍വാസി പറയുന്നുണ്ട്. ഉല്ലാസ് വീടെത്തി ചോറ് കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് ആശ മുകളിലെ നിലയിലേക്ക് കയറി പോകുന്നതെന്നും അല്‍വാസി പറയുന്നു.

മോന്റെ പിറന്നാള്‍

ആശയെ തിരക്കി നടന്നെങ്കിലും കാണാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അയല്‍വാസി പറയുന്നു. ചില വ്യാജ വാര്‍ത്തകള്‍ പോലെ അല്ല സംഭവിച്ചത്. അതേസമയം, ഉല്ലാസിനെ തകര്‍ക്കുക എന്നതാണ് ചിലര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും ചില അയല്‍വാസികള്‍ പറയുന്നുണ്ട്. എന്നെയും എന്റെ മക്കളെയും ഓര്‍ത്തില്ലല്ലോടീ എന്ന് പറഞ്ഞുകൊണ്ടാണ് ഉല്ലാസ് കരഞ്ഞതെന്നും അയല്‍വാസി ഓര്‍ക്കുന്നുണ്ട്.

മോന്റെ പിറന്നാള്‍ പാര്‍ട്ടി നടന്നത് പതിനെട്ടാം തീയതി ആയിരുന്നു. ഉല്ലാസ് വന്നതിനു ശേഷം നല്ല രീതിയില്‍ ആഘോഷിക്കാന്‍ ഇരിക്കുകയായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. വാര്‍ത്തകളില്‍ വരുംപോലെയുള്ള കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നുണ്ട്. നേരത്തെ ഉല്ലാസിന്റെ ഭാര്യയുടെ അച്ഛനും ഇക്കാര്യം പറഞ്ഞിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ആശയുടെ അച്ഛന്‍ പറഞ്ഞത്.

 വ്യാജവാര്‍ത്തകള്‍


വ്യാജവാര്‍ത്തകള്‍ കാണുമ്പൊള്‍ ഒരുപാട് വിഷമം ഉണ്ട്. നല്ല കുടുംബം ആണ്, ഉല്ലാസും ഭാര്യയും എല്ലാവരോടും ഇടപെടാന്‍ ഒക്കെ നല്ല മനസ്സ് ഉള്ളവര്‍ ആയിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. ഉല്ലാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹം ഒരു കലാകാരന്‍ ആണ്. വളരെ കഷ്ടപെട്ടിട്ടാണ് ഇന്ന് ഇവിടെ വരെ എത്തിയത്. അങ്ങനെ കഷ്ടപ്പെട്ട് ഈ നിലയില്‍ എത്തിയ ഒരാള്‍ മോശമായി ഒന്നും ചെയ്യില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.

ഒരു പാവം കൊച്ചായിരുന്നു ആശ. ആ കുടുംബം പോയെന്നേ പറയാന്‍ ആകൂ. ഞങ്ങള്‍ക്ക് അതാണ് സങ്കടം. ഇങ്ങനെ ഒരു സംഭവം നടക്കേണ്ട വീടല്ല ഉല്ലാസിന്റേത്. പല വാര്‍ത്തകളിലും ഇല്ലാത്തകാര്യങ്ങള്‍ ആണ് പറയുന്നത്. ഇതൊക്കെ കാണുമ്പൊള്‍ ഞങ്ങള്‍ക്കും സങ്കടമാണെന്നും അയല്‍വാസികള്‍ പറയുന്നു. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് അയല്‍വാസികള്‍ പ്രതികരിച്ചത്.

 ആശയുടെ അച്ഛന്‍

നേരത്തെ, തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്ന് ആശയുടെ അച്ഛന്‍ ശിവാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു . കൊച്ചുമക്കളുമായി താന്‍ സംസാരിച്ചെന്നും അമ്മ ആത്മഹത്യ ചെയ്തത് തന്നെയാണെന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാത്രി മക്കളുടെ കൂടെ കിടക്കാനായി മുകളിലത്തെ നിലയിലേക്ക് പോയതായിരുന്നു ആശ. എന്നാല്‍ ഉല്ലാസ് മുകൡലെത്തിയപ്പോല്‍ ആശയെ മക്കളുടെ കൂടെ കണ്ടില്ല.

ഇതോടെയാണ് ഉല്ലാസ് പോലീസിനെ വിവരം അറിയിച്ചത്. എന്നാല്‍ പിന്നീട് ആശയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X