Don't Miss!
- News കേരളത്തിലേക്ക് ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു; പരീക്ഷണയോട്ടം ഇന്ന്
- Automobiles ഇതൊന്ന് ഓടിച്ചാൽ പിന്നെ എസ്യുവി വാങ്ങില്ല, രാജ്യത്തെ ഏറ്റവും വില കൂടിയ അഡ്വഞ്ചർ ബൈക്കുമായി അപ്രീലിയ
- Travel ശെന്തുരുണിയിലേക്ക് കാനനയാത്ര, മുത്തങ്ങയിൽ ജംഗിൾ സഫാരി... അവധിക്കാല പാക്കേജുമായി കെഎസ്ആർടിസി
- Sports IPL 2024: സഞ്ജു രക്ഷപ്പെട്ടു! ഈ മണ്ടത്തരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല, തോറ്റെങ്കില്‍ പഴിയുറപ്പ്
- Technology മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ് ആണ്! രണ്ടും അടിപൊളി
- Lifestyle ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുന്ന കടല്‍ത്തിരകള്‍; ദിവസത്തില്‍ രണ്ടുതവണ കടലില്‍ മുങ്ങുന്ന ക്ഷേത്രം
- Finance കൊടുമുടി ഇറങ്ങാതെ സ്വർണം, റെക്കോർഡ് കുതിപ്പിന് കാരണം ഇതാണ്, ഇന്നത്തെ നിരക്കറിയാം
ഇന്നലെ ഒരു പരിപാടിയില്‍ അദ്ദേഹത്തെപ്പറ്റി സംസാരിച്ചതാണ്! നെടുമ്പ്രം ഗോപിയെക്കുറിച്ച് രാജേഷ് ഹെബ്ബാര്‍
കഴിഞ്ഞ ദിവസമായിരുന്നു മുതിര്‍ന്ന നടന് നെടുമ്പ്രം ഗോപിയുടെ മരണം. സിനിമയിലൂടേയും സീരിയലുകളിലൂടേയുമെല്ലാം ഗോപിയെ മലയാളികള്‍ക്ക് അറിയാമായിരുന്നു. കാഴ്ചയിലെ മമ്മൂട്ടിയുടെ അച്ഛന് വേഷത്തിലൂടെയാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ഗോപി സുപരിചിതനായി മാറുന്നത്.
ഇപ്പോഴിതാ നെടുമ്പ്രം ഗോപിയെക്കുറിച്ചുള്ള നടന് രാജേഷ് ഹെബ്ബാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത് താന്‍ ഈയ്യടുത്ത് ഒരു ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നുവെന്നാണ് രാജേഷ് ഹെബ്ബാര്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
''വിട ഗോപി സാര്‍. പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് തന്റെ കഴിവിലൂടെ തെളിയിച്ച മനുഷ്യന്. 60 നും 101 നും ഇടയില്‍ പ്രായമുള്ള അമ്മമാരുടെ നാടകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഞാന്‍ ഇന്നലെ അദ്ദേഹത്തിന്റെ പേര് പരാമര്ശിച്ചതേയുണ്ടായിരുന്നുള്ളൂ. കാഴ്ചയിലെ പ്രകടനത്തിലൂടെ എങ്ങനെയാണ് അദ്ദേഹം ലൈംലൈറ്റിലേക്ക് കയറി വന്നതെന്ന്''.
''വൈകിയ പ്രായത്തിലാണ് ഗോപി സാര്‍ സിനിമയിലുടെ മാന്ത്രികലോകത്തിലേക്ക് വന്നത്. തന്റെ തനത് ശൈലിയിലൂടേയും ഡയലോഗ് പ്രസന്റേഷനിലൂടേയും അദ്ദേഹം സ്വന്തമായൊരു പേര് നേടിയെടുത്തു. കെകെ രാജീവ് സംവിധാനം ചെയ്ത പരമ്പരയായ ഓര്‍മ്മ മുതല്‍ അദ്ദേഹത്തിനൊപ്പം നിരവധി തവണ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുസൃതിക്കണ്ണുകളും, വലിയ ചിരിയും പൊട്ടിച്ചിരിയുമൊക്കെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. വിട സാര്‍'' രാജേഷ് ഹെബ്ബാര്‍ പറയുന്നു.
Recommended Video
''നിങ്ങളുടേത് മനോഹരമായൊരു ഇന്നിംഗ്സായിരുന്നു. നിറഞ്ഞ ഹൃദയവുമായാണ് നിങ്ങള്‍ പോയിട്ടുണ്ടാവുക എന്നറിയാം. നിങ്ങളുടെ ചിരിക്കുന്ന കണ്ണുകളും കുസൃതിച്ചിരിയും ഡയലോഗുകളും സിനിമയിലൂടെ എന്നെന്നും ജീവിക്കുമെന്ന് അറിഞ്ഞു കൊണ്ടാകും നിങ്ങള്‍ പോയത്'' എന്നും അദ്ദേഹം പറയുന്നു.
-
അമ്മയുടെ അടി കിട്ടിയതോടെ വീട്ടില്‍ നിന്നും ഒളിച്ചോടി! ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതിനെ പറ്റി ജാന്മണി
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
'കൂട്ടത്തിലെ കൊമ്പനെവിടെ..?, അമ്മയ്ക്കും മക്കൾക്കും വലിയ മാറ്റങ്ങളൊന്നുമില്ല'; കുടുംബഫോട്ടോയുമായി ശാലിനി!