Don't Miss!
- Sports IPL 2024: പ്രഥമ സീസണ് കളിച്ചു, ഇപ്പോഴും കളി തുടരുന്നു; അറിയപ്പെടാത്ത ഹീറോസ് ഇവരാണ്
- Lifestyle രാവിലെ എഴുന്നേറ്റയുടന്‍ ശരീരം ഇങ്ങനെയാണോ? രക്തസമ്മര്‍ദ്ദം കൂടുന്ന ലക്ഷണം
- Automobiles തകർന്നു തരിപ്പണമായാലും തിരിച്ചു വരും, മഹീന്ദ്ര ബൊലെറോയുടെ കിടിലൻ മോഡിഫിക്കേഷൻ വീഡിയോ വൈറൽ
- News സ്വര്‍ണം മുന്നേറുന്നു; കേരളത്തില്‍ റെക്കോര്‍ഡ് കുതിപ്പ്, ഇന്നത്തെ പവന്, ഗ്രാം നിരക്ക് അറിയാം
- Technology ഐപിഎൽ കാണാൻ നിങ്ങളെ ജിയോ സഹായിക്കും, ഇതാ രണ്ട് കിടിലൻ പ്ലാനുകൾ
- Finance കൊടുങ്കാറ്റായി സ്വർണ വില, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇപ്പോൾ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
ഇന്നലെ ഒരു പരിപാടിയില്‍ അദ്ദേഹത്തെപ്പറ്റി സംസാരിച്ചതാണ്! നെടുമ്പ്രം ഗോപിയെക്കുറിച്ച് രാജേഷ് ഹെബ്ബാര്‍
കഴിഞ്ഞ ദിവസമായിരുന്നു മുതിര്‍ന്ന നടന് നെടുമ്പ്രം ഗോപിയുടെ മരണം. സിനിമയിലൂടേയും സീരിയലുകളിലൂടേയുമെല്ലാം ഗോപിയെ മലയാളികള്‍ക്ക് അറിയാമായിരുന്നു. കാഴ്ചയിലെ മമ്മൂട്ടിയുടെ അച്ഛന് വേഷത്തിലൂടെയാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ഗോപി സുപരിചിതനായി മാറുന്നത്.
ഇപ്പോഴിതാ നെടുമ്പ്രം ഗോപിയെക്കുറിച്ചുള്ള നടന് രാജേഷ് ഹെബ്ബാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത് താന്‍ ഈയ്യടുത്ത് ഒരു ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നുവെന്നാണ് രാജേഷ് ഹെബ്ബാര്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
''വിട ഗോപി സാര്‍. പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് തന്റെ കഴിവിലൂടെ തെളിയിച്ച മനുഷ്യന്. 60 നും 101 നും ഇടയില്‍ പ്രായമുള്ള അമ്മമാരുടെ നാടകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഞാന്‍ ഇന്നലെ അദ്ദേഹത്തിന്റെ പേര് പരാമര്ശിച്ചതേയുണ്ടായിരുന്നുള്ളൂ. കാഴ്ചയിലെ പ്രകടനത്തിലൂടെ എങ്ങനെയാണ് അദ്ദേഹം ലൈംലൈറ്റിലേക്ക് കയറി വന്നതെന്ന്''.
''വൈകിയ പ്രായത്തിലാണ് ഗോപി സാര്‍ സിനിമയിലുടെ മാന്ത്രികലോകത്തിലേക്ക് വന്നത്. തന്റെ തനത് ശൈലിയിലൂടേയും ഡയലോഗ് പ്രസന്റേഷനിലൂടേയും അദ്ദേഹം സ്വന്തമായൊരു പേര് നേടിയെടുത്തു. കെകെ രാജീവ് സംവിധാനം ചെയ്ത പരമ്പരയായ ഓര്‍മ്മ മുതല്‍ അദ്ദേഹത്തിനൊപ്പം നിരവധി തവണ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുസൃതിക്കണ്ണുകളും, വലിയ ചിരിയും പൊട്ടിച്ചിരിയുമൊക്കെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. വിട സാര്‍'' രാജേഷ് ഹെബ്ബാര്‍ പറയുന്നു.
Recommended Video
''നിങ്ങളുടേത് മനോഹരമായൊരു ഇന്നിംഗ്സായിരുന്നു. നിറഞ്ഞ ഹൃദയവുമായാണ് നിങ്ങള്‍ പോയിട്ടുണ്ടാവുക എന്നറിയാം. നിങ്ങളുടെ ചിരിക്കുന്ന കണ്ണുകളും കുസൃതിച്ചിരിയും ഡയലോഗുകളും സിനിമയിലൂടെ എന്നെന്നും ജീവിക്കുമെന്ന് അറിഞ്ഞു കൊണ്ടാകും നിങ്ങള്‍ പോയത്'' എന്നും അദ്ദേഹം പറയുന്നു.
-
'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോഗ്രാമിൽ ചിരിക്കുന്നത് നിബന്ധനയില്ല'
-
'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !