Don't Miss!
- Sports IPL 2024: ഇവര്‍ തമ്മിലോ പിണക്കം? കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിത്തും പാണ്ഡ്യയും
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
എന്റെ സംസാരം, നില്‍പ്പ്, കെട്ടിപ്പിടുത്തം, മലയാളികള്‍ക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല: രഞ്ജിനി ഹരിദാസ്
മലയാള ടെലിവിഷനിലെ അവതരണ ശൈലിയെ തന്നെ മാറ്റിയെഴുതിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അന്നും ഇന്നും രഞ്ജിനിയെ വെല്ലുന്നൊരു അവതാരകയെ മലയാളികള്‍ കണ്ടിട്ടില്ല. ഇപ്പോഴും രഞ്ജിനിയുടെ തട്ട് താണ് തന്നെയിരിക്കുകയാണ്. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കക്കാലം അത്ര സുഖകരമായിരുന്നില്ലെന്ന് രഞ്ജിനി പറയുന്നു.
ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് താന്‍ മുന്നേറിയതെന്ന് താരം പറയുന്നു. തുടക്കക്കാലത്ത് തന്റെ രീതി അംഗീകരിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പരിഷ്കാരിക്ക് എന്താണ് മലയാളം ചാനലില്‍ കാര്യമെന്നായിരുന്നു പലരും ചോദിച്ചിരുന്നതെന്ന് രഞ്ജിനി പറയുന്നു. ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തിലാണ് രഞ്ജിനി മനസ് തുറന്നത്.
2007ലാണ് എന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നില്‍ നില്ക്കുന്ന സമയമാണ്. ഏഷ്യാനെറ്റിലെ തന്നെ സാഹസിക ലോകത്തില്‍ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്ന് രഞ്ജിനി പറയുന്നു.
താനൊരു സെലിബ്രിറ്റി ആകാനുള്ള ആദ്യകാരണം ആ ഷോയുടെ റേഞ്ച് ആണ്. രണ്ടാമത്തേതാണ് തന്റെ ക്യാരക്ടര്‍. അക്കാലത്ത് തന്റെ പോലത്തെ സംസാരം, നില്ക്കുന്ന രീതി, കെട്ടിപ്പിടിക്കുന്നത് അത്തരം കാര്യങ്ങളോട് ആളുകള്‍ എക്സ്പോസ്ഡ് ആയിരുന്നില്ലെന്ന് രഞ്ജിനി ഓര്‍ക്കുന്നു. ഒരു നഗരത്തില്‍ വളര്‍ന്നത് കൊണ്ട് ആ രീതികള്‍ തനിക്ക് ശീലമായിരുന്നു. പക്ഷേ, ആളുകള്‍ക്ക് അതൊരു കണ്ഫ്യൂഷന് ആയിരുന്നു എന്നും രഞ്ജിനി പറയുന്നു.
'പരിഷ്കാരിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തുടങ്ങിയത്. പക്ഷേ, ആ ചോദ്യം അവിടെ നില്‍ക്കുമ്പോഴും ആങ്കറിംഗ് എന്ന ജോലി മര്യാദയ്ക്ക് ചെയ്തത് കൊണ്ട് ആളുകള്‍ എന്നെ സ്വീകരിച്ചു. അത് ഞാന്‍ നന്നായി ചെയ്തില്ലായിരുന്നെങ്കില്‍ ബാക്കിയെല്ലാം പ്രശ്നത്തിലായേനെ എന്നു തോന്നുന്നു' രഞ്ജിനി പറയുന്നു.
അന്ന് അവതരണം ഒരു പ്രൊഫഷനായിരുന്നില്ല. എന്നാല്‍ താന്‍ പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നുവെന്നും ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് നിര്‍ബന്ധമുണ്ടെന്നും രഞ്ജിനി പറയുന്നു. ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും പോലും തരാത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും രഞ്ജിനി ഓര്‍ക്കുന്നു.
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക