മരിച്ചെന്നാണ് കരുതിയത്! ഞാനും അമ്മയും തെറിച്ചുവീണു; രക്ഷിച്ചത് പേരറിയാത്ത നാല് ചെറുപ്പക്കാര്‍!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലു കുര്യന്‍. ടെലിവിഷന്‍ പരമ്പരകളാണ് ശാലുവിനെ താരമാക്കുന്നത്. ചന്ദനമഴയടക്കമുള്ള പരമ്പരകളിലെ വില്ലത്തി വേഷങ്ങളില്‍ ശാലു കയ്യടി നേടിയിരുന്നു. പിന്നീട് തട്ടീം മുട്ടീം പരമ്പരയിലൂടെ കോമഡിയിലും കയ്യടി നേടാന്‍ ശാലുവിന് സാധിച്ചു. ഇപ്പോഴിതാ മരണത്തെ മുന്നില്‍ കണ്ട അപകടത്തെക്കുറിച്ച് ശാലു തുറന്ന് പറയുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു ശാലു കുര്യന്‍.

''അമ്മാച്ചന്റെ കടയുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. കുടുംബസമേതം കാറിലായിരുന്നു പോയത്. കടയില്‍ വെക്കാനുള്ള യേശു ക്രിസ്തുവിന്റെ ഫോട്ടോ മുതല്‍ കറി വെക്കാനുള്ള മീന്‍ച്ചട്ടി വരെ വണ്ടിയിലുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ എനിക്ക് ഭയങ്കരമായ മടിയായിരുന്നു. പൊതുവെ യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. മനസ് പിന്നോട്ട് വലിക്കുന്നത് പോലെ. പുലര്‍ച്ചെ നാല് മണിയ്ക്ക് ഇറങ്ങണമെന്നാണ് കരുതിയതെങ്കിലും അഞ്ചര-ആറ് മണിയായി പുറപ്പെടുമ്പോള്‍'' ശാലു പറയുന്നു.

Shalu Kurian

ഗൂഗിള്‍ മാപ്പ് അത്ര പരിചയം ഇല്ലാതിരുന്നതിനാല്‍ വഴി എഴുതി വച്ചിരുന്നു. പക്ഷെ വഴി തെറ്റി. ഗൂഗിള്‍ മാപ്പ് എടുത്ത് ശരിയായ വഴിയിലേക്ക് എത്താന്‍ ശ്രമിക്കുകയായിരുന്നു. നല്ല വീതിയുള്ള റോഡിലൂടെയാണ് യാത്ര. റോഡിന് ചുറ്റും പക്ഷെ കടകളൊന്നുമില്ല. സഹോദരന്‍ വണ്ടിയോടിക്കാന്‍ പഠിച്ചതേയുള്ളൂ. സ്‌ട്രെയിറ്റ് റോഡാണ്, എതിരെ വണ്ടികളുമില്ല. അതിനാല്‍ ചാച്ചന്‍ വണ്ടി അനിയന് ഓടിക്കാന്‍ കൊടുത്തു. സമയം ഒമ്പതര ആയിക്കാണണം. പെട്ടെന്ന് വെള്ള വസ്ത്രം ധരിച്ച ഒരാള്‍ വന്ന് റോഡ് ക്രോസ് ചെയ്തുവെന്നാണ് ശാലു പറയുന്നത്.

''അത് കണ്ടതും അനിയന് വെപ്രാളത്തിലായി. ബ്രേക്കിന് പകരം പക്ഷെ കൊടുത്തത് ആക്‌സിലറേറ്ററായിരുന്നു. അത് കണ്ടതും ചാച്ചന്‍ സ്റ്റിയറിംഗ് പിടിച്ച് തിരിച്ചു. വണ്ടി നേരെ വെള്ളം കൊണ്ടു പോകുന്ന വലിയ ഇരുമ്പ് പൈപ്പിന് പോയി ഇടിച്ചു. അതോടെ എന്റെ ബോധം പോയി. ഞാനും അമ്മയും തെറിച്ചു വീണു. സീറ്റ്‌ബെല്‍റ്റും എയര്‍ബാഗും ഉള്ളതിനാല്‍ പപ്പയും അനിയനും രക്ഷപ്പെട്ടു. കണ്ണു തുറക്കുമ്പോള്‍ ഞാന്‍ പുല്ലില്‍ കിടക്കുകയാണ്.'' ശാലു പറയുന്നു.

ഞാന്‍ കാണുന്നത് അമ്മ ചോരയൊലിപ്പിച്ച് ഇരിക്കുന്നതാണ്. എന്റെ വിചാരം ഞാനും അമ്മയും മരിച്ചുവെന്നാണ്. എനിക്ക് വേദനയില്ലായിരുന്നു. മരവിച്ചിരുന്നു. ഞാന്‍ കരുതിയത് ഞാന്‍ മരിച്ചു, കൂട്ടിക്കൊണ്ടു പോകാന്‍ മാലാഖമാര്‍ ഇപ്പോള്‍ വരുമെന്നായിരുന്നു. ചാച്ചനും അനിയനും പല വണ്ടിയ്ക്കും കൈ കാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. കുറേ നേരം കഴിഞ്ഞപ്പോള്‍ മധുരയ്ക്ക് പോകുന്ന നാല് ചെറുപ്പക്കാര്‍ വണ്ടി നിര്‍ത്തി. അവര്‍ ഞങ്ങളെ അടുത്തുള്ളൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് ശാലു പറയുന്നത്.

Shalu Kurian

വളരെ പരിതാപകരമായിരുന്നു ആ ആശുപത്രി. അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവര്‍ തന്നെയാണ് കൊണ്ടു പോയത്. കയ്യില്‍ കാശുണ്ടായിരുന്നില്ല. എനിക്കും അമ്മയ്ക്കും മാത്രമേ എടിഎമ്മിന്റെ പിന്‍ അറിയൂ. ചാച്ചന്‍ മറന്നു പോയിരുന്നു, അപകടത്തിന്റെ ഷോക്കിലായിരുന്നു. അതിനാല്‍ ആ ചെറുപ്പക്കാര്‍ പോകാന്‍ നേരം അഞ്ഞൂറ് രൂപയും ചാച്ചന്റെ കയ്യില്‍ കൊടുത്താണ് പോയത്. അവര്‍ ആരെന്നോ എവിടെ നിന്നു വന്നെന്നോ അറിയില്ല. പേരു പോലും അറിയില്ല. ഇപ്പോഴും എന്നും അവര്‍ക്ക് നല്ലത് വരുത്തണമേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും താരം പറയുന്നു.

അപകടത്തില്‍ മുഖത്ത് വന്ന പാട് സര്‍ജറി ചെയ്ത് മാറ്റിയിരുന്നു. പക്ഷെ താടിയ്ക്ക് ഇപ്പോഴും ഒരു ചെരിവുണ്ട്. അമ്മ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അമ്മയുടെ താടിയെല്ല് ഒടിഞ്ഞു പോയി. ഇപ്പോഴും ഭക്ഷണം കഴിക്കാനൊക്കെ ബുദ്ധിമുട്ടാണ്. ഇടയ്ക്ക് നീര് വെക്കും. വേദനയുണ്ടാകും. പ്രായം ആയതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അനിയന്‍ അതോടെ പേടിച്ചു പോയി. കുറേക്കാലം വണ്ടിയെടുത്തിരുന്നില്ല. കല്യാണം കഴിഞ്ഞ ശേഷമാണ് പിന്നെ വണ്ടിയെടുക്കുന്നതെന്നും ശാലു പറയുന്നു.

More from Filmibeat

Read more about: shalu kurian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X