ഒരേസമയം രണ്ടുപേരുമായി പ്രണയം, അത് മറച്ചുവച്ച് വിവാഹം; സംയുക്തയുടെ ഫോൺ കോൾ പുറത്തുവിട്ട് വിഷ്ണുകാന്ത്
തമിഴ് ടെലിവിഷന്‍ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായിരുന്നു വിഷ്ണുകാന്തും സംയുക്തയും. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം. പ്രണയത്തിലായിരുന്ന ഇവർ ഒന്നിച്ചപ്പോൾ ആരാധകരും അതിൽ സന്തോഷിച്ചു. എന്നാല്‍ ആ വിവാഹബന്ധത്തിന് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുന്നേ ഇവർ വേർപിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് വിഷ്ണുകാന്ത് വ്യക്തമാക്കുകയുണ്ടായി. ഇത് വൈറലായി മാറിയിരുന്നു.
തനിക്കെതിരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശ്‌നം വഷളാക്കിയ സംയുക്തയുമായി ചേര്‍ന്ന് പോവാന്‍ യാതൊരു തരത്തിലും പറ്റില്ല എന്നാണ് വിഷ്ണുകാന്ത് പറഞ്ഞത്. സംയുക്തയുടെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ചില വീഡിയോകളും മറ്റു തെളിവുകളും തനിക്ക് സുഹൃത്തുക്കൾ അയച്ചു തന്നിട്ടുണ്ട് എന്നാൽ സ്വകാര്യതയെ മാനിച്ച് അതൊന്നും പുറത്തുവിടുന്നില്ലെന്ന് നടൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ, സംയുക്തക്കെതിരായ ഒരു ഓഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടൻ.

സംയുക്ത തന്നെ വെല്ലുവിളിക്കുകയും, ആളുകള്‍ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് വരെ എത്തിയത് കൊണ്ടും അത് പുറത്ത് വിടാതെ രക്ഷയില്ല എന്നാണ് വിഷ്ണുകാന്ത് പറയുന്നത്. ഇതുവരെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിൽ തന്നെ സംസാരിച്ച് തീര്‍ക്കാം എന്നാണ് കരുതിയിരുന്നത്. അതിന് വേണ്ടി അവരുടെ ബന്ധുക്കളുടെ സഹായത്തോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, അതൊക്കെ ഭീഷണിയാണെന്ന് പറഞ്ഞ് കേസു കൊടുത്തു.
തനിക്ക് സംസാരിക്കാനുള്ള ഒരു അവസരവും നല്‍കുന്നില്ല. ഇനി സംയുക്തയുമായി യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ല. ഇപ്പോള്‍ ഈ ഓഡിയോ പുറത്ത് വിടുകയാണ്. ഇനി തനിക്കോ തന്റെ കുടുംബത്തിനോ എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി സംയുക്ത ആയിരിക്കും എന്ന് പറഞ്ഞാണ് നടൻ ഓഡിയോ പുറത്തു വിട്ടത്.
ഓഡിയോ റെക്കോര്‍ഡ് ചെയ്തത് താന്‍ അല്ലെന്നും വിഷ്ണുകാന്ത് പ്രത്യേകം പറയുന്നുണ്ട്. സംയുക്ത ഏട്ടനെ പോലെ കാണുന്ന സുഹൃത്താണ് ഓഡിയോ വിഷ്ണുകാന്തിന് അയച്ചുനൽകിയത്. തന്നെ അടക്കം, സംയുക്തയെ സഹോദരിയെ പോലെ കണ്ട മൂന്ന് പേരെ പറ്റിച്ചു എന്ന കാരണത്താലാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തതും അത് വിഷ്ണുവിന് അയച്ചുകൊടുത്തത്തുമെന്നാണ് പറയുന്നത്.
സംയുക്തയുടെയും വിഷ്ണുവിന്റെയും എന്‍ഗേജ്‌മെന്റിന് ശേഷമാണ് ഈ കോൾ നടന്നിരിക്കുന്നത്. ടെലിവിഷന്‍ താരമായ രവി എന്നയാളുമായി സംയുക്ത പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാളില്‍ നിന്നും മോശമായ പെരുമാറ്റമുണ്ടായി എന്ന പരാതിയുമായി സംയുക്ത സുഹൃത്തുക്കളായ ഈ മൂന്ന് ചേട്ടന്മാരുടെയും അടുത്ത് വന്നു. അയാൾ തന്നെ പറ്റിച്ചു എന്നടക്കം സംയുക്ത കരഞ്ഞ് പറഞ്ഞപ്പോള്‍, ഇവർ മൂന്ന് പേരും സ്വന്തം ജോലി പോലും ഒഴിവാക്കി സംയുക്തയ്ക്ക് വേണ്ടി സംസാരിക്കാൻ ചെന്നു എന്നാണ് പറയുന്നത്.
എന്നാൽ അതേസമയം തന്നെ സംയുക്ത രവിയുമായി ചാറ്റിങ് തുടരുന്നുണ്ടായിരുന്നു. എനിക്ക് നിന്നെ പിരിയാന്‍ പറ്റില്ല, മറക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് അയച്ച മെസേജുകള്‍ അയാളുടെ ഫോണില്‍ നിന്നും കണ്ടതിനെ തുടർന്ന് ഈ വ്യക്തി സംയുക്തയെ വിളിച്ച് സംസാരിച്ചു. പക്ഷേ അപ്പോഴേക്കും സംയുക്ത വിഷ്ണുവുമായി പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ തന്നെ പറ്റിച്ചതിനുള്ള തെളിവുകള്‍ രവിയില്‍ നിന്ന്തന്നെ കിട്ടാന്‍ വേണ്ടിയാണ് താന്‍ അത്തരത്തില്‍ മെസേജുകള്‍ അയച്ചതെന്നാണ് സംയുക്ത പറയുന്നത്.

രവിയുമായി ചാറ്റ് ചെയ്യുന്ന സമയത്ത് വിഷ്ണുകാന്ത് പ്രപ്പോസ് ചെയ്തിരുന്നു. അന്ന് അദ്ദേഹത്തെ ഞാന്‍ 'ഹോള്‍ഡില്‍' വച്ചിരിയ്ക്കുകയായിരുന്നു എന്നാണ് സംയുക്ത പറഞ്ഞത്. അപ്പോഴേക്കും വിഷ്ണുകാന്ത് വീട്ടുകാര്‍ മുഖാന്തരം കല്യാണക്കാര്യങ്ങള്‍ തീരുമാനിച്ചു. അതോടെ തനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല എന്നാണ് സംയുക്ത പറയുന്നത്.
രവിയുമായി ഉണ്ടായിരുന്ന ബന്ധം വിഷ്ണുകാന്തില്‍ നിന്ന് താൻ മറച്ചുവച്ചു എന്നും സംയുക്ത സമ്മതിക്കുന്നതും ഓഡിയോയില്‍ ഉണ്ട്. നേരത്തെ തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് വിഷ്ണുകാന്ത് പറഞ്ഞിരുന്നു. എന്നാല്‍ താനും രവിയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറഞ്ഞാല്‍ വിഷ്ണുകാന്തുമായി വഴക്കാവും എന്ന് കരുതിയാണ് താൻ പറയാതിരുന്നതെന്നാണ് സംയുക്ത വിശദീകരിക്കുന്നത്.


Click it and Unblock the Notifications











